Image

കേരളത്തില്‍ ഹമാസ് ഐക്യദാര്‍ഢ്യ പരമ്പരകള്‍ (ലേഖനം: നിലമ്പള്ളില്‍)

Published on 13 November, 2023
കേരളത്തില്‍ ഹമാസ് ഐക്യദാര്‍ഢ്യ പരമ്പരകള്‍ (ലേഖനം: നിലമ്പള്ളില്‍)

ഇസ്രായേലിനെയും അതിന്റെ പ്രധാനമന്ത്രിയായ നെതന്‍യാഹുവിനെയും വിറകൊള്ളിച്ചുകൊണ്ടാണ് കോഴിക്കോട്ട് കടപ്പുറത്ത് മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ അണിനിരന്ന ഹമാസ് ഐക്യദാര്‍ഢ്യ റാലിനടന്നത്. ലീഗുകുഞ്ഞുങ്ങള്‍ യഹൂദരെവിളച്ച തെറിയുടെ അലയോലകള്‍ ഇപ്പോഴും കടപ്പുറത്ത് ചെറുതായി വീശുന്നുണ്ടന്ന് വൈകിട്ടവിടെ കാറ്റുകൊള്ളാനെത്തുന്നവര്‍ പറയുന്നു. അവിടെ അതിഥി പ്രാസംഗികനായെത്തിയ ശശി തരൂര്‍ ലീഗിനെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും വെട്ടിലാക്കികൊണ്ട് ഹമാസിനെ ഭീകരസംഘടനയെന്ന് വിളിച്ചു.  പൊറുക്കാന്‍വയ്യാത്ത പാതകമാണ് അദ്ദേഹം ചെയ്തത്. സമാധാന സംഘടനയായ ഹമാസിനെ ഭീകരര്‍  എന്നുവിളിച്ചത് തരൂരിന്റെ വിവരമില്ലായ്മ ആണന്ന് കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം ആവര്‍ത്തിച്ച് പറഞ്ഞു. 

അദ്ദേഹത്തിന്റെ പ്രസ്താവത്തെ കയ്യില്‍കിട്ടിയ ആയുധമാക്കി കമ്മ്യൂണിസ്റ്റുകള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇതിനിടക്ക് ശ്രീമതി ടീച്ചര്‍ക്കും ഒരബദ്ധംപറ്റി. ഇസ്രായേലില്‍ കടന്നുകയറി നാല്‍പതോളം ച്ചുകുട്ടികളുടെ തല അറക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യകയും അവരെ തലമുടിയില്‍പിടിച്ച് വലിച്ചിഴച്ചുകൊണ്ട് അതിര്‍ത്തികടന്ന് ഗാസയിലേക്ക് കൊണ്ടുപോകുകയുംചെയ്ത കാപാലികന്മാരെ ടീച്ചര്‍ മിതമായഭാഷയില്‍ ഭകരര്‍ എന്നുവിളിച്ചു. പിണറായിയും ഗോവന്ദനും കണ്ണുരുട്ടിയപ്പോള്‍ ടീച്ചര്‍ മലക്കംമറിഞ്ഞ് താന്‍ ഹമാസിനെയല്ല ആര്‍ എസ്സ് എസ്സുകാരെയാണ് വിളിച്ചതെന്നുപറഞ്ഞ് രക്ഷപെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാരില്‍ മനഃസാക്ഷിയുള്ളവരില്‍ ഒരാളായ ടീച്ചര്‍ പിന്നീട് കുളിമുറിയില്‍കയറി വാതിലടച്ച് താന്‍ ഹമാസിനെതന്നെയാണ് വിളിച്ചതെന്ന് ഉറക്കെപറഞ്ഞതായിട്ടാണ് വീട്ടികാര്‍ പറയുന്നത്.

മുസ്ലീം ലീഗന്റെ ഐക്യദാര്‍ഢ്യം കഴിഞ്ഞതോടുകൂടി ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റേണ്ട ചുമതല  തങ്ങളുടെകൂടിയാണന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ അവരുടേതായ സമ്മേളനം കോഴിക്കോട്ട് കടപ്പുറത്തുതന്നെ വിളിച്ചുകൂട്ടി. ലീഗുകൂടി എല്‍ ഡി എഫില്‍ ചേരകയാണങ്കില്‍ മൂന്നാമൂഴം തീര്‍ച്ചയാക്കാമെന്ന് ഉറപ്പിച്ചാണ് അവരെക്കൂടി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. പിണറായിയുടെയും കൂട്ടരുടെയും കുബുദ്ധികണ്ട് പിരഭ്രമിച്ച വി ഡി സതീശനും ചെന്നിത്തലയും പാണക്കാട്ടുചെന്ന് തങ്ങളുടെ കാലകല്‍വീണ് പോകരുതേയെന്ന് അപേക്ഷിച്ചു. കമ്മ്യൂണിസ്റ്റ് പാളയത്തിലേക്ക് പോയാല്‍ യു ഡി എഫില്‍ തങ്ങള്‍ക്ക് കിട്ടുന്ന അപ്രമാദിത്തം അവിടെകിട്ടത്തില്ലെന്ന് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും നന്നായിട്ട് അറിയാവുന്നതുകൊണ്ട് പിണറായിയുടെ ക്ഷണക്കത്ത്മടക്കി കീശയിലിട്ടതായിട്ടാണ് അറിയുന്നത്. 

ശ്വാസം വീണ്ടുകിട്ടിയ കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടേതായ ഹമാസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടാണ് പാണക്കാട്ടുനിന്ന് മടങ്ങിയത്. വീണ്ടും അധികാരത്തില്‍ എത്തുകയാണങ്കില്‍ ആറാം മന്ത്രിസ്ഥാനം ലീഗിന് നല്‍കാമെന്ന് രഹസ്യ ഉടമ്പടി ഉണ്ടാക്കിയതായിട്ടും പറയപ്പെടുന്നു. ഇതിനിടക്കാണ് പിണറായി തിരുവനന്തപുരം നഗരംമൊത്തം വൈദ്യുതവിളക്കുകളാല്‍ പ്രകാശിപ്പിച്ച് കേരളീയമെന്നരൊരു പരിപാടി നടത്തി നാടിനെമൊത്തം ആഹ്‌ളാദപൂര്‍ണമാക്കിയത്. സതീശന്‍ പാണക്കാട്ടുതങ്ങളുടെ കാല്‍കഴുകള്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നതിനാലും ചെന്നിത്തല ഡല്‍ഹിയില്‍ മണ്ടന്‍ പപ്പുവിന് ഉപദേശം ചൊരിയുകയായിരുന്നതിനാലും പിണറായിയുടെ കേരളീയം പരിപാടി വന്നതും പോയതും അറിഞ്ഞില്ല.

ഇങ്ങനെയെല്ലാമുള്ള ചരിത്രസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇസ്രായേലിനെ വിറപ്പിച്ചുകൊണ്ടുള്ള ചെറുതും വലുതുമായ ഐക്യദാര്‍ഢ്യങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്നുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താലി അവതരിപ്പിക്കാനിരുന്ന നെതന്‍യാഹു വധമെന്ന നാടകം. നീ ഒറ്റക്കത് നടത്തേണ്ട നമുക്കെല്ലാവര്‍ക്കുംകൂടി പിന്നീട് നടത്താമെന്ന് കെ. സുധാകരന്‍ പറഞ്ഞതിനാല്‍ നാടകം കാണാനിരുന്ന കോണ്‍ഗ്രസ്സ് അനുഭാവികള്‍ നിരാശരായി വീട്ടില്‍പോയിക്കിടന്ന് ദുഃസ്വപ്നങ്ങള്‍കണ്ട് ഉറങ്ങി. സ്വപ്നത്തിലവര്‍ നെതന്‍യാഹുവിന്റെ ബോംബര്‍ വിമാങ്ങള്‍ തങ്ങളുടെ പുരക്കുമീതെ പറക്കുന്നതുകണ്ട് നിലവിളിച്ച് വീട്ടുകാരെ ഉണര്‍ത്തി.

ഹമാസിനെ ഭീകരസംഘടനയെന്ന് വിളിക്കുന്നവര്‍ അറസ്റ്റുചെയ്യപ്പെടുമെന്ന് ജയില്‍വാസം അനുഭവിക്കേണ്ടിവരുമെന്നും പിണറായി സര്‍ക്കാര്‍ ഫത്വ ഇറക്കിയതാണ് അവസാനത്തെ വാര്‍ത്ത. ശശി തരൂര്‍ അറസ്റ്റ്ഭയന്ന് ഡല്‍ഹില്‍തെന്നെ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യം വിടുന്നതിനെ പറ്റിയും അദ്ദേഹം ആലോചിക്കുന്നുണ്ട്.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക