
ആലപ്പുഴ: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ആരോഗ്യമന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിയുടെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും റെയില്‍വെ പോലീസിനും ദൃക്‌സാക്ഷികള്‍ക്കും അറിയാം. നാലോ അഞ്ചോ മാത്രമായിരുന്ന പ്രതിഷേധക്കാരെ അപ്പോള്‍ തന്നെ പോലീസ് വളഞ്ഞിരുന്നെന്ന് വിഡി സതീശൻ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഒരാളും പോയിട്ടില്ല. മന്ത്രിയാണ് ക്രുദ്ധയായി വെല്ലുവിളിച്ചു കൊണ്ട് ഓടിയത്. പിടിവലിയുണ്ടായത് പോലീസും ആരോഗ്യമന്ത്രിയും തമ്മിലാണ്. ആരോഗ്യമന്ത്രി കെഎസ് യുക്കാര്‍ക്ക് അടുത്തേക്ക് പാഞ്ഞു പോകുന്നത് തയാന്‍ ശ്രമിച്ചത് പോലീസാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ പണിപ്പെട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയത്. ഇതിൻ്റെയെല്ലാം ദൃശ്യങ്ങള്‍ എല്ലാവരുടെയും കയ്യിലുണ്ട്. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞിട്ടാണ് മന്ത്രി അടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് പോയത്.
അവിടയെത്തി സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത്. മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുമ്പോഴും അവരെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പറയുന്നില്ല. അതിൻ്റെ എല്ലാ തെളിവുകളുമുണ്ട്. റെയില്‍വെ പോലീസ് സിസിടിവി പരിശോധിച്ചപ്പോഴും ആക്രമിച്ചതു കണ്ടെത്താനായില്ലെന്നു മാത്രമല്ല, മന്ത്രിയുടെ അടുത്തേക്ക് പോലും കെ എസ് യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അവിടയെത്തി സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത്. മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുമ്പോഴും അവരെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പറയുന്നില്ല. അതിൻ്റെ എല്ലാ തെളിവുകളുമുണ്ട്. റെയില്‍വെ പോലീസ് സിസിടിവി പരിശോധിച്ചപ്പോഴും ആക്രമിച്ചതു കണ്ടെത്താനായില്ലെന്നു മാത്രമല്ല, മന്ത്രിയുടെ അടുത്തേക്ക് പോലും കെ എസ് യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ. ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല. എംവി ഗോവിന്ദനാണ് നുണ പറഞ്ഞത്. ആരോഗ്യമന്ത്രിയുടെ പെടലിയും കയ്യും കെഎസ്യുക്കാര്‍ തിരിച്ചെന്ന പച്ചകള്ളം പറഞ്ഞത് ആരാണ്. എംവി ഗോവിന്ദനെ പോലെ പച്ചക്കള്ളം പറയുന്ന ആരെങ്കിലുമുണ്ടോ. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി പദവിയില്‍ ഇരുന്നാണ് പച്ചക്കള്ളം പറയുന്നത്. ആ പദവിയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിയും പച്ചക്കള്ളം പറഞ്ഞ് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്നും വിഡി സതീശൻ പറഞ്ഞു.