Image

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം (ചാരുംമൂട് ജോസ്)

Published on 11 April, 2024
കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം (ചാരുംമൂട് ജോസ്)

വളരെ സമാധാനമായി മതസൗഹാർദ്ദത്തോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന കേരളീയരുടെ ഇടയിൽ കൊലപാതക രാഷ്ട്രീയം കൈമുതലാക്കി ദിനം തോറും അക്രമ രാഷ്ട്രീയം, ബോംബ് നിർമ്മാണം കൊലപാതകം പിടിച്ചുപറി ബലാത്സംഗം തുടങ്ങി നിരന്തരം ജനസമാധാനം തകർക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഇനിയും അധികാരികൾ അമാന്തിക്കരുത്. പാർട്ടി ഗ്രാമങ്ങളിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ . പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകി ബോംബ് നിർമാണത്തിലും കൊലപാതകം ചെയ്യാൻ ഒത്താശകൾ ചെയ്തു ജീവിതം കുട്ടിച്ചോറാക്കി നാശം വിതക്കുന്ന ഇക്കൂട്ടരെ കേരളം വെറുത്തു കഴിഞ്ഞു.

അടുത്തിടെ പാനൂർ ബോംബ് നിർമാണം നടത്തി വളരെ ആസൂത്രിതമായി ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനം മണത്തറിഞ്ഞ പാർട്ടി നേതാക്കൾ അപകടത്തിൽ പെട്ടവരെ പോലീസ് സഹായത്തോടെ പത്രക്കാരുടെ കണ്ണുവെട്ടിച്ചു വളരെ ദൂരം കൊണ്ട് പോയി ചികിത്സ തേടിയതും ജനം തിരിചറിഞ്ഞ ിച്ചറിഞ്ഞതോടെ നേതാക്കൾ ഇവരെ തള്ളി പറഞ്ഞതും കേരളം സാക്ഷിയായതും ഈ പാർട്ടിയെ അപകടത്തിലാക്കി.

കേരളത്തിൽ സമാധാനമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടി മറിക്കാൻ സ്ഥാനാർത്ഥികളെ കൊലപ്പെടുത്താൻ കേരളത്തിൽ ഭീകരാവസ്ത നിലനിർത്തുവാൻ മാത്രം ഗുണ്ടാ ആക്രമണം മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവണത കേരളത്തിൽ ഇനിയും ചിലവാകില്ല പരാജയ ഭീതിയിൽ ആക്രമണങ്ങളും  കൊലപാതകങ്ങളും നാട് നീളെ അരങ്ങേറി ക്രമസമാധാനം തകരാറിലാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താൻ കിട്ടുന്ന സമയങ്ങൾ പാഴാക്കാതെ പിണറായുടെ അടിമ പോലീസിന്റെ ഒത്താസയും ചേരുമ്പോൾ നാട്ടിൽ നീതി നിഷേധവും കൂടിവരികയാണ്.

കേന്ദ്രമായുള്ള ഒത്തുകളിയുടെ സഹായത്താൽ സ്വന്തം കുടുംബത്തെ മാത്രം രക്ഷിക്കാനുള്ള തത്രപ്പാടും പാർട്ടി പ്രവർത്തകരും പാർട്ടി നേതാക്കളും പിണറയിയുടെ അവസാനം കാണാൻ അതീവ ശ്രദ്ധയോടെ പിന്നാമ്പുറത്തു കരുക്കൾ നീക്കുന്നതും കണ്ണൂരിലെ ബോംബിനേക്കാൾ അതീവ ശക്തിയോടെ പൊട്ടി പിണറായിസം തകരുമെന്ന് ഉറപ്പാണ് കേരളത്തിൽ സമാധാനം ആഗ്രഹിക്കുന്നവർ കമ്മ്യൂണിസ്റ്റുകളെ വെറുക്കാൻ തുടങ്ങി.അവസാന ഭരണം ആണ് എന്ന് കരുതി കൊള്ളയും കൊലയും വിലക്കയറ്റവും അക്രമവും അരങ്ങേറുന്ന അവസ്ഥയും ശമ്പളമില്ലാതെ പെൻഷൻ ലഭിക്കാതെ വല്ലാതെ ഗതികേടിലായിരിക്കുന്ന സാധാരണ ജനങ്ങളും ഇക്കൂട്ടരെ അമ്പേ വെറുത്തു കഴിഞ്ഞു.

മോദിയുടെ ഏകാധിപത്യ ഭരണത്തിന് കുട പിടിക്കുന്ന പിണറായി കേരളത്തിൽ രാജാവിനെപ്പോലെ രാജഭരണം നടത്തുന്നു. കെ ബാങ്ക് കെ റെയിൽ കേ ഫോൺ തുടങ്ങി പരാജയ സംവിധാനങ്ങൾ മറികടക്കാൻ കെ ബോംബ് നിർമാണം നടത്തി ജനസമാധാനം താറുമാറാക്കാൻ ഇനിയും കേരളം ജനത സമ്മതിക്കില്ല.

ചെടിച്ചട്ടിയും ഹെൽമെറ്റും ഉപയോഗിച്ച് മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ കെ ബോംബ് ഉണ്ടാക്കി അത് പരിശോധിക്കാനാണ് ഇപ്പോഴത്തെ പുതിയ തന്ത്രം. ആദ്യം കണ്ണൂരിലെയും വാടകരയിലെയും സ്ഥാനാർത്ഥികളെ ലക്‌ഷ്യം വച്ച് ഫലപ്രധമാണ് എന്ന് ഉറപ്പു വരുത്താൻ കെ ബോംബ് നിർമിക്കാൻ തുടങ്ങിയതാണ് പക്ഷെ പണി പാളി ഉണ്ടാക്കിയ ബോംബ് നേതാക്കന്മാർ ഒളിച്ചു വച്ച് ഉണ്ടാക്കിയവരെ സംരക്ഷിത വലയത്തിൽ ആക്കി അവരെ തള്ളി പറയുന്ന ഉളിപ്പില്ലാത്ത ഭീരുക്കളായ ജില്ലാ സംസ്ഥാന നേതാക്കൾ ഈ നാടിനു ശാപമാണ്. ഇക്കൂട്ടരെ കേരളത്തിലെ സുബോധമുള്ള സകലരും വെറുത്തു കഴിഞ്ഞു
വരുന്ന തിരഞ്ഞെടുപ്പുകളിൽ ബോംബിനേക്കാൾ ശക്തിയുള്ള ബാലറ്റുകൊണ്ടു മറുപടി നൽകും അതോടെ കേരളത്തിൽ അവശേഷിക്കുന്ന ബാക്കി കനൽ തരിയും ചാമ്പലാകും ജനങ്ങൾ ഈ പ്രാവശ്യം ഏകാധിപതികളെ തൂത്തെറിയും.

ഇന്ത്യയിലെ ജനങ്ങൾ പൊറുത് മുട്ടി എല്ലാ ശക്തിയോടും ഇവരെ ധികാരത്തിൽ നിന്നും വലിച്ചു താഴെയിറക്കും . ജനാധിപത്യത്തിൽ ഇനിയും ജനങ്ങൾ ആണ് തീരുമാനങ്ങൾ എടുക്കുന്നത് ജങ്ങൾക്കു വേണ്ടി ആകണം ജനങ്ങളാൽ ആണ് വലുത് എന്നുള്ള ഒരു ഫോർമുല ഇപ്രാവശ്യം ഉരുത്തിരിഞ്ഞു ഫലപ്രധമായി വോട്ടു രേഖപ്പെടുത്തും
ജനാധിപത്യം നിലനിൽക്കട്ടെ മധാധിപത്യം തുലയട്ടെ ഏകാധിപത്യം തകരട്ടെ.
ജയ് ഹിന്ദ്
ചാരുംമൂട് ജോസ്
ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ് ന്യൂ യോർക്ക് യൂഎസ്എ

Join WhatsApp News
Thomas 2024-04-11 22:27:55
ജനാധിപത്യം നിലനിൽക്കട്ടെ മധാധിപത്യം തുലയട്ടെ ഏകാധിപത്യം തകരട്ടെ. ഗാന്ധിസം അവസാനിക്കട്ടെ, ഭർത്താവു മരിച്ചാൽ ഭാര്യ അല്ലെങ്കിൽ മക്കൾ അടുത്ത MLA അല്ലെങ്കിൽ MP ആ രീതി അവസാനിക്കട്ടെ .എല്ലാ വിദ്യാർത്ഥി യൂണിയനുകളും തകർക്കുക.സ്വകാര്യ കോളേജ് അവർക്കു ഇഷ്ടമുള്ള ഫീസ് വാങ്ങട്ടെ ... ജയ് ചത്ത കോൺഗ്രസ്
Abraham Thomas 2024-04-12 03:01:07
CPM is a terrorist organization, there is no need to declare as terrorist. They all evaporated from all over the world, except Kerala. There are still some fools left in Kerala that's all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക