Image

സല്യൂട്ട് (നർമ്മകഥ: എം. സി. ചാക്കോ)

Published on 20 January, 2026
സല്യൂട്ട് (നർമ്മകഥ: എം. സി. ചാക്കോ)

(മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 2025 ജനുവരിയിൽ നടത്തിയ മീറ്റിംഗിൽ,   ജനുവരി 25 വി. കെ. എൻ ഓർമ്മദിനത്തോടും  ജനുവരി 26 റിപ്പബ്ലിക്ക്  ദിനത്തോടും ചേർത്ത് അവതരിപ്പിച്ച നർമ്മകഥ)


പ്രത്യേക ക്ഷണിതാവായി എഴുപത്താറാമത് റിപ്പബ്ലിക്ക് ദിനാഘോഷാനന്തരം ലേശം ഊർജ്ജ നഷ്ടത്തോടെ വസതിയിലെത്തിയ ലഫ് കേണൽ (മിസ്സ്) രേണു എം.ഡി.,  സ്വീകരണ മുറിയിലെ ദിവാനിലേക്ക് ചാഞ്ഞു. (സർ. സി. പി. യിലേക്കായിരുന്നെങ്കിലെന്നൊന്ന് വെറുതെ മോഹിച്ചു പോയി) പയ്യനാണിന്ന് അടുക്കളയിലും ദേഹണ്ഡക്കാരൻ. ബീഹാറി വേലക്കാരന് പൊതു അവധി കേണൽ ഇന്നലെ ഇഷ്ടദാനം ചെയ്തിരുന്നു. ബ്രഹ്മ മുഹൂർത്തേ കർമ്മ മദ്ധ്യ കൂകി തടസ്സം സൃഷ്ടിച്ച പൂവനോടുള്ള കലിപ്പ് തീർക്കാൻ അവയിലൊന്നിനെ എങ്കിലും വധിക്കുവാൻ തന്നെ തീരുമാനിച്ചവൻ കതിരവനുയരും മുന്നേ യാത്രയായിരുന്നു.
പുന: പൊതുജനദിന ആഘോഷത്തിന് പോകാനൊരുങ്ങി നില്ക്കുമ്പോളാണ് പരുക്കുകളേറ്റ ഒരു കുക്കുട യോദ്ധാവുമായി പയ്യൻ തിരിച്ചു വന്നത്. അവന്റെ മൊഴി ചൊല്ലലിന്റെ പൊരുൾ ഹൃസ്വമാക്കിയത് താഴെ ചേർക്കുന്നു.

അതിരാവിലെ അവൻ പോയത് ഹൗസ്ഖാസ് പരിസരത്തേക്കായിരുന്നു. അതിനകത്തെ ഭോഗയോഗചിലവിലേക്കുള്ള ധനശേഖരണാർത്ഥം കാലിയായ പ്രിവിപേഴ്‌സുമായി വാഴുന്നോർമാരുടെ രണ്ടു പിന്മുറക്കാർ തങ്ങളുടെ കുക്കുടചേകോരുമായി പോരിനെത്തിയിരുന്നു. സാഹ്നത്തിലേക്കായിരുന്നു പ്രകടനം നിശ്ചയിച്ചിരുന്നത്.  ഉദിച്ചപ്പോൾ തന്നെ വിദേശത്തുനിന്നും മാമാങ്കം കാണാന്നെത്തിയ കുബേരരിൽ ചിലർ തങ്ങൾ തങ്ങിയ ഹൗസ്ഖാസിൽ നിന്നും ബഹിർഗമിച്ചു. യമുനയിലൊന്നു മുങ്ങി തങ്ങളുടെ ദാമ്പത്യ വിശ്വസ്തത തിരിച്ചെടുക്കാനായിരുന്നു പുറപ്പാടെങ്കിലും, സ്നാനം അങ്കം കണ്ടിട്ടാകാമെന്നായി. യുദ്ധത്തിന്റെ സമയതന്ത്രം പുറകോട്ടു തിരിച്ചതിന് വരത്തന്മാർക്ക് അഞ്ചിരട്ടി തീരുവയിട്ട് പടകാഹളമൂതി, കുക്കുട ഉടയ തമ്പ്രാക്കൾ ഇതിന്റെ ദല്ലാൾ പണിക്ക് പയ്യനിത്തിരി നാണ്യം വിദേശികളിൽ നിന്നും വൈദേശികമായിതന്നേ  വസൂലാക്കി. ഘോര ദ്വന്ദയുദ്ധം, കൊത്തും ചവിട്ടും, ചാട്ടവും, ഉഴിച്ചിലും പിന്നെ പിഴിച്ചിലുമാവാൻ നാഴികയെടുത്തു.  പടതോറ്റ കോഴിയേ ഏറ്റുവാങ്ങി, അതിൻറെ ശേഷക്രിയകളുടെ കാർമ്മികത്വം പയ്യനേറ്റെടുത്തു..   

വൻ തിരിച്ചെത്തിയപ്പോൾ കേണൽ ചുട്ടികുത്തി കിരീടമണിഞ്ഞ് പട്ടാള വാഹനവും കാത്ത് കവാത്ത് വയ്ക്കുകയായിരുന്നു. വന്നപാടെ കോഴിയെ കാട്ടി വീരസ്യം മൊഴിഞ്ഞു, 'ശല്ല്യക്കാരിലിവനെ ഇന്ന് കുഞ്ഞൻ മേനോൻ ശൈലിയിൽ തൂശനിലയിൽ കുടിയിരുത്തും.  പ്രാതലിന് വരാൻ പറ്റാത്തതിനാൽ അത്താഴമാക്കാനുത്തരവിട്ടു. കുഞ്ഞൻ മേനോന്റെ കുതിര വരുന്നത് പ്രതീക്ഷിച്ചെങ്കിലും വന്ന പട്ടാള വണ്ടിയിൽ, സാരഥിയുടെ സല്യൂട്ട് വാങ്ങി മടക്കി സഹസ്രാധിപൻ കയറി പോയി.
പാകത്തിനൊരിരിപ്പടം കിട്ടിയില്ലെങ്കിലും കിട്ടിയ ഇടം പാകത്തിലാക്കി പാർശ്വങ്ങളിൽ ഇരുന്ന കുടുകനും 
തലേക്കെട്ട് പഞ്ചാബിക്കും വന്ദനം ചൊല്ലി,  പ്രധാന തന്ത്രിയുടെ രാഷ്ട്രാഭിവാദന പൂജയിൽ മനമുരുകി പങ്കു ചേർന്നു. പിന്നെ രഥാരൂഷ്ഠയായ സർവ്വ സൈന്യാധിപക്ക്, ഉലക്ക നടുക്കത്തിലെഴുനേറ്റ്‌, ഇടതു കാലിൽ നിന്ന്, വലതു കാൽമുട്ട് മാറോളം പൊക്കി ചവിട്ടി, വലത്തു കരാംഗുലികൾ ചേർത്തു പിടിച്ച്, ചെറുവിരൽ മുകളിലാക്കി, നടുവിരൽ സിന്ദൂരബിന്ദുവിലെത്തിച്ചൊരു കൊളോണിയൽ അഭിവാദനം കൊടുത്തു. (താമസ്സിയാതെ ഇതിൻറെ ആർഷഭാരത തർജ്ജിമ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.) മയൂര സിംഹാസനവും കോഹിന്നൂർ രത്നം പതിച്ച കിരീടം ഇല്ലെന്നാലും പ്രഥമപൗര, മോഷണ മുതലുപയോഗിക്കുന്നവരേക്കാൾ പ്രൗഢ തന്നെ.  രാഷ്ട്ര തലൈവിക്കൊപ്പം വിദേശ അഥിതി മലാക്കനേം അഭിവാദിച്ചെല്ലാവരും  ആസനസ്ഥരായി.  തുടർന്നു വന്ന ഗന്ധർവ, യക്ഷ, ഭൂതഗണാദി, പിന്നെ അപ്സര, യക്ഷി കൂട്ടങ്ങളുടേയും ബക, ശകടാദി അസുര വൃന്ദത്തിന്റേയും പ്രകടനവന്ദനം ഏറ്റു വാങ്ങാൻ വലതുകരം ചെന്നിയിൽ ചേർത്തൊരു നിൽപ്പായിരുന്നു സർവസൈന്യാധിപ. പ്രകടനം ലോകത്തെ ഞെട്ടിക്കുന്നു എന്ന് തത്സമയ സംപ്രേക്ഷകർ. (വിറയൽ റിച്ചറവുകോലിൽ എട്ടു കടന്നത്രെ). പുറപ്പാടുകളിൽ അവസാനത്തേതു കടന്നപ്പോളേക്കും കയ്യ് താക്കാതെ മൂന്നേമുക്കാൽ നാഴിക നിൽക്കേണ്ടി വന്നു, ആയമ്മക്ക്. ഈ നിൽപ്പ് നാഡീപേശികൾക്ക് താങ്ങാനാവുമോ എന്നൊരു സന്ദേഹം ഡോ. രേണുക എം, ഡി. ക്ക് തോന്നുകയും ചെയ്‌തു. വിന്യാസങ്ങളും, അഭ്യസങ്ങളും, കെട്ടുകാഴ്ചകളും വീഥിയൊഴിഞ്ഞ് കേണൽ വീട്ടിലെത്തിയപ്പോളേക്കും അടുത്തുള്ള കോഴികളും കൂട്ടിൽ കയറിയിരുന്നു. അടുക്കളയിൽനിന്നും നല്ല കോഴിക്കറിയുടെ മണം വരുന്നുണ്ട്.  

'കുട്ടൻ കോഴിക്കറി വയ്ക്കുന്നത് ഒന്നു കണ്ടാലോ" രാഗവിലോചിത രേണു മാഡം അടുക്കള ലക്ഷ്യമാക്കി പട്ടാള നീക്കം നടത്തി. നളന് കുഞ്ഞൻമേനോന്റെ പണിവേഷം തന്നെ.ചുട്ടി തോർത്തല്ലാതെ വേറൊരു നാടയും അകത്തോ പുറത്തോ ഇല്ല. തിരിഞ്ഞു നോക്കിയ [പയ്യന് പട്ടാള വേഷത്തോടൊരാസക്തി. പൂവന്റെ അങ്കവാലും പൂടയും പറിച്ചവനിൽ പൂവനാവേശിച്ചു തുടങ്ങി.  ആ പടവേഷത്തിൽ അമരുവാനൊരു അഭിനിവേശം.  പോരു കോഴിയുടെ അരി, വേവു ചട്ടിയിൽ നിന്നും തവിയിലാക്കി അവനാ സേനാനായികയ്ക്ക് നീട്ടിയതും അവരുടെ ഔദ്യോദിക ഫോണടിച്ചതും ഒരുപോലെയായിരുന്നു. അങ്ങേ തലയ്ക്കൽ കരസേനാധിപനായിരുന്നു. 'രാഷ്ട്രതലൈവി' സർവ്വസൈന്യദിപികയ്ക്ക് തോളുളിക്കിയിരിക്കുന്നു. താമസംവിനാ രാഷ്ട്ര-പതി(?) ഭവനിൽ എത്തണം.
ആട്ടം കഴിഞ്ഞിട്ടില്ല. വേഷം അഴിക്കേണ്ട. തനിക്കുള്ള പട്ടാളവണ്ടി ഉടനെത്തും. വിരഹ വിവരം പയ്യനെ അറിയിച്ച് കോഴി മുഴുവനകത്താക്കി പോരിന് തയ്യാറാകാനൊരു വെല്ലുവിളിയും കൊടുത്തു. അപ്പോളാണവൻ പിണ്ഡതൈലം കയ്യിലെടുത്തോളാൻ പറഞ്ഞത്. ശരിയാണ് കരുതിയേക്കാം. തോളുളുക്കിനും ഫലിക്കാതിരിക്കില്ല.  കഴിഞ്ഞ വാരത്തിലായിരുന്നല്ലോ ദ്വന്ദ്വത്തിനിടെ നടു ഉളുക്കിയതും, അവൻ തൈലം ഇട്ടു തടവി പിന്നെ യുദ്ധം തുടർന്നതും പൂർത്തിയാക്കിയതും
 

Join WhatsApp News
Provoker 2026-01-20 02:45:02
മലയാളം സൊസൈറ്റിയുടെ ഒരു പുതിയ കഥ വന്നിട്ടുണ്ടല്ലോ.നർമ്മ കഥ. നമ്മൾക്ക് ഇതിന്റെ ചുവട്ടിൽ നർമ്മം കലർത്തി വിസർജ്ജിച്ചു തുടങ്ങാം. കടപ്പ്ലാമറ്റത്തിൽ തുടങ്ങി രാമൻകുട്ടി മൂത്തേടം ജോണി കാക്കത്തൊട്ടിൽ, CID മൂസായിൽ കൂടി പ്രതികരണ വായനക്കാരനിൽ എത്താം . ഇദ്ദേഹം പ്രതികരണത്തിന് പ്രതികരിക്കുന്ന ആളാണെന്ന് തോന്നുന്നു. പുള്ളി കഥയോ ലേഖങ്ങളോ വായിക്കാറില്ല. വായന എന്ന് പറഞ്ഞാൽ അടിമുടി ചൊറിഞ്ഞു കേറും. പ്രതികരണം വായിച്ചാൽ ഏതാണ്ട് കാര്യങ്ങൾ പിടികിട്ടും. ഈ കഥയിൽ ദൈവത്തിന്റെ പേര് ഉണ്ടെങ്കിൽ തീർച്ചയായും രജിസ് നെടുങ്ങാ ഡ പ്പള്ളിക്കും മാത്തുള്ള ഉപദേശിക്കും (ചെകുത്താനും ദൈവവും ) യുദ്ധത്തിനുള്ള ഒരു അവസരം ഉണ്ട്. ബീ അമേരിക്കൻ ബേബിയുടെ ചുവട്ടിൽ അനേക മൃതശരീരങ്ങൾ ചിതറി കിടക്കുന്നുണ്ട്. ഇനി അവിടെ സ്ഥലമില്ല. അപ്പോൾ നമ്മൾക്ക് ഇതിന്റെ ചുവട്ടിൽ തുടങ്ങാം. തൊള്ളതുറപ്പൻ ഇല്ലെങ്കിൽ ഒരു രസവും ഇല്ല.
Vayanakkaran 2026-01-20 03:43:39
വി കെ എൻ കുറിച്ച് അധികം കേട്ടിട്ടില്ല കഥകൾ വായിച്ചിട്ടും ഇല്ല. ഗൂഗ്ൾ സേർച്ച് ചെയ്യാത്തപ്പോൾ കുറച്ചു വിവരം കിട്ടി. very interesting personality, "Vadakkke Koottala Narayanankutty Nair, commonly known as V.K.N. (7 April 1929 – 25 January 2004), was a prominent Malayalam writer, noted mainly for his highbrow satire He wrote novels, short stories and political commentaries. His works are noted for their multi-layered humor, trenchant criticism of the socio-political classes and ability to twist the meanings of words contextually and lend a touch of magic to his language." താങ്കളുടെ ഭാഷയുടെ പ്രയോഗങ്ങൾ കൊള്ളാം .എഴുത്തിന്റെ ശൈലിയും വ്യത്യസ്തമാണ്. ആർമിയിൽ ഉണ്ടായിരുന്നോ? ഊറി ചിരിക്കാനുള്ള വകയുണ്ട് നന്നായിരിക്കുന്നു.
Cherian Karimbil 2026-01-20 05:36:30
അങ്ങനെ ഈ മലയാളിയുടെ പ്രതികരണ കോളത്തിലൂടെ മലയാളം സൊസൈറ്റിയിൽ അവതരിപ്പിച്ച കഥകൾ അങ്ങ് പാറിപ്പറക്കുകയാണ്. നന്ദി ഈ മലയാളി. B അമേരിക്കൻ ബേബി എന്ന കഥ അങ്ങ് വളർന്നു പോയില്ലേ? കഥ മോശമായിരുന്നെങ്കിലും, . ആൾക്കാർ അതിനെപ്പറ്റി എഴുതി എഴുതി അതിന് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു. അത് കണ്ടിട്ടാവണം 2025 ജനുവരിയിൽ മലയാളം സൊസൈറ്റിയിൽ അവതരിപ്പിച്ച ഈ കഥ, അതായത് പഴയ കഥ, എഴുത്തുകാരനായ എം സി ചാക്കോ പൊടി തട്ടിയെടുത്ത് 2026 ഇരുപത്തിയാറിൽ പ്രസിദ്ധീകരിച്ചത്. അങ്ങനെ മലയാളം സൊസൈറ്റിക്ക്, എം സി ചാക്കോ സാറിന് ഒക്കെ ഒരു വലിയ നേട്ടമാണ്, പ്രചോദനമാണ്, ഈ പ്രതികരണക്കാർ കാഴ്ചവയ്ക്കുന്നത്. അതിനാൽ ഈ മലയാളിക്ക്, പ്രതികരണക്കാർക്കും മലയാളം സൊസൈറ്റിയും, അതിൽ എഴുത്തുകാരും എപ്പോഴും നന്ദി പറയണം കഥയെപ്പറ്റി നല്ലതോ (positive or negative) എന്തും എഴുതാം നാലുപേർ ഇത് കണ്ടു വായിച്ചു എന്നതാണ് പ്രധാനം. . അല്ലാതെ അത് ആര് എഴുതി എന്ന് തെരഞ്ഞു കണ്ടുപിടിച്ച, അയാളെ അടിക്കാൻ സിഐഡി മൂസ പോലുള്ള വ്യക്തികൾ ശ്രമിക്കരുത്. സംഗതി വായിച്ചാൽ പോരെ. അപ്പം തിന്നാൽ പോരെ കുഴി എണ്ണേണ്ടതില്ല. പ്രതികരണം ഇഷ്ടമല്ലാതെ വന്നാൽ അതിനെതിരെയും പ്രതികരണ കോളത്തിൽ എഴുതാമല്ലോ. അതുമതി. അല്ലാതെ ചുമ്മാ ഊഹാപോഹങ്ങൾ എഴുതി വയ്ക്കരുത്. ഈ മലയാളി ലോകത്ത് എല്ലായിടത്തും പോകുന്നുണ്ട്. ചന്ദ്രനിൽ പോലും. മലയാളി ഉള്ളിടത്ത് എല്ലായിടത്തും ഇത് പോകുന്നുണ്ട്. അതിനാൽ പ്രതികരണ കോളത്തിൽ ഇന്ത്യയിൽ നിന്ന് ചന്ദ്രനിൽ നിന്ന് Russia യിൽ നിന്നോ ആർക്കുവേണമെങ്കിലും പ്രതികരണം എഴുതാം. അതാരാണെന്ന് തേടിപ്പിടിച്ച് അവനെ തൊഴിക്കാൻ ചൊല്ലേണ്ടതില്ല. ഇപ്രകാരം തൊഴി എന്ന ഭയത്താൽ പലരും തൂലികാനാമം മാത്രം vachu പ്രതികരണം എഴുതുന്നു. . അവരെയും അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ മീറ്റിങ്ങുകൾ, അതിലെ ഗാനങ്ങൾ, കഥകൾ, അതിനെ നിരൂപണം നടത്താൻ ആർക്കും അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. മതസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം, മതനിരപേക്ഷത, Secular ഗാനങ്ങൾ ഒക്കെയാണ് വേണ്ടത്. അല്ലാതെ ഒരു മതത്തിൻറെ ദേവിയെ പൊക്കിയെടുത്ത്, അതും അന്ധവിശ്വാസത്തിന്റെ അനാചാരത്തിന്റെയും പദങ്ങൾ ചേർത്ത് Thonna തുറന്ന് അലറി അല്ല വേണ്ടത്. ഏതാണെങ്കിലും പലതു കൊണ്ടും മലയാളം സൊസൈറ്റി അവിടെ ഉള്ള ആ റൈറ്റേഴ്സ് ഫോറത്തിന അടിച്ചു വീഴ്ത്തി ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇനി കഥയെപ്പറ്റി പറയാം, ഈ പട്ടാള കഥ അത്ര ഒത്തിട്ടില്ല. ഇതിൽ കാര്യമായ ഒരു കഥയില്ല ഒരു ആകാംക്ഷ ഇല്ല. പക്ഷേ ചാക്കോ സാർ ഒന്ന് ശ്രമിച്ചാൽ ഇതിനെ ഒന്ന് ഉടച്ചു വാർത്ത എഴുതിയാൽ ഭംഗിയായിരിക്കും. അതിനുള്ള കഴിവ് ചാക്കോ സാറിന് ഉണ്ടെന്ന് ഇതിലെ ചില വരികൾ സൂചിപ്പിക്കുന്നുണ്ട്. ചുമ്മാ പട്ടാളത്തിൽ ഒന്നും പോകാതെ സിനിമ അഭിനയം നടത്തുന്ന മോഹൻലാൽ പോലും " Brigadier position അലങ്കരിച്ചു കൊണ്ടാണ് നടപ്പ്. ലാൽ പാനുകളും ദയവായി എൻറെ പുറത്ത് കയറരുത്. ചാക്കോ സാർ പട്ടാളത്തിൽ ആയിരുന്നെങ്കിൽ കുറച്ച് പട്ടാള കഥകൾ, പട്ടാള യുദ്ധങ്ങൾ, പട്ടാള കള്ളുകുടി, പട്ടാളക്കാരുടെ പ്രേമങ്ങൾ എല്ലാം കുറച്ച് എരിവും പുളിയും മസാലയും ചേർത്ത് എഴുതിയിരുന്നെങ്കിൽ അടിപൊളി ആക്കാമായിരുന്നു. അടുത്ത കഥ സാറ് അടിപൊളിയായിട്ട് എഴുതണം. ചാക്കോ സാറിനും, മലയാളം സൊസൈറ്റി നടത്തിപ്പുകാർക്ക് എല്ലാവർക്കും ഭാവുകങ്ങൾ.
Gopalakrisnan 2026-01-21 00:46:50
എല്ലാവരും എഴുതുന്ന മാതിരി, ഈ കൃതിയെപ്പറ്റി ഞാൻ പൊക്കി ചൊറിഞ്ഞ് ഭയങ്കര നല്ലത് എന്നൊക്കെ എഴുതിയാൽ പല എഴുത്തുകാർക്കും അത് സന്തോഷമായിരിക്കും എന്നറിയാം. എന്നാൽ ചാക്കോ സാർ വിഷമിക്കരുത്, ഞാൻ സത്യസന്ധമായി നിരൂപണം എഴുതുന്നത് കൊണ്ട് ഇതിൽ പുകഴ്ത്തൽ ഒന്നും തന്നെയില്ല ക്ഷമിക്കണം. ഇതിൽ കഥയോ നർമ്മമോ കാര്യമായി ഒന്നും ഇല്ല കേട്ടോ സാറേ. എന്തൊക്കെയോ കുറെ മിലിറ്ററി വാക്കുകൾ എടുത്തു വച്ച് കുറച്ച് പകിട കളി നടത്തിയിരിക്കുന്നു. ചിരിക്കാനോ ചിന്തിക്കാനോ വല്ലതും കാണും എന്ന് കരുതി ഞാൻ വലിയ കാര്യമായി ഈ കൃതി വായിച്ചു. നർമ്മം പോയിട്ട് എനിക്ക് കരയാനാണ് തോന്നി. സാറിൻറെ കൃതി ഞാനിവിടെ വായിച്ചിട്ടില്ല. മറ്റു വല്ലതും സാർ എഴുതിയിട്ടുണ്ടോ?. ? ഉണ്ടെങ്കിൽ പറ ഞാൻ അവിടെ പോയി അത് എടുത്തു വായിച്ചു കൊള്ളാം. സാർ മലയാളം സൊസൈറ്റിക്കാരൻ ആണോ?. മലയാളം സൊസൈറ്റിയിൽ വല്ല മലയാളം ക്ലാസുകളും എടുക്കുന്നുണ്ടോ?. അവിടെ മലയാള അധ്യാപകരും നല്ല മലയാളം tutors മറ്റും ഉണ്ടോ. Texas ഒരു മലയാളം യൂണിവേഴ്സിറ്റി ഉണ്ടെന്നു കേട്ടിട്ടുണ്ട്. സാറിൻറെ സൊസൈറ്റി അതുമായിട്ട് കണക്ടഡ് ആണോ. ഏതാണെങ്കിലും സാർ കുറച്ചുകൂടെ കോച്ചിംഗ് എടുത്താൽ തീർച്ചയായിട്ടും മലയാളം സാഹിത്യത്തിൽ ചാക്കോ സാറിനും നന്നായി തിളങ്ങാൻ പറ്റും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. വീണ്ടും എഴുതുക. തിരക്കിനിടയിലും ഇത്രയൊക്കെ എഴുതിയതിൽ ചാക്കോ സാറിനെ അഭിനന്ദിക്കുന്നു. സത്യം പറയാമല്ലോ എനിക്ക് നിരൂപണം നടത്താൻ മാത്രമേ അറിയാവുള്ളൂ എഴുതാൻ നല്ല പരിചയമില്ല. ഒരുപക്ഷേ നെടുങ്ങാട് പള്ളി സാറിനോ മത്തുള്ള സാറിനോ, കുറച്ച് കോച്ചിംഗ് ഗൈഡൻസ് തരാൻ പറ്റിയേക്കും.
G. Nair Ulakathil 2026-01-22 04:01:29
ഈ സല്യൂട്ട് പട്ടാള NARMA കഥ എഴുതിയ ചാക്കോ സാറിന് ഒരു ബിഗ് സല്യൂട്ട് അങ്ങ് തരട്ടെ. കഥയിൽ ഉടനീളം അതിഭയങ്കര നർമ്മവും തമാശയും ഒക്കെയാണ്. ഞാൻ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി കൊണ്ടിരിക്കുകയാണ്. കിടക്കുമ്പോൾ ചിരി, ഉണ്ണുമ്പോൾ ചിരി, കക്കൂസിൽ പോകുമ്പോൾ ചിരി, ഉറക്കത്തിൽ ഞെട്ടി ഉണർന്ന് ചിരി. ഉണർന്ന് കഴിഞ്ഞദിവസം ഭാര്യക്ക് തന്നെ അറിയാതെ ഒരു സല്യൂട്ട് അങ്ങ് അടിച്ചു കൊടുത്തു. എനിക്ക് കൂടുതൽ ചിരിക്കാൻ വയ്യ. ഈ കൂടുതൽ ചിരിച്ചാൽ അടിവയറ്റിൽ ഒരു വേദന. ശർദ്ദിച്ച എന്നുവരും. ഈ കഥ അവതരിപ്പിച്ച ആ കൊല്ലത്തെ വീഡിയോ ഒന്ന് കിട്ടുമോ?. വീഡിയോ കേട്ടാൽ വളരെ ശാന്തമായി ഒന്ന് പൊട്ടിച്ചിരിക്കാം എന്ന് കരുതിയാണ്. നമ്മുടെ സൂപ്പർസ്റ്റാർ ബ്രിഗേഡിയർ മോഹൻലാലിനും ഈ കഥ ഒന്ന് അയച്ചു കൊടുക്കണം. സാറിൻറെ കഥയെ ഞാൻ ഇവിടെ ചൊറിഞ്ഞു പൊക്കി തട്ടിയിരിക്കുന്നു. സന്തോഷമായോ ചാക്കോ സാറേ?. അതുപോലെ സന്തോഷമായോ മലയാളം സൊസൈറ്റിയിലെ സാറന്മാരെ, സാറാർത്ഥികളെ.
നായര് പിടിച്ച പുലിവാല് 2026-01-22 04:08:49
നായരേ -കുറച്ചേ കഞ്ചാവ് വലിച്ചു കേറ്റാവു. ഇനി ചിരി നിറുത്താൻ പറ്റുമെന്ന് തൊന്നുമില്ല . മിക്കവാറും ഭാര്യ പുറത്താക്കുന്ന മട്ടാണ് കാണുന്നത്.
Jack Daniel 2026-01-22 04:57:08
നായര് കഞ്ചാവല്ല കേറ്റിയിരിക്കുന്നത്. ഭാര്യക്ക് സല്യൂട്ട് അടിക്കണമെങ്കിൽ എന്തോ കട്ടി കൂടിയ സാധനമായിരിക്കും. മിക്കവാറും തുണി പറിച്ച് റോഡിലൂടെ ഓടുന്ന മട്ടുണ്ട്.
M C Chacko 2026-01-23 18:58:30
കഥയ്ക്കു വിമ൪ശനം വായനക്കാരന്റെ അവകാശമാണ്. അത് അംഗുലാഗ്രമായാൽ താലോടലും, പിന്നെ നഖാഗ്രമായാൽ ചൊറിയലുമാണല്ലോ. രണ്ടും കഥാകൃത്തിനു സുഖദായകം തന്നെ. എന്റെ ഈ എഴുത്ത് വി കെ എ൯ എന്ന ന൪മ്മ ഭീഷ്മക്കുള്ള ഒരു നിവേദ്യമായാണ൪പ്പിച്ചത്. ഇതിലേ കഥാപാത്രങ്ങളെല്ലാം ആ അതികായന്റെ തന്നെയായിയിരുന്നു. ജനുവരി 25 എന്ന വി കെ എ൯ ഓ൪മ്മ ദിനത്തേയും അടുത്ത ദിവസമായ റിപബ്ളിക്ക് ദിനത്തേയും പശ്ചാത്തലമാക്കിയ ഒരു ഭാവനയായിരുന്നു ' സല്ല്യൂട്ട്'. അതുകൊണ്ടു തന്നെ വി കെ എന്നിനേ വായിക്കാത്തവ൪ക്കിത് അനാസ്വാദ്യമാകാം. കഥയുടെ കാതലറിയണമെന്കിൽ അല്പം ചരിത്രബോധമാവശ്യമാണ്. ഇ൯ഡ്യ൯ യൂണിയനിൽ ചേരാ൯ വിസ്സമ്മതിച്ച ദിവാ൯ സ൪ സീ പി രാമസ്വാമിയുടെ നിലപാടിലേക്ക് ചാഞ്ഞിരുന്നെന്കിലെന്ന് കഥാപാത്രം ചിന്തിക്കുന്നു. ഹൗസ്ഖാസ് ഒരു സുന്ദരനാരീ സൗഹൃത വിപണ മേഘല തന്നെ. അതാസ്വദിച്ചവ൪ കുളിച്ചാൽ ശുദ്ധരാകുമെന്നു കരുതുന്നു. ഇ൯ഡ്യ൯ റിപബ്ളിക്കിൽ ചേ൪ന്ന് പിന്നീ്ട് കിട്ടിയിരുന്ന പ്രിവിപേഴ്സ് പോലും നഷ്ടമായ നാടുവാഴികൾക്കിപ്പോൾ പോരാടുവാ൯ കോഴികല്ലാതെ അന്കച്ചേവരേ കിട്ടാനില്ല. ഇ൯ഡ്യാ മഹാ രാജ്യത്തിന്റെ മികവും ശക്തിയും നാട്ടാരേ കാട്ടി കോൾമയി൪ കൊള്ളിക്കുന്ന( മറ്റു ചില രാജ്യക്കാ൪ക്കിതിൽ 'കോൾ' ഇല്ല.) റിപബ്ളിക്ക് ദിനാഘോഷമല്ലേ, വിവരിച്ചത്. ഞാ൯ സംതൃപ്തനാണ്; ഇത് ചിലരേ കരയിപ്പിക്കുന്നു, പി്ന്നെ ചിലരേ ചിരിപ്പിക്കുന്നു.
M C Chacko 2026-01-23 19:10:02
മോശയും, അഹരോനും പോലെ.
ഒരു വായനക്കാരൻ 2026-01-24 04:03:14
സ്വന്തം ചരിത്രംതന്നെ അറിയാൻ വയ്യാത്തവന്മാരാണ് ഇവിടുത്തെ വിമർശകൻ-ഇവന്റെ ഒക്കെ ഭാഷ കണ്ടാൽ അറിഞ്ഞുകൂടേ ചാക്കോ സാറെ അവൻ അറിവിൽ ശൂദ്രൻ ആണെന്ന്. എഴുത്തും വായനയും അറിയാവുന്നവരേ അവർ തെറി വിളിച്ചുകൊണ്ടിരിക്കും- എന്നാൽ അവന്റെ ഈ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ ഒന്നും ചെയ്യുകയുമില്ല. തനി നായുടെ സ്വഭാവം. തിന്നുകയുമില്ല തീറ്റുകയുമില്ല. മോശയുടേം അഹോറോന്റേം കാര്യം പറഞ്ഞാൽ മതി - ഭക്തരും വിഭക്തരും എത്തും. സർ സിപിയുടെ കാര്യം പറഞ്ഞാൽ രാഷ്ട്രീയക്കാരും വരും. എന്ത് പറയാനാണ് - എങ്കിലും വളരെ ഉചിതമായ മറുപടി. അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക