
പേരൊന്നും പറയുന്നില്ല കാരണം ഒന്നും പറയാതെ കേരളത്തിൽ ഓടുന്ന ഒരുപുതിയ പൈങ്കിളി കഥയാണ്. ആരോ പറഞ്ഞതുകേട്ട് പാലക്കാട്ടു നിന്നും വളരെ വേഗത്തിൽ പാഞ്ഞെത്തിയ പ്രിയതമ തൻ്റെ നാഥൻ്റെ കിടപ്പു മുറിയിൽ ഒളിഞ്ഞും പതുങ്ങിയും എത്തിനോക്കിയപ്പോൾ ഞെട്ടിപ്പോയി എന്നാണ് അവർ പറഞ്ഞത് ഉടുതുണിയില്ലാ ത്ത രണ്ടെണ്ണം സർക്കസ് കളിച്ചു നിൽക്കുന്നു .അകത്തു നിന്നു ലോക്കു പോലുമിടാതെ ആവേശം മൂത്ത് കാട്ടിക്കൂട്ടിയ ലീലാ വിലാസങ്ങൾ പുള്ളിക്കാരി ക്യാമറയിൽ ഒപ്പിഎടുത്ത് വെന്നാണ് പറയുന്നത് . "എൻ്റെ കൈവശം തുണിയില്ലാ പടങ്ങൾ കിട്ടിയിട്ടുണ്ടെ ന്നും ഞാൻ ഇത് ഉടൻ പ്രസിദ്ധ പ്പെടുത്തു മെന്നും മുഖ്യനേയും മകളേയും വിളിച്ചു പറഞ്ഞതു മാത്രം ഓർമയുണ്ട്. പിന്നെ 112 വിളിച്ചതും ഓർമയുണ്ട് പിന്നെ മുറിയിൽ അവരെ ലോക്കാക്കി യിരിക്കുന്നു .നിസ്സഹായ ആയ പാവം സ്ത്രീ എന്തു ചെയ്യും .വന്ന പോലീസും പീലാത്തോസിനേപ്പോലെ കൈ കഴുകി മുങ്ങിക്കളഞ്ഞു.
കേരളത്തിൽ സ്ത്രീകൾക്കു സുരക്ഷ യില്ലാതായിരി ക്കുന്നു അതും ഒരു മന്ത്രിയുടെ ഭാര്യക്കു പോലും . ഒരാപത്തു വരുമ്പോൾ കേരള ഗവൺ മെൻ്റ് ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട് സ്ത്രീകൾക്കു വേണ്ടി പിങ്ക് പോലീസുണ്ട് 112 വിളിക്കാം ഉടൻ പോലീസ് എല്ലാ സംവിധാനങ്ങളുമായെത്തും . പക്ഷെ അതെല്ലാം ഇവിടെ കാറ്റിൽ പറത്തി അതുവെറും പൊളിയാണെന്നു തെളിയിച്ചിരിക്കുന്നു . മന്ത്രിക്കു വിളക്കു പിടിച്ചു കൊടുക്കുന്ന പോലീസുകാരും ഗൺമാനും സെക്യൂരിറ്റിക്കാരും .
ഇതെല്ലാം കണ്ട് പുലിയായി വന്ന മന്ത്രിഭാര്യ പൂച്ച പോലെ യായി . ഭയം അവരെ കാർന്നു തിന്നിരുന്നു എന്തും സംഭവിക്കാം ഒരു മന്ത്രിയാണ് മുമ്പിൽ നിൽക്കുന്നത് ഭരണതലത്തിൽ സ്വാധീനവും കരുത്തും ഗുണ്ടായി സവും ഉള്ള മന്ത്രി . പണ്ട് സ്വന്തം അപ്പനെ തല്ലിയ മന്ത്രിയാണെന്നും എന്തും ചെയ്യുവാൻ മടിക്കില്ലെന്നും പണ്ട് നാത്തൂൻ ഉഷ പറഞ്ഞ കാര്യം മനസ്സിൻ്റെ ചെപ്പിൽ മന്ത്രിച്ചു . ഗത്യന്തര മില്ലാതെ മാപ്പു കൊടുത്തിരിക്കുന്നു . എനിക്കു ഒരു പരാതി യില്ലെന്നും ഇതൊക്കെ കുടുംബത്തിൽ നടക്കുന്ന സാധാരണ സംഭവ മാണെന്നും പറഞ്ഞ് മന്ത്രിക്കു മാപ്പു കൊടുത്ത് പ്രശ്‌നം ഒതുക്കി തീർത്തു വെന്നാണ് മനസ്സിലക്കുന്നത്.
പക്ഷെ ഇവിടെ ഗണേശ് എന്ന വ്യക്തി രണ്ടു വിഹാഹം കഴിച്ചു രണ്ടും തല്ലിപ്പിരിഞ്ഞു അദ്ദേഹത്തിന് മറ്റു പല സ്ത്രീകളുമായും പല ബന്ധങ്ങളു മുണ്ട് അതൊക്കെ പേഴ്സണൽ കാര്യം .ഉഭയകക്ഷി സമ്മതപ്രകാരം പരസ്പരം ബന്ധപ്പെടുന്നത് സുപ്രീം കോടതി നിയമം അനുസരിച്ച് തെറ്റല്ല അതൊക്കെ ന്യായം തന്നെ . പക്ഷെ അദ്ദേഹം ഒരു ജനപ്രതിനിധി യാണ് , മന്ത്രിയാണ് ജന സേവക നാണ് ഒരു മാതൃകാ പുരുഷനാകേണ്ട വനാണ് എന്നുള്ള കാര്യം മറന്നു പോകുന്നു അതാണ് ഇവിടെ പ്രശ്‌നം .മന്ത്രിമാരേയും മതനേതാക്കളേയും അദ്ധ്യാപകരേ യും ഒക്കെ പുതിയ തലമുറ കണ്ടു പഠിച്ചു വളരേണ്ടവരാണ് . വേലി തന്നെ വിളവ് തിന്നുമ്പോൾ കർഷകനു ണ്ടാകുന്ന വേദന പറഞ്ഞറിയി ക്കാൻ കഴിയുകയില്ലല്ലോ?
എല്ലാ ശാപങ്ങളും ഒഴിഞ്ഞു പോകുവാൻ രണ്ടു പേരും പാസ്റ്ററുടെ മുൻപിൽ കുഞ്ഞാടുകളായി നിന്നതു കൊണ്ടു മാത്രം പോരാ . നമ്മൾക്ക് സ്വയം തോന്നണം നന്നാകണ മെന്ന് എങ്കിൽ മാത്രമെ നന്നാവുക യുളളു .ഞാൻ എന്തു കാണിച്ചാലും പത്തനാ പുരത്തെ പാവം ജനങ്ങൾ വോട്ട് നൽകി വീണ്ടും ജയിപ്പിക്കും എന്ന ഹുങ്കാണ് ഇത്തരം ലൈംഗിക കാമ പേക്കൂത്തുക ളിൽ വീണ്ടും നിന്ന് കൂത്താടുന്ന ത് . പിന്നെ മുഖ്യൻ്റെ പിറകെ നിന്നുള്ള തള്ളും . രണ്ടു പേരും കൂടി ചേർന്നാണ ല്ലോ പാവം ഉമ്മൻ ചാണ്ടിയുടെ കഥ കഴിച്ചത് .പലശാപങ്ങ ളുടെ കുത്തേറ്റു വീഴുന്നതിന് മുൻപ് വീണ്ടും പശ്ചാത്തപി ക്കുവാൻ അവസരമുണ്ട് .കാര്യമിതൊക്കെ ആയാലും അഴിമതിയില്ലാത്ത മന്ത്രിയെന്നാണ് പേര് കിട്ടിയിരിക്കുന്നത് . ഒരു മനുഷ്യൻ എന്തു നേടിയാലും പണവും പ്രതാപവും അധികാരവും ഒക്കെ ഉണ്ടായാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം.
ആയതിനാൽ നന്നാകുവാൻ ഇനിയും അവസരമുണ്ട് . നന്ദി