Image

ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യക്കാരൻ മരിച്ചു

Published on 21 February, 2026
ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യക്കാരൻ മരിച്ചു

വാഷിങ്ടൻ:  ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യക്കാരൻ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ശശികാന്ത് റെഡ്ഡി ദോന്തിറെഡ്ഡിയാണ് മരിച്ചത്.  വീസ ലഭിക്കാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ശശികാന്ത് കടന്നുപോയതെന്നും, അതാകാം മരണകാരണമെന്നും സുഹൃത്തുകൾ പറയുന്നു. ഫെബ്രുവരി 16 ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘‘യുഎസിൽ തങ്ങളുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള ജോലികൾ ഇന്ത്യക്കാർ‍ക്ക് ലഭിക്കുന്നില്ല. തളരാൻ തയാറാകാതെ ദീർഘനേരം ശശികാന്ത് ജോലി ചെയ്യുമായിരുന്നു. എട്ടുവർഷങ്ങൾ‍ക്ക് ശേഷം മകൻ വരുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അന്ത്യകർമങ്ങൾക്കായി മൃതദേഹമാണ് എത്താൻ പോകുന്നത്’’ – സുഹൃത്തുകളിൽ ഒരാൾ പറഞ്ഞു.

ശശികാന്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി സുഹൃത്തുകളുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി 2018 ൽ യുഎസിലെത്തിയ ശശികാന്ത് ഇരട്ട ബിരുദാനന്തര ബിരുദധാരിയാണ്. എച്ച്‌വൺ‌ബി വീസയ്ക്കായി പലതവണ അപേക്ഷ സമർപ്പിച്ചെങ്കിലും നിരസിക്കപ്പെട്ടു. വീസ ലഭിക്കുമായിരുന്നെങ്കിൽ യുഎസിൽ തുടരാനും നീണ്ട എട്ടുവർഷത്തിനു ശേഷം നാട്ടിലെത്തി മാതാപിതാക്കളെ കാണാനും അവസരം ലഭിക്കുമായിരുന്നു. വീസ ലഭിക്കാത്തതിനെ തുടർന്ന് യുഎസിൽ തന്നെ തുടരുകയായിരുന്നു ശശികാന്ത്. 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-21 11:58:08
കഷ്ട്ടം ഉണ്ട്‌.....ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ആ മോദിയെ എടുത്ത് കിണറ്റിലിടാൻ തോന്നി പോകുന്നു. സ്വന്തം മക്കളെ മറ്റൊരു രാജ്യത്ത് ഊഴിയ വേല ചെയ്യാൻ വിട്ടു കൊടുത്തിട്ട് , മോദി മാന്യൻ കളിച്ച് രാവിലെ വണ്ടിയും കൊണ്ടു fullചുരിദാർ ഇട്ടോണ്ടു ഇറങ്ങും ലോകം നീളെ തെണ്ടാൻ. എന്നിട്ട് മേനി പറച്ചിലിന് ഒരു കുറവും ഇല്ലാ ഭാരതത്തിന്. ഇത് മോദി മാത്രമല്ല, നേരത്തേ ഭരിച്ചു മുടിച്ച എല്ലാ കിഴങ്ങൻമാരും ഈ അവസ്ഥയ്ക്കു ഉത്തരം പറയണം. ഇരട്ട PG ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന് ഒരു വിദേശ രാജ്യത്തിന്റെ വിസാ കാരുണ്യത്തിന് കെഞ്ചേണ്ടി വരുന്ന അവസ്ഥ.... എന്നിട്ട് ഹൃദയം പൊട്ടി മരിക്കുക.... കഷ്ട്ടം മോദി. ഇത് എത്ര നാൾ തുടരും??? Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക