Image

ഫൊക്കാന കൺവെൻഷനിൽ മായാജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും

ശ്രീകുമാർ ഉണ്ണിത്താൻ Published on 27 March, 2026
ഫൊക്കാന കൺവെൻഷനിൽ മായാജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും

ന്യൂ യോർക്ക് : നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. കാസര്‍കോഡ് അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ ധനസമാഹരണം മാത്രമാണ് ലക്‌ഷ്യം. മാജിക്കിൽ ആയിരങ്ങളെ അതിശയിപ്പിച്ച്  വിസ്മയലോകം  സൃഷ്‌ടിക്കുന്ന മുതുകാടിന്റെ പ്രകടനം വീണ്ടും പ്രവാസി മലയാളികൾക്കയി ഫൊക്കാന കൺവെൻഷനിൽ അരങ്ങേറുന്നു.  അദ്ദേഹത്തിന്റെ ജാലവിദ്യകൾ ഒരിക്കൽ കൂടി അനുഭവിച്ചു അറിയുവാനുള്ള അവസരം.  

ജാലവിദ്യാ പ്രകടനത്തില്‍ കേരളത്തിന്റെ മുഖം എന്ന് വിളിക്കാവുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. 1985 മുതല്‍ ഇന്ന് വരെ സാഹസികവും അല്ലാത്തതുമായ നിരവധി മാജിക് പ്രകടനങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തമുളള ലക്ഷകണക്കിന് ആസ്വാദകരെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് എന്നാൽ
മനുഷ്യസ്നേഹം കൊണ്ട് കൂടി മാജിക് കാണിക്കുന്ന വ്യക്തിയാണ് ഗോപിനാഥ്‌ മുതുകാട്. മുതുകാട് തുടങ്ങിവെച്ച ഡിഫറൻറ് ആർട് സെന്റർ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ അതിജീവനത്തിനാണ് സഹായമാകുന്നത്. അതിലൂടെ ലഭിക്കുന്ന സന്തോഷം പ്രവചനാതീതമാണെന്ന് അദ്ദേഹം പറയാറുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്കായി ജീവിതം മാറ്റിവെച്ച് മഹാത്ഭുതം കാണിക്കുന്ന ഗോപിനാഥ് മുതുകാട് മനുഷ്യസ്നേഹത്തിന്റെ പര്യായമായി മാറുന്നു.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റർ, കാസര്‍കോഡ് ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതിക്കുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് ഈ ഇന്ദ്രജാല പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. അമേരിക്കയിൽ ആഗസ്റ്റിൽ നടത്തുന്ന മാജിക് ഷോയുടെ ആദ്യപ്രദർശനമാണ് ഫൊക്കാന കൺവെൻഷന്റെ ആദ്യദിവസം അരങ്ങേറുന്നത്. ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസിന് ഫൊക്കാനയും എല്ലാവിധ സഹായസഹകരണങ്ങളും നൽകുവാൻ ആണ് തീരുമാനം. മാജിക് ഷോയുമായി വരുന്ന ഗോപിനാഥ് മുതുകാട് ആൻഡ് ടീമിനെ അമേരിക്കൻ പര്യടനത്തിന് സ്പോൺസർ ചെയ്യുന്നതും ഫൊക്കാനായാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.

56 രാജ്യങ്ങളിലായി എണ്ണായിരത്തോളം മാജിക് ഷോകള്‍ നടത്തിയിട്ടുള്ള അദ്ദേഹം മാജിക് ജീവനും ജീവിതവുമായി ബന്ധപ്പെട്ട പലതരം കാഴ്ചകൾ കണ്ടയാളാണ്. മാജിക്കിൽ വളരെ സന്തോഷം കണ്ടിരുന്ന അദ്ദേഹം ഇനിയുള്ള ജീവിതം ജീവിക്കേണ്ടതു ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയാണെന്ന തിരിച്ചറിവാണ് മാജിക്കിൽ നിന്നും മാറി നിൽക്കാനും ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, അവര്‍ക്കായി ജീവിതം തന്നെ മാറ്റിവെച്ചു മുന്നോട്ട് പോകുവാനും തിരുമാനിച്ചത്. തന്റെ ജീവിതം തന്നെ ഒരു മഹാത്ഭുതം എന്ന് കാണിച്ചുകൊണ്ടിരിക്കുന്ന ഗോപിനാഥ് മുതുകാട് എന്ന മനുഷ്യസ്നേഹി ഏറ്റവും നല്ല മോട്ടിവേഷണൽ സ്‌പീക്കറും, റ്റി വി അവതാരകനും കുടിയാണ് . പ്രൊഫഷണല്‍ മാജിക് അവസാനിപ്പിച്ച്, തന്റെ കുട്ടികള്‍ക്കൊപ്പം നാലു വര്‍ഷം പിന്നിടുമ്പോള്‍ മുതുകാടിന് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് അതോടൊപ്പം തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച നിരവധി ഭിന്നശേഷി കുട്ടികൾക്കു അതിജീവിതത്തിന്റെ കഥകൾ നമ്മെ കണ്ണീരണിയിക്കും.

"ഗോപിനാഥു മാതുകാടിന്റെ വാക്കുകളിൽ" ആരും കാണാതെ കരയുന്ന, ജീവിതം തള്ളിനീക്കുന്ന എത്രയെത്ര മാതാപിതാക്കള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുമോ? അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ വലുത് ഒന്നിനുമില്ല. ഭൂമിയിൽ നന്മതിന്മകൾ സ്വാഭാവികമാണ്. നമ്മളാണു തീരുമാനിക്കുന്നത് ഏതിനൊപ്പം പോകണമെന്ന്. എത്രമാത്രം നന്മയോടെ നമുക്ക്‌ ജീവിക്കാൻ സാധിക്കുമോ, അത്രമാത്രം സുന്ദരമായിട്ടു മരിക്കുകയും ചെയ്യാം.
 

Join WhatsApp News
Sunil 2026-03-27 12:19:08
Hello Mr. Muthukadu, Jesus was telling to the crowd that they were following him to see some miracles or Cheppady Vidya. Now you can show better miracles than Jesus did. Why don't you think about starting a new Church ?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-27 12:35:02
ഇങ്ങനെ ചെപ്പടി വിദ്യകൾ കാണിച്ചതു കൊണ്ടാണല്ലോ ഏശുവിനെ ക്രിസ്തിയാനികൾ എല്ലാവരും ഒരു മിടുക്കൻ ദൈവമായി ആരാധിച്ചു പോരുന്നത്. FireEscape, Vanishing, Turning flower to pigeon etc. ഇതൊക്കെ ഏശു കാണിച്ചു , അങ്ങനെ മാർക്കറ്റിലെ ഏറ്റവും വിലയുള്ള ദൈവം ആയി. അതുകൊണ്ട് easy ആയിട്ട് അമൃതാനന്ദ മയിയെ പോലെ മുത്കാടിനും ഒരു ആൾ "ദൈവൻ" ആകാം.💪 നല്ല വരുമാനം കിട്ടുന്ന Start up. Rejice റെജിസ്
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-27 12:54:17
💥പക്ഷേ ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ, കേസുകൾ, ആരോപണങ്ങൾ ഒക്കെ settle ചെയ്തോ???? ഇപ്പോളായിട്ട് ഒന്നും കേൾക്കുന്നില്ല??? 🤔 റെജിസ്
Fraud is Fraud 2026-03-27 16:24:49
Indian Express: 28 Apr 2015, 2:02 am. Targeting children aged between six and 16, certain organisations in the state are indulged in huge financial fraud by spreading false messages of stimulating the mid-brain and invoking the sixth sense through certain courses. For this purpose, they misuse magic, which is solely an entertainment art, noted magician Gopinath Muthukad told a press meet here on Monday. Muthukad said that he came to know about the issue after being invited for the inauguration of the new branch of an academy here claiming to empower mid brain through music, as a result of which the person would be able to sense details such as the colour or number of a surface if rubbed over the skin. “One example they put forward was flip reading. In this, the book need not be read by the person who had received the mid-brain stimulation training and instead he/she needs to just leaf through the pages. Likewise, they also claimed a book can be read by holding it behind the head. Most of the persons making these claims are bringing their own children to demonstrate. But to master the talent, they suggest children to practise it besides attending the training” he said. To support the argument, he said that the blindfolding masks, even the most advanced of them, are capable to allow vision from below even though you would not be able to see anything straight, along with voice clippings of the conversation with the people who met him for the inauguration of the mid-brain stimulation academy. According to him, this voice clippings are where the trainers cash in on for reading after blindfolding. Balu Kiriyath, film director and Vyloppili Samskrithi Bhavan member-secretary, who was present at the press meet said monetary fraud worth crores of rupees is happening behind this business in India. “A friend of mine spoke to me about this business, which requires an investment of `3 lakh for a kit and another `3 lakh for training in Indonesia. After training, for a two-day class, they charge a sum of `25,000 per child. Wide campaigning is being carried out by these trainers in schools particularly to attract parents to add their children and to convince them that the child could score well in the examinations if trained this way,” he said. Clinical psychologist Madhujan said that he could place a challenge to see if the trainers could prove that mid-brain stimulation was happening as claimed. If proved right, many brain-related disorders such as cerebral palsy could be cured. Muthukad wrote to Home Minister Ramesh Chennithala to prevent such malpractices from happening in society, with the assistance of police and take action to book them. The press meet was also attended by Magic Academy directorChandrasenan Mithrumala. Follow The New Indian Express channel on WhatsApp
Mary Jose. 2026-03-27 17:40:02
'ഇ ഭൂമിയിലെ ജീവിതത്തിൽ സുഖം ആഗ്രഹിക്കാത്തവർ ഉണ്ടോ!. സുഖത്തിൽനിന്നും സുഖത്തിലേക്ക് ആടുന്ന പെന്ഡുലമോ ജീവിതം. പലർക്കും സുഖം പലവിധത്തിൽ. ചിലർ എയർപോർട്ടിൽ ചെന്ന് പൂച്ചെണ്ട് കൊടുക്കും കൂടെ ഒരു സെൽഫിയും, അതും ഒരുസുഖം. ചിലർ കൂടെ താമസിപ്പിക്കും. കൂടെ നടക്കാൻ കൊണ്ടുപോകും, തട്ടുകടയിൽനിന്നും മീനും ഇറച്ചിയും വാങ്ങി അതിഥിക്ക് കൊടുക്കും. അമ്മാമ്മേടെ മീൻ കറി അടിപൊളി എന്ന് അഥിതി പറയും. അമ്മാമ്മക്ക് ഇനി ആനന്ദ നിർവിർതിക്ക് ഇനിയും എന്തുവേണം!!! * വ്യത്യസ്ത ബുദ്ധിയുള്ള കുട്ടികളെയും അവരുടെ കുടംബത്തെയും ആറാം ഇന്ദ്രിയം ഉണ്ടെന്നു പറഞ്ഞു പറ്റിച്ച മുതു തട്ടിപ്പുകാരൻ വീണ്ടും എത്തി. ചിലർക്ക് ചാകര!; ഇയാളെ പൂർണ്ണമായും ബോയ്‌ക്കോട്ട് ചെയ്യുക. വീണ്ടും വീണ്ടും ഇ ചൂഷകനെ എഴുന്നള്ളിക്കുന്നവർക്ക് നാണമില്ല എന്നതും അറിയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക