Image

അല്‍ ഖേരളമായി മാറുന്ന കേരളം (ലേഖനം: സാം നിലംപള്ളില്‍)

Published on 09 March, 2024
അല്‍ ഖേരളമായി മാറുന്ന കേരളം (ലേഖനം: സാം നിലംപള്ളില്‍)

2047 ല്‍ ഇന്‍ഡ്യയെ ഇസ്‌ളാമിക രാജ്യമാക്കി മാറ്റുമെന്ന ചിലമുസ്‌ളീം തീവ്രവാദികളുടെ സ്വപ്നം നടക്കാത്ത സ്വപ്നമായി അവശേഷിക്കുമെങ്കിലും കേരളത്തെ ഒരു പാകിസ്ഥാനാക്കി തീര്‍ക്കുവാന്‍ അവര്‍ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല.  അത് തീവ്രവാദ പ്രവര്‍ത്തനത്തില്‍കൂടി ആയിരിക്കില്ല., മറിച്ച് ജനാധിപത്യപരമായ ഇലക്ഷനിലൂടെ അധികാരം പിടിക്കലായിരിക്കും. ഇന്നത്തെ മസ്‌ളീംലീഗ് അപ്പോഴേക്കും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കും. പകരം പോപ്പുലര്‍ ഫ്രണ്ടുപോലെ തീവ്രമതവികാരമുള്ള ഏതെങ്കിലും മുസ്‌ളീം സംഘടനയായിരിക്കും അധികാരമേല്‍കുക.

 2047 ആകുമ്പോഴേക്കും ഇപ്പോള്‍ 35 ശതമാനമുളള മുസ്‌ളീം ജനസംഘ്യ 50 ശതമാനത്തിന് മുകളിലെത്തും. അവര്‍ ഒന്നിച്ചുനിന്നാല്‍ നട്ടെല്ല് പണയംവച്ചിട്ടുള്ള ചില ഹിന്ദുക്കളുടെയും ക്രിസ്ത്യനികളുടെയും സഹായത്തോടെ നിഷ്പ്രയാസം അധികാരം കൈക്കലാക്കാന്‍ സാധിക്കും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും അന്ന് ജീവിച്ചിരിപ്പുണ്ടായിരിക്കുമെന്ന്  പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ്സ് എന്തായാലും ഉണ്ടാവില്ലെന്ന് തീര്‍ത്തുപറയാം. കമ്മ്യൂണിസ്റ്റുപാര്‍ട്ടി മെലിഞ്ഞ് എല്ലും തോലുമായി ഭിക്ഷാപാത്രവുമെടുത്ത് ഭരണകക്ഷിയായ മുസ്‌ളീം സംഘടനയുടെ പടിവാതില്‍കല്‍ കാത്തുനില്‍പുണ്ടാവും.

അന്നത്തെ ശക്തമായ പ്രതിപക്ഷമായി, അംഗസംഘ്യ കുറവാണെങ്കിലും, ബി ജെ പി ഉണ്ടായിരിക്കും. കേന്ദ്രത്തില്‍ അന്നും ബി ജെ പി തന്നെയായിരിക്കും ഭരണത്തിലുണ്ടാവുക. കുടുംബത്തിന്റെ നീരാളിപിടുത്തത്തില്‍നിന്ന് മോചിതമാകുമെങ്കില്‍ ശക്തനായൊരു നേതാവിനെ കണ്ടെത്താനാകുമെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിജീവിക്കും. അതിന് സാധിച്ചില്ലെങ്കില്‍  ഇങ്ങനെയൊരുപാര്‍ട്ടി ഇന്‍ഡ്യിലുണ്ടായിരുന്നെന്ന് കുട്ടികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പുസ്തകത്തില്‍ വായിച്ചുപഠിക്കാം.

 

കേരളത്തില്‍ അവശേഷിക്കുന്ന ക്രസ്ത്യാനികളുടെ അവസ്തയായിരിക്കും പരമദയനീയം. അവരുടെ മക്കളെല്ലാം അമേരിക്കയിലും കാനഡയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറിയിരിക്കും. വയസുചെന്ന അപ്പച്ചനും അമ്മച്ചിയും മക്കള്‍ അയച്ചുകൊടുക്കുന്ന ഡോളറും യൂറോയും എണ്ണിയെണ്ണി കാലംകഴിച്ചുകൂട്ടും. അവരുടെ പള്ളിക്കകത്ത് സുഡാപ്പികുഞ്ഞുങ്ങള്‍ കടന്നുകയറി പൂഞ്ഞാറില്‍ കാട്ടിതുപോലുള്ള അതിക്രമങ്ങള്‍ അരങ്ങേറും. അവര്‍ക്കെതിരെ സംസാരിച്ചാല്‍ നിങ്ങളെ മതനിന്ദ ആരോപിച്ച് ജോസഫ് മാസ്റ്ററെ ചെയ്തതുപോലെ കൈവെട്ടുകയോ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ചെയ്യുന്നതുപോലെ തലവെട്ടുകയോ ചെയ്യും. ഹിന്ദുക്കളുടെ അവസ്തയും വ്യത്യസ്തമായിരിക്കില്ല.

പകല്‍ സി പി എമ്മും രാത്രിയില്‍ എസ് ഡി പി ഐയും ആയിത്തീരുന്ന മഹാല്‍ഭുതം കാഴ്ച്ചവെയ്ക്കുന്ന സുഡാപികള്‍ ഇപ്പോള്‍തന്നെ കേരളത്തെ പകുതി പാകിസ്ഥാനാക്കി മാറ്റിക്കഴിഞ്ഞു. ജോസഫ് മാസ്റ്ററുടെ കൈവെട്ടലോടുകൂടി അവരതിന് തുടക്കംകുറിച്ചു. സഭാനേതാക്കന്മാരും കുഞ്ഞാടുകളും മുസ്‌ളീം ഇതരസമുദായങ്ങളും ഞെട്ടിവിറച്ച സംഭവമായിരുന്നു അത്. ഇസ്‌ളാമിനെതിരെ സംസാരിച്ചാല്‍ ഇതായിരിക്കും അനുഭവമെന്ന് കാണിച്ചുകൊടുക്കലായിരുന്നു കൈവെട്ട്. 

പൂഞ്ഞാറിലെ പള്ളിയില്‍ സുഡാപ്പികുഞ്ഞുങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെ തടയാന്‍ ശ്രമിച്ച അച്ചനെ ബൈക്കിടിച്ച് വീഴ്ത്തിയപ്പോള്‍ സഭാനേതാക്കന്മാര്‍ക്ക് മിണ്ടാട്ടമില്ലാതെ പോയത് ഇസ്‌ളാമിനോടുള്ള ഭയംകൊണ്ടായിരുന്നു. ലൗജിഹാദിനും നാര്‍ക്കോട്ടിക്ക് ജിഹാദിനുമെതിരെ ജാഗ്രതപാലിക്കണമെന്ന് പള്ളിയില്‍ പ്രസംഗിച്ച പാലാ ബിഷപ്പിന്റെ അരമനയിലേക്ക് പ്രകടനംനടത്താന്‍ ധൈര്യംകാട്ടിയ സുഡാപ്പികള്‍ എന്തിനും മടിക്കാത്തവരാണന്ന് തെളിയിച്ചു. എന്തുപോക്രിത്തരം കാട്ടിയാലും പിണറായി വിജയന്റെ ക്രിമിനല്‍ പോലീസ് തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസം അവര്‍ക്ക് ധൈര്യംപകരുന്നു, 

കേരള യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തിന് ഇന്‍തിഫാദ എന്നുപേരിട്ട എസ് എഫ് ഐ എന്ന ക്രിമിനല്‍ വിദ്യാര്‍ഥി സംഘടന ദിവസേന കാട്ടിക്കൂട്ടുന്ന പോക്രിത്തരങ്ങള്‍ നിശബ്ദരായി കണ്ടുനില്‍ക്കാനെ കേരളജനതക്കാകുന്നുള്ളു. കേരള കലാരൂപങ്ങളായ ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും അരങ്ങേറുന്ന പവിത്രമായ വേദിക്കാണ് ഗാസയിലെ ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ പേരായ ഇന്‍തിഫാദ എന്നപേരുനല്‍കി എസ്എഫ് ഐ മലിനമാക്കിയത്. ഈ സംഘടനയെ നിയന്ത്രിക്കുന്നത് പഴയ പോപ്പുലര്‍ഫ്രണ്ട് അനുഭാവികള്‍തന്നെ. തട്ടമിട്ട പെണ്‍കുട്ടിയോട് പ്രേമാഭ്യര്‍ധന നടത്തിയതിന്റെ പേരിലാണ് സിഥാര്‍ധനെന്ന ഹിന്ദു വിദ്യാര്‍ഥിയെ തല്ലിക്കൊന്ന് കെട്ടിതൂക്കിയത്. ഇനിയുമുണ്ട് സംഭവപരമ്പരകള്‍ പറയാന്‍. നിങ്ങളുടെ നാക്കിനെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രവര്‍ത്തികളെ സുഡാപിവല്‍കരിച്ചില്ലെങ്കില്‍ ആലപ്പുഴയിലെ പയ്യന്‍ പറഞ്ഞതുപോലെ  കാലന്‍ നിങ്ങളുടെ പിന്നാലെയുണ്ടന്ന് ഓര്‍മ്മിച്ചോളു.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക