
ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ 'ഉരുക്കുമുഷ്ടി':
രാജ്യദ്രോഹികൾക്കും തീവ്രവാദ ഫണ്ടിംഗിനും ഇനി അന്ത്യശാസനം
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന ഏതൊരു വിഷശക്തിയെയും വേരോടെ പിഴുതെറിയാൻ കേന്ദ്ര സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. വിദേശത്തുനിന്ന് പണം കൈപ്പറ്റി രാജ്യത്ത് തീവ്രവാദവും, കൊള്ളയും, നിർബന്ധിത മതപരിവർത്തനവും നടത്തുന്ന നരാധമന്മാർക്ക് ഇനി ഈ മണ്ണിൽ മാപ്പില്ല. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വരുത്തുന്ന വിപ്ലവകരമായ ഭേദഗതികൾ, രാജ്യവിരുദ്ധർക്കുമേൽ സർക്കാർ നടത്തുന്ന സമാനതകളില്ലാത്ത ഒരു 'നിയമപരമായ സർജിക്കൽ സ്ട്രൈക്ക്' ആണ്. ഇത്തരം രാജ്യദ്രോഹികളെ ഉന്മൂലനം ചെയ്തേ പറ്റു എന്ന ഉറച്ച നിലപാടിലാണിന്ന് ഭാരതം.
ആസ്തികൾ കണ്ടുകെട്ടും; സാമ്പത്തിക അടിത്തറ തകർക്കും
പുതിയ ഭേദഗതി പ്രകാരം, എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കപ്പെടുന്ന നിമിഷം മുതൽ ആ സംഘടനയുടെ സകല ആസ്തികളും ഫണ്ടുകളും നിരുപാധികം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലേക്ക് മാറും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖംമൂടിയണിഞ്ഞ് വിദേശ ഏജൻസികളിൽ നിന്ന് പണം വാങ്ങി ഭാരതത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒളിപ്പോരാളികളുടെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും നശിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദേശപ്പണം ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ മാത്രമല്ല, അവരുടെ സർവ്വ സ്വത്തുക്കളും കണ്ടുകെട്ടി അവരെ തെരുവിലേക്ക് ഇറക്കാനാണ് പുതിയ നിയമം അധികാരം നൽകുന്നത്.
തീവ്രവാദവും മതപരിവർത്തനവും: വിട്ടുവീഴ്ചയില്ലാത്ത യുദ്ധം
വിദേശത്തുനിന്ന് ഒഴുകുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കോ രാജ്യത്തിന്റെ സാംസ്കാരിക തനിമ തകർക്കുന്ന രീതിയിലുള്ള മതപരിവർത്തനത്തിനോ ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഏത് മതവിഭാഗത്തിൽപ്പെട്ടവരായാലും അവരോട് തരിമ്പും ദയയുണ്ടാകില്ല. ഇത്തരക്കാരെ ഒന്നുകിൽ നാടുകടത്തുകയോ, അല്ലെങ്കിൽ ഭാരതത്തിന്റെ മണ്ണിൽ അജീവനാന്തം ഇരുമ്പഴികൾക്കുള്ളിൽ നരകിപ്പിക്കുകയോ ചെയ്യണമെന്ന കർശന നിലപാടിലാണ് രാജ്യം. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നവന് ഒരു പൗരൻ എന്ന പരിഗണന പോയിട്ട് മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാൻ അർഹതയില്ല.
രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം
വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾ അത് രാജ്യവിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് രഹസ്യാന്വേഷണ ഏജൻസികൾ നിരന്തരം നിരീക്ഷിക്കും. സംഘടനകളുടെ വരവുചിലവ് കണക്കുകൾ കേന്ദ്രം നേരിട്ട് പരിശോധിക്കും. ജനാധിപത്യ പ്രക്രിയയിലോ ആഭ്യന്തര സുരക്ഷയിലോ വിദേശ ഏജൻസികൾ വിരലനക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം അതിരൂക്ഷമായിരിക്കും. തീവ്രവാദികളെ നശിപ്പിക്കുന്ന രാജ്യത്തിന്റെ ഓരോ നീക്കത്തെയും പൂർണ്ണമായ കരുത്തോടെയും ആവേശത്തോടെയും നാം സ്വാഗതം ചെയ്യണം.
എല്ലാ ഭാരതീയരെയും സംരക്ഷിക്കുന്ന ഭരണകൂടത്തെയുമാണ് നമുക്ക് ആവശ്യം.
നമുക്ക് സമാധാനമായി ജീവിക്കണം, അതാകണം നമ്മുടെ ഏക മുദ്രാവാക്യം. ഭാരതം ഇന്ന് ലോകശക്തിയായി വളരുമ്പോൾ അതിനെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്ന വിഷപ്പാമ്പുകളെ അടിച്ചുകൊല്ലാൻ ഈ നിയമപരിഷ്കാരം അത്യന്താപേക്ഷിതമാണ്. വിദേശ ഫണ്ടിന്റെ മറവിൽ നടത്തുന്ന ഓരോ ചതിക്കുഴിയും ഇതോടെ അടയും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഒന്നിനോടും സന്ധി ചെയ്യാൻ സർക്കാർ തയ്യാറല്ല എന്ന കൃത്യമായ മുന്നറിയിപ്പാണ് ഈ ഭേദഗതി നൽകുന്നത്. രാജ്യം സുരക്ഷിതമാക്കാൻ ഇതുപോലെയുള്ള കൂടുതൽ കഠിനമായ നിയമങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
Read More: https://www.emalayalee.com/writer/317