Image

വിശുദ്ധവാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും ! (ഫിലിപ്പ് മാരേട്ട് )

Published on 28 March, 2026
വിശുദ്ധവാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും ! (ഫിലിപ്പ് മാരേട്ട് )

ന്യൂ ജേഴ്‌സി:   കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ  ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം,   പ്രത്യേകിച്ചും വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ  യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെതന്നെ  നമ്മൾ വളരെ വേദനയോടെയും, സങ്കടങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന  ഒരു ആഴ്ചകൂടിയാണിത്. പ്രത്യേകിച്ചും എല്ലാ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്.  അതുപോലെ  നമ്മൾ  ഈ വിശുദ്ധ വാരത്തെ യേശുക്രിസ്തുവിൻ്റെ  അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെകൂടി  ഓർക്കുന്നതിനാൽ എല്ലാ ക്രിസ്ത്യാനികൾക്കും ഇത് ഒരു പുതിയ  ജീവിതത്തിൻ്റെയും, ശാന്തമായ പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. അതുകൊണ്ട് യേശു നമ്മെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ നമ്മൾ സ്നേഹിക്കാനും, അവൻ നമുക്ക് നൽകുന്ന ക്ഷമയെക്കുറിച്ച് ചിന്തിക്കാനും വിശുദ്ധവാരത്തെ നമുക്ക് ഉപയോഗിക്കാം.  

ക്രിസ്തുമതത്തിലെ ഏറ്റവും പവിത്രമായ സമയമാണ് വിശുദ്ധവാരം, ഈ നാളുകൾ, കുരിശുമരണവും, പുനരുത്ഥാനവും, ദൈവത്തിൻ്റെ നിരുപാധികമായ സ്നേഹം, ത്യാഗം, പാപത്തിനെതിരായ വിജയം എന്നിവയെ  സൂചിപ്പിക്കുന്നു.  ഇത് വിശ്വാസികൾക്ക് വീണ്ടെടുപ്പ്, ത്യാഗപരമായ സ്നേഹം, മരണത്തിനെതിരായ വിജയം എന്നിവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതിനുള്ള സമയംകൂടിയാണ്.  പ്രത്യേകിച്ചും  ഓശാന  ഞായറാഴ്‌ച യേശു ജറുസലേമിൽ പ്രവേശിക്കുന്നത്‌ മുതൽ  വിശുദ്ധ വാരത്തിന് തുടക്കമിടുന്നതിനാൽ  നമ്മുടെ ആഴത്തിലുള്ള ധ്യാനത്തിനും, പ്രാർത്ഥനയ്ക്കും, വേണ്ടിയുള്ള സമയമാണിത്.  അതുകൊണ്ട്  ഓശാന  ഞായറാഴ്ച, മുതൽ  ഈസ്റ്റർ ഞായറാഴ്ച, വരെ ഉള്ള ദിനങ്ങളിൽ  ലോകമെമ്പാടുമുള്ള പള്ളികൾ  ഈന്തപ്പന ശാഖകളാൽ അലങ്കരിച്ചിരിക്കുന്നു. അങ്ങനെ  എല്ലാ  വിശ്വാസികളെ ദൈനംദിന ശ്രദ്ധാശൈഥില്യങ്ങളിൽ നിന്ന് ആത്മീയ നവീകരണത്തിലേക്കും എളിമയുള്ള സേവനത്തിലേക്കും മാറാൻ പ്രോത്സാഹിപ്പിക്കുന്നു.

യേശുവിൻ്റെ  ജീവിതത്തിൻ്റെ  അവസാന ദിവസങ്ങളെ അനുസ്മരിപ്പിക്കുന്ന വിശുദ്ധവാരം, ദൈവത്തിൻ്റെ  അപാരമായ സ്നേഹത്തിൻ്റെയും പാപത്തിനായുള്ള ത്യാഗപരമായ പ്രായശ്ചിത്തത്തിൻ്റെയും അതുപോലെ  പുനരുത്ഥാനത്തിലൂടെ മരണത്തിന്മേലുള്ള ആത്യന്തിക വിജയത്തിൻ്റെയും ആഴമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. ഇത് വിശ്വാസികളെ ആത്മീയ നവീകരണത്തിലേക്കും, വിനയത്തിലേക്കും പെസഹാ രഹസ്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്കും, വിളിക്കുന്നു.        അതുപോലെ വിശുദ്ധവാര, ആചാരങ്ങളിൽ  വ്യാഴാഴ്ച  അവസാനത്തെ അത്താഴത്തെ ഓർമ്മിപ്പിക്കുന്നു. തുടർന്ന്  കാൽ കഴുകലും കൂട്ടായ്മയും ആരംഭിക്കുന്നു. ഇവ യേശുവിൻ്റെ  കഷ്ടപ്പാടുകളെ നിത്യജീവൻ്റെ  പ്രത്യാശയുമായി ബന്ധിപ്പിക്കുന്നു.   ഈ ആചാരങ്ങൾകൊണ്ട്  വിശുദ്ധവാരം വളരെ ഗൗരവമേറിയ ആഴ്ചയായി കാണപ്പെടുന്നു.  കാരണം  വിശുദ്ധ വ്യാഴാഴ്ച, ദുഃഖവെള്ളി, വിശുദ്ധ ശനിയാഴ്ച  എന്നിവയിൽ പങ്കെടുക്കുന്നതിലൂടെയും, പ്രാത്ഥനകളിലൂടെയും വ്യക്തികൾ എല്ലാം  അവരുടെ വിശ്വാസവും, ദൈവവുമായുള്ള ബന്ധവും പുതുക്കുന്നു.    

ദൈവം ദൂരെ നിന്ന് സ്നേഹിച്ചില്ല, മറിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ മനുഷ്യ കഷ്ടപ്പാടുകളിലേക്ക് യേശുക്രിസ്തുവിൻ്റെ  അവതാരത്തിലൂടെ ദൈവം  പ്രവേശിച്ചുവെന്ന് ക്രിസ്ത്യാനികളെ ഓർമ്മിപ്പിക്കുന്നു. അതുപോലെ പെസഹാവ്യാഴം യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ ഓർമ്മിപ്പിക്കുന്നു,  ഇത് വിശ്വാസികളെയെല്ലാം  പരസ്പരം സ്നേഹിക്കാനും, സേവിക്കാനും പ്രേരിപ്പിക്കുന്നു. അതുപോലെതന്നെ യേശുവിൻ്റെ അഭിനിവേശവും കുരിശിലെ മരണവും പാപങ്ങൾക്കുള്ള പ്രായശ്ചിത്തത്തെ പ്രതിനിധീകരിക്കുന്നു.  അങ്ങനെ  മനുഷ്യരാശിയുടെ രക്ഷയ്ക്ക് നൽകിയ ഉയർന്ന വില കാണിക്കുകയും, മരണം ഒരു  അവസാനമല്ലെന്നും വെളിച്ചം ഇരുട്ടിൻ്റെ  മേൽ വിജയം നേടുന്നുവെന്നും ഉറപ്പാക്കിക്കൊണ്ട്  പുനരുത്ഥാനത്തിൻ്റെ  പ്രത്യാശ നൽകുന്നു. ഈ വിശുദ്ധവാരത്തിൻ്റെ  പ്രധാന ഓർമ്മപ്പെടുത്തലുകൾ സ്വന്തം വിശ്വാസത്തെക്കുറിച്ച്  ചിന്തിക്കാനും, ആത്മീയ മുൻഗണനകളോടെ നമ്മുടെ ജീവിതത്തെ പുനഃക്രമീകരിക്കാനുമുള്ള  ആഹ്വാനമാണിത്.    

യേശുക്രിസ്തുവിൻ്റെ  കുരിശ് നമ്മുടെ വിശ്വാസത്തിൻ്റെ  കേന്ദ്രമാണ്. വിശുദ്ധവാരത്തിലെ ഓരോ ദിവസവും അതുല്യമായ പ്രാധാന്യമുള്ളതും ക്രിസ്തുവിൻ്റെ    പീഡാനുഭവത്തിൻ്റെ  വ്യത്യസ്ത വശങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതിനുള്ള ഒരു നിമിഷം സമ്മാനിക്കുന്നതുമാണ്. അതുകൊണ്ട്  ഈ നോമ്പുകാലം ഭക്തിയിലൂടെ നാം നമ്മുടെ ഹൃദയങ്ങളെ ഒരുക്കുക. ഏറ്റവും പ്രയാസമേറിയ ഓരോ  സാഹചര്യങ്ങളിൽ പോലും ദൈവകൃപയെ വിവേചിച്ചറിയാൻ  ദുഃഖവെള്ളിയാഴ്ചയിൽ നമ്മുടെ മനസ്സിനെകൂടി ഒരുക്കുക. ഞായറാഴ്ച  രാവിലെ ഉയിർത്തെഴുന്നേൽപ്പിൻ്റെ  ശക്തിയോടെ വീണ്ടും നമ്മൾ  ഉയരുമെന്ന പ്രതീക്ഷയ്ക്കായി കാത്തിരിക്കുക അൽപ്പം വ്യത്യസ്തമായി പറഞ്ഞാൽ, പരമോന്നത സഹനത്തിൽ ക്രിസ്തുവിൻ്റെ  മരണം ദൈവകൃപയുടെ മഹത്വത്തിൻ്റെ  ഏറ്റവും ഉയർന്നതും, വ്യക്തമായതും, കൂടുതൽ  ഉറപ്പുള്ളതുമാണ് എന്ന് തിരിച്ചറിയുക. അതിനാൽ നമ്മുടെ വിശ്വാസം ആഴത്തിലാക്കാൻ ഈ പുണ്യവാരം നമ്മെ ക്ഷണിക്കുന്നു.  

ദൈവത്തിൻ്റെ  കൃപയുടെ മഹത്വം പ്രകടിപ്പിക്കുക എന്നതാണ് പ്രപഞ്ചത്തിൻ്റെ  ആത്യന്തിക ലക്ഷ്യം. ദശലക്ഷക്കണക്കിന് അനർഹരായ പാപികൾക്കുവേണ്ടി നമ്മുക്ക്  പ്രാർത്ഥിക്കാം.  ഈ നോമ്പുകാലത്ത് പ്രാർത്ഥനയിലും, ഉപവാസത്തിലും, ദാനധർമ്മങ്ങളിലും, സമയം ചെലവഴിക്കുന്നത്,  ദുഃഖവെള്ളിയാഴ്ചയിലെ യേശുവിൻ്റെ   ബലിയെയും,  ഈസ്റ്ററിലെ ഉയിർപ്പിനെയും, കൂടുതൽ അർത്ഥവത്തായതാക്കും.  ക്രിസ്ത്യാനികൾ യേശുവിൻ്റെ  മരണത്തെ ഓർക്കുന്ന ദിവസമാണ് ദുഃഖവെള്ളി.  നമ്മുടെ തെറ്റുകൾക്കോ പാപങ്ങൾക്കോ ദൈവത്തിൻ്റെ  പാപമോചനം ലഭിക്കുന്നതിന് യേശുവിൻ്റെ  മരണം നമുക്കുവേണ്ടി എങ്ങനെ ഒരു യാഗമായിരുന്നുവെന്ന്  പ്രതിഫലിപ്പിക്കുന്നു.  അതുപോലെ  യേശു മരിച്ചവരിൽ നിന്ന്  ഉയിർത്തെഴുന്നേറ്റതിൻ്റെ  സന്തോഷകരമായ ആഘോഷമാണ് ഈസ്റ്റർ ഞായറാഴ്ച.  ഇത് നമുക്ക് നിത്യജീവൻ്റെ  അവസരം നൽകുകയും, നമ്മൾ  മരിക്കുമ്പോൾ,  ഈ ജീവിതത്തിൽ ദൈവവുമായി ഒരു ബന്ധം പുലർത്തുവാനും  സ്വർഗത്തിൽ അവനോടൊപ്പം നിത്യത ചെലവഴിക്കാനും, വഴിയൊരുക്കുന്നു.  

യേശുവിൻ്റെ  ജീവിതത്തിലൂടെയും, മരണത്തിലൂടെയും, ദൈവം നമുക്ക് രക്ഷ പ്രദാനം ചെയ്യുന്നു. അതുപോലെ കഷ്ടതകളിലൂടെയും, വേദനയിലൂടെയും, ദൈവം നമ്മുക്ക് ഒരു വഴി നൽകുന്നു. അതിനാൽ ഇവയെല്ലാം യേശുവിൻ്റെ  സ്നേഹത്തിൻ്റെയും, വീണ്ടെടുപ്പിൻ്റെയും, യാത്രയെക്കുറിച്ചുള്ള തീവ്രമായ ധ്യാനത്തിനും, ആത്മീയ നവീകരണത്തിനുമുള്ള  സമയമാണിത്. ഒരു പക്ഷേ ഇത് ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേൽപ്പിലേക്ക് തിടുക്കം കൂട്ടാൻ നമ്മെ പ്രലോഭിപ്പിച്ചേക്കാം.  എന്നാൽ ക്ഷമയും, കൂടുതൽ ധൈര്യവും, ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്.  അതായത് നമ്മളുടെ കഷ്ടപ്പാടുകൾക്കും, ശാരീരിക രോഗങ്ങൾക്കും, അതുപോലെ  മാനസികരോഗങ്ങൾക്കും, അഗാധമായ ദുഃഖത്തിനും, വ്യക്തിപരമായ നഷ്ടത്തിനും, എളുപ്പമുള്ള ഉത്തരങ്ങളില്ല. ഇതെല്ലം ദൈവത്തിനറിയാമെങ്കിലും ദൈവം നമുക്ക് "ക്രിസ്തുവിനെയും ക്രൂശിക്കപ്പെട്ടവനെയും"  നൽകുന്നു.  ഒരുപക്ഷേ, നമ്മുടെ ഏറ്റവും പ്രയാസകരമായ ഓരോ നിമിഷങ്ങളിലും,  യേശുവിനോടൊപ്പം കാത്തിരിക്കുക, എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.  

ദൈവം സന്നിഹിതനും വിശ്വസ്തനുമാണ്. ദൈവത്തിൻ്റെ  വീണ്ടെടുപ്പിനെകുറിച്ച് ആർക്കറിയാം?. എല്ലാം നഷ്‌ടപ്പെട്ടുവെന്ന് നാം കരുതുന്ന സമയത്ത് മതിയായ കൃപ, പുതുക്കിയ ശക്തി, കഷ്ടത മുതലായവ നമ്മെ ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിക്കുന്നു.  ജീവിതത്തിലെ എല്ലാം നമ്മുടെ വഴിക്ക്  പോകുന്നില്ല എങ്കിലും നമ്മൾ    പൂന്തോട്ടത്തിലെ യേശുവിൻ്റെ  പ്രാർത്ഥന ഓർക്കുക. "പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കേണമേ; എങ്കിലും എൻ്റെ  ഇഷ്ടമല്ല, നിൻ്റെ  ഇഷ്ടം നിറവേറട്ടെ". ഇവിടെ യേശു മരിക്കാൻ ആഗ്രഹിച്ചില്ല. പകരം, അവൻ മരിക്കാൻ തയ്യാറായിരുന്നു. തുടർന്ന്, കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, "യേശു ഉറക്കെ വിളിച്ചു: പിതാവേ, ഞാൻ എൻ്റെ  ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. ഇതു പറഞ്ഞപ്പോൾ യേശു അന്ത്യശ്വാസം വലിച്ചു".  ഇവിടെ നമ്മൾ കാണുന്നത്  വളരെയധികം കഷ്ടപ്പാടുകളുടെ സാന്നിധ്യത്തിൽ, യേശു തൻ്റെ  അവസാന ശ്വാസം വരെയും  ദൈവത്തിൽ വിശ്വസിച്ചു.എന്നതാണ്. ഇതാണ് ഏറ്റവും വലിയ പാഠം. ജീവിതം മുതൽ മരണം വരെയും, മരണത്തിൽ നിന്ന് നിത്യജീവൻ വരെയും, യേശു ദൈവത്തെ മുറുകെ പിടിച്ചു.

ഈ  വിശുദ്ധവാരം, വിശുദ്ധിയിലും, പ്രാർത്ഥനയിലും,  ഉപവാസത്തിലും, ത്യാഗപ്രവർത്തികളിലും,  ചെലവഴിക്കാൻ  നാം ശ്രദ്ധിക്കണം.  ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടാൻ നമ്മുടെ പാപാവസ്ഥയെ നമുക്കും വിട്ടു കൊടുക്കാം. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. എന്നാൽ  അനുസരിക്കാത്തവനോ ദൈവക്രോധം അവൻ്റെ മേൽ വസിക്കും. തൻ്റെ ദയയാൽ മരിച്ചവർക്ക് ജീവൻ കൊടുക്കുന്നവനും, സ്വമനസാലെ ജഡത്തിൽ മരിച്ചു തിരുവുള്ളം തോന്നിയതിനാൽ  മരിച്ചവനെപ്പോലെ പാതാളത്തിലേക്ക്  ഇറങ്ങുകയും, മരിച്ചവരോടുകൂടെ മൂന്നു ദിവസം താമസിക്കുകയും ചെയ്ത യേശു അവിടെ ആദിമനുഷ്യനായ ആദാം മുതൽ ക്രിസ്തുവിൻ്റെ കുരിശു മരണംവരെ ഉള്ള നാളുകളിൽ പാതാളത്തിൽ സംസ്കരിക്കപ്പെട്ടവരോട്  പുനരുത്ഥാനത്തെപ്പറ്റിയും, നിദ്രപ്രാപിച്ചവരോട് സത്യശരണവും, പരേതരോട് ജീവനും, മരണമില്ലായ്മ്മയെപറ്റിയും, തടവിലാക്കപ്പെട്ടിരുന്ന മരിച്ചുപോയവരുടെ ആത്മാക്കളോട് സുവിശേഷം അറിയിക്കുകയും, അതുപോലെ പുനരുത്ഥാനത്തിൻ്റെ അറിവ് നല്കി എല്ലാവരെയും ജീവിപ്പിക്കുകയും ചെയ്തതുപോലെ, ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടൊപ്പം വിശുദ്ധിയുള്ള ഒരു പുതു സൃഷ്ടിയായി നമുക്കും ഉയിർത്തെഴുന്നേല്ക്കാം.  

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ  വിശുദ്ധ വാരത്തിൻ്റെയും  ഈസ്റ്ററിൻ്റെയും  മംഗളങ്ങൾ ആശംസിക്കുന്നു.!!

ഫിലിപ്പ് മാരേട്ട് 

Join WhatsApp News
Sunil 2026-03-28 15:11:54
Hello Philip, in the last para, you remind us that God will be angry if we don't obey. Which God you are picturing ? Allahu or Jehovah ? Why can't God forgive me if I show some disobedience ? The Son of God died for me or did we kill him ? Even after the Son's death, if God shows vengeance for my disobedience, the the death of the Son goes futile.
andrew 2026-03-28 18:06:12
ഏകദൈവ വിശ്വാസം യഹൂദൻറ്റെയും ഇസ്ലാമിന്റ്റെയും അല്ല; സോറസ്റ്റിനിയൻ മതവിശ്വാസമാണ്. പ്രപഞ്ചത്തെയും നന്മയെയും സൃഷ്ടിച്ച പരമോന്നതനും സർവ്വജ്ഞനുമായ അഹുറ മസ്ദ എന്ന ഏക ദൈവത്തിലുള്ള വിശ്വാസമാണ് സൊറാസ്റ്റിനിസം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഏകദൈവ വിശ്വാസങ്ങളിൽ ഒന്നാണ് സൊറോസ്ട്രിയനിസം. പുരാതന പേർഷ്യയിൽ (ഏകദേശം 1500–628 BCE) പ്രവാചകൻ സൊറോസ്റ്റർ (സരത്തുസ്ട്ര) സ്ഥാപിച്ചതാണ് ഇത്. അഹുറ മസ്ദ എന്ന ഏക പരമദൈവത്തിന്റെ ആരാധനയെ കേന്ദ്രീകരിച്ചുള്ള ഇത്, നന്മയ്ക്കും തിന്മയ്ക്കും ഇടയിലുള്ള ഒരു പ്രപഞ്ച പോരാട്ടത്തിന് പ്രാധാന്യം നൽകുന്നു, വിശ്വാസികളെ "നല്ല ചിന്തകൾ, നല്ല വാക്കുകൾ, നല്ല പ്രവൃത്തികൾ" പരിശീലിക്കാൻ പ്രേരിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥം അവെസ്റ്റയാണ്, അതിൽ പലപ്പോഴും തീ ഉൾപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളുണ്ട്, പ്രകാശത്തെയും വിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. വിശ്വാസങ്ങളുടെ ചുരുക്കം: 1- ഏകദൈവവിശ്വാസം: അഹൂറ മസ്‌ദയാണ് പരമോന്നതനും,സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ട്ടാവും. ദ്വൈതം: ക്രമം/സത്യം (ആശ) യും-Asha; കുഴപ്പം/അസത്യം (ദ്രുജ്)-Druj യും തമ്മിൽ സജീവവും തുടർച്ചയായതുമായ ഒരു പോരാട്ടം നിലനിൽക്കുന്നു. ധാർമ്മിക ജീവിതം: മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തിയുണ്ട്, കൂടാതെ "നല്ല ചിന്തകൾ, നല്ല വാക്കുകൾ, നല്ല പ്രവൃത്തികൾ" എന്നിവയിലൂടെ 'ആശയുടെ'' പാതയെ തിരഞ്ഞെടുക്കണം. മരണാനന്തര ജീവിതവും വിധിയും: വ്യക്തികൾ;ആശയുടെ പാതയോ ദ്ര്‌ജ് പാതയോ തിരഞ്ഞെടുക്കുന്നതനുസരിച്ചു ന്യായവിധിദിവസം അവർക്ക് സ്വർഗമോ നരകമോ ലഭിക്കുന്നു.എന്നാൽ നന്മയുടെ ആത്യന്തികവും അന്തിമവുമായ വിജയം ഉണ്ടാകും. തിന്മയെ നിരസിക്കൽ: അഹുറ മസ്ദയ്ക്ക് എതിരായി, തിന്മയുടെയും അസത്യത്തിന്റെയും ഉറവിടമായ വിനാശകരമായ ആത്മാവായ അംഗ്ര മൈന്യു (അല്ലെങ്കിൽ അഹ്രിമാൻ) ഉണ്ട്. സ്ഥാപകൻ: പുരാതന പേർഷ്യയിൽ ജീവിച്ചിരുന്ന പ്രവാചകനായ സൊറോസ്റ്റർ (സരതുസ്ട്ര അല്ലെങ്കിൽ സാർതോഷ്ത് എന്നും അറിയപ്പെടുന്നു) ആണ് ഈ മതം സ്ഥാപിച്ചത്. പണ്ഡിതന്മാർ സാധാരണയായി സോറസ്റ്ററുടെ ജീവിതം ബിസി 1500–628 കാലയളവിലാണ് സ്ഥാപിക്കുന്നത്. {ഏക ദൈവവും, ന്യായവിധിയും, സ്വർഗവും,നരകവും, സാത്താനും ഒക്കെ ജൂദായിസത്തിലും ക്രിസ്റ്റിയാനിറ്റി യിലും ഇസ്ലാമിലും വന്നത് സോറസ്റ്റിനിസത്തിൽ നിന്നുമാണ്} *പഴയ നിയമത്തിൽ ഒന്നല്ല അനേകം ദൈവങ്ങൾ ഉണ്ട്. ഇസ്രായേല്യർ 30ൽ അധികം ശ്രെഷ്ട്ട ദൈവങ്ങളെയും അനേകം കുട്ടിദൈവങ്ങളെയും ദൈവങ്ങളുടെ മാതാവ് അശേരയെയും യെരുശലേം ദേവാലയത്തിലും മറ്റനേകം ബലിപീഠങ്ങളിലും ആരാധിക്കുകയും ബലിയർപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാം നൂറ്റാണ്ടിലാണ് ബാബിലോണിൽനിന്നു തിരികെയെത്തിയ പുരോഹിതർ 'യാഹിൻറ്റെ' ഏക ദൈവവിശ്വാസം ആദ്യമായി യഹൂദ്യയിൽ കൊണ്ടുവന്നത്. ബാബിലോണിലെ അടിമത്തത്തിനിന്നും പുരോഹിതരെ മോചിപ്പിച്ചത് അഹൂറ മസ്‌ദ വിശ്വാസിയായിരുന്നു പേർഷ്യൻ ചക്രവർത്തി സൈറസ് ആണ്. പുരോഹിതർക്ക് പുതിയ ദേവാലയം പണിയുവാൻ ധാരാളം സ്വത്തു സൈറസ് കൊടുത്തു എന്ന് എസ്രാ 1:5-11 കാണാം. -''5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു. 6 അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്നു മറ്റുസാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു.7 നെബൂഖദ് നേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ് രാജാവു പുറത്തേക്കു എടുപ്പിച്ചു.8 പാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതു: 9 പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു, 10 രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം. 11 പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി'' പേർഷ്യൻ രാജാവ് സൈറസിനെ യഹൂദർ മശിഹ എന്ന് കരുതിയെന്നു യേശയ്യാവിൻറ്റെ പുസ്തകത്തിൽകാണാം. സൈറസിനോടുള്ള നന്ദി കാട്ടുവാനാണ് അനേകം ദൈവങ്ങളെ ആരാധിച്ച യെരുശലേം പുരോഹിതർ ഏകദൈവമെന്ന യാഹിനെ പുതിയതായി സൃഷ്ട്ടിച്ചത്. എന്നാൽ BCE എട്ടാംനൂറ്റാണ്ടുമുതൽ യഹൂദ്യൻ പ്രദേശങ്ങളിൽ അനേകം ഗോത്രങ്ങളുടെ വിവിധതരം കുട്ടിയാഹിനെ മറ്റുദൈവങ്ങളുടെകൂടെ ആരാധിച്ചിരുന്നു. അത്തരം പല യഹോവയെ കൂട്ടിച്ചേർത്താണ് പുരോഹിതർ ഏക ദൈവ യാഹിനെ ഉണ്ടാക്കിയത്. എന്നാൽ പുരോഹിതർ ഉണ്ടാക്കിയ ഇ പുതിയ ദൈവത്തെ യഹൂദർ അംഗീകരിച്ചില്ല. പുരോഹിതർ ഉണ്ടാക്കിയ ഏകദൈവ യാഹിൻറ്റെ ആരാധന അവർ മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ കൃത്രിമ വേദ ചരിത്രമായ പഴയനിയമ പുസ്തകങ്ങളിൽമാത്രമായിരുന്നു. യെരുശലേം പ്രദേശത്തെ ദൈവങ്ങളുടെയെല്ലാം ബലിയർപ്പണം ഏകോപിപ്പിച്ചു യെരുശലേം പുരോഹിതരുടെ കുത്തക ആധിപത്യത്തിൽ കൊണ്ടുവരുവാനാണ് അവർ പഴയനിയമം എന്ന വ്യാജം ഉണ്ടാക്കിയത്. അവർ എഴുതി; അത്യുന്നതാണ് ഇസ്രായേലിൻറ്റെ വീതമായി യാഹിനെ അവർക്ക് കൊടുത്ത്. നോക്കൂ : ആവർത്തനം 32:8 മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.9 യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു. സങ്കീർത്തനങ്ങൾ 82:ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു. *അപ്പോൾ അന്നുണ്ടായിരുന്ന വിവിധ ജാതി ഗോത്രങ്ങൾക്ക് അന്നുണ്ടായിരുന്ന വിവിധ ദൈവങ്ങളെ വീതിച്ചു കൊടുത്തു. തലച്ചോറിൽ വിശ്വാസം എന്ന തിമിരം പിടിച്ചാൽ, സത്യം അവർ അംഗീകരിക്കില്ല. അവരാണ് യഹോവ പ്രപഞ്ച സൃഷ്ട്ടാവ് ആണെന്ന് വഴിവക്കിൽ തമ്പേറ് അടിച്ചു കൂവുന്നത്.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക