
പുലരിപ്പൂം പുഴയോരത്ത്
തിരുതാളി വേലിക്കാട്ടിൽ
തുണിയലക്കി വിരിക്കുന്നു
വൃശ്ചികപ്പെപെണ്ണ്
നിറമാറിൽ നീലാംബര
ഞൊറിവുകൾ മറയ്ക്കും ര -
ണ്ടിള മാനിൻ കിടാവുകൾ
തുള്ളി നിൽക്കുന്നു !
അത് കാണാൻ ചെല്ലക്കാറ്റിൻ
തേരിലേറി വന്നെത്തുന്നു
മഴമേഘ മദനൻ തൻ
വില്ലിൽ അമ്പുമായ് ! !
മഴത്തുള്ളി സ്ഖലിക്കുന്ന
മദപ്പാടായ് തുടുക്കുമ്പോൾ
ചുവക്കുന്ന ചുണ്ടിൽ ഞാനോ -
രുമ്മ വച്ചോട്ടേ ?