Image

പിണറായി വിജയന്‍ ക്യൂബയില്‍ എന്തെല്ലാം കണ്ടു., എന്തെല്ലാം നേടി? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 22 June, 2023
പിണറായി വിജയന്‍ ക്യൂബയില്‍ എന്തെല്ലാം കണ്ടു., എന്തെല്ലാം നേടി? (ലേഖനം: സാം നിലമ്പള്ളില്‍)

അമേരിക്കന്‍ സന്ദര്‍ശ്ശനത്തിനുശേഷം പിണറായി വിജയനും പരിവാരങ്ങളും നേരെപോയത് ചങ്കിലെ ക്യൂബ സന്ദര്‍ശ്ശിക്കാനായിരുന്നു. കേരളത്തിലെ (അമേരിക്കയിലെയും) കമ്മ്യൂണിസ്റ്റുകാരുടെ ആരാധ്യപുരുഷന്മാരായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെയും എസ്സ് എഫ് ഐ ക്കാരടെ രക്തത്തിലെ തീപ്പന്തമായ ചെഗുവരെയുടെയും ഉച്ഛാസവായു വേണ്ടുവോളം ശ്വസിച്ച് മടങ്ങാമെന്നല്ലാതെ ഇന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ കഴിയുന്ന ക്യൂബയില്‍നിന്ന് ഒന്നും നേടാനാവില്ലെന്ന് പിണറായിക്ക് അറിയാമായിരുന്നു. ക്യൂബയിലെ ഏകവ്യവസായമായ ചുരുട്ടുനിര്‍മ്മാണം കേരളത്തില്‍ പുകയിലകൃഷി ഇല്ലാത്തതിനാല്‍ സ്വീകാര്യവുമല്ല. പിന്നെ കണ്ണൂരിലെ  ദിനേശ്ബീഡിയുടെ വലിപ്പംവര്‍ദ്ധിപ്പിച്ച് ചുരുട്ടിന്റെ രൂപത്തിലാക്കാമോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

ക്യൂബന്‍ പ്രസിഡണ്ടിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതുകൊണ്ട്  പിണറായിയെയും സഖാക്കളെയും കരിമ്പിന്‍നീരും ക്യൂബന്‍ പരിപ്പുവടയും നല്‍കി ആദരിച്ചിരുത്തി. ചത്തുകിടക്കുന്ന ക്യൂബന്‍ കമ്മ്യൂണിസം ജനങ്ങളില്‍ ആവേശം പരത്താതുകൊണ്ട് ഒരു ജാഥക്കുപോലും ആളെകിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് വിഷമിക്കേണ്ടന്നും കാസ്‌ട്രോയും ചെഗുവരെയും കേരള കമ്മ്യൂണിസ്റ്റുകളുടെ ആവേശമാണന്നും തങ്ങളുടെ വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐ അവര്‍ പഠിപ്പുമുടക്കുന്ന (പഠിക്കുന്നതല്ല) കോളജുകളിലെല്ലാം ഇവരുടെ ഫോട്ടോവച്ച് രാവിലെയും വൈകിട്ടും തിരികൊളുത്താറുണ്ടെന്നും പിണറായി പറഞ്ഞു.

പിണറായി സഖാവ് ഭരിച്ചുമുടിച്ച കേരളത്തില്‍നിന്നും വ്യവസായങ്ങള്‍ വല്ലതും ക്യൂബയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോ എന്നായിരുന്നു പ്രസിഡണ്ട് ഡിയാഗോ കാനലിന് അറിയേണ്ടിയിരുന്നത്. പ്രസിഡണ്ടിന്റെ ചോദ്യംകേട്ട് പിണറായിയും പരിവാരങ്ങളും ആര്‍ത്ത് ചിരിച്ചു. നക്കാപ്പിച്ച വല്ലതും കിട്ടുമോന്ന് അറയാനാണ് തങ്ങള്‍ ബൂര്‍ഷ്വരാജ്യമായ അമേരിക്കമൊത്തം നിരങ്ങിയതെന്ന് പിണറായി ഉത്‌ബോധിപ്പിച്ചു. ഞങ്ങളുടെ ആളുകള്‍ ഗള്‍ഫുനാടുകളിലും അമേരിക്കയിലുംപോയി ഉണ്ടാക്കുന്നപണം കേരളത്തിലേക്ക് അയക്കുന്നതുകൊണ്ടാണ് കേരളീയര്‍ കഞ്ഞികുടിച്ചുപോകുന്നത്. ഞങ്ങടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരല്ലേ പ്രസിഡണ്ടേയെന്ന് പിണാറായി പറഞ്ഞില്ല.ഞങ്ങള്‍ക്കുതരാന്‍ വിപ്‌ളവാശംസകള്‍ മാത്രമേയുള്ളുവെന്ന് പിണറായി വിജയന്‍. ആര്‍ക്കുവേണം അതെന്ന് പ്രസിഡണ്ടും പറഞ്ഞില്ല.

വിഢികളുടെ പ്രോട്ടോകോള്‍ ലംഘനം

കേരള മുഖ്യമന്ത്രിയും ക്യൂബന്‍ പ്രസിഡണ്ടും കൂടിയിരുന്ന് ചര്‍ച്ചചെയ്യുന്ന ഫോട്ടോ ആരെങ്കിലും ശ്രദ്ധിച്ചോ? പിണറായി ഇരിക്കുന്നത് ക്യൂബയുടെ പതാകയുടെ മുന്‍പിലും പ്രസിഡണ്ട് കാനല്‍ ഇന്‍ഡ്യന്‍ ദേശീയ പതാകയുടെ മുമ്പിലും.


പിണറായി വിജയന്റെ ടൈംസ്‌ക്വയറിലെ തള്ളലുകള്‍.

ന്യു യോര്‍ക്കിലെ ടൈംസ്‌ക്വയറില്‍നിന്ന് കേരളം എല്ലാംരംഗങ്ങളിലും ലോകോത്തരമായിതീര്‍ന്നു എന്ന് പ്രസംഗിച്ച ദിവസമാണ് കണ്ണൂരില്‍ പതിനൊന്ന് വയസുള്ള ബാലനെ തെരുവുനായക്കള്‍ കടിച്ചുകൊന്നത്. ഉന്നതവിദ്യാഭ്യാസനിലവാരം ലോകോത്തരമായത് പരീക്ഷ എഴുതാതെ ഗിഗ്രിനേടാമെന്ന് തെളിയിച്ചുകൊണ്ടാണ്. ബി കോം പാസ്സാകാതെ എം കോമിന് ചേരാമെന്നും കാണിച്ചുകൊടുത്തു ഒരു എസ് എഫ് ഐക്കാരന്‍. മഹാരാജാസ് കോളജില്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മറ്റുകോളജുകളില്‍ ലക്ച്ചറര്‍ ആയിത്തീര്‍ന്ന ഒരു എസ് എഫ് ഐ ക്കാരി പിടികിട്ടാപ്പുള്ളിയായി പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിച്ചുകഴിയുന്നു. ഇതൊക്കെ ഒരു യൂണിവേഴ്‌സിറ്റിയിലും നടക്കാത്ത കാര്യമാണന്ന് കാണിച്ചുകൊടുത്തത് ലോകോത്തരമല്ലേ.  ഇംഗ്‌ളീഷ് ലിറ്ററേച്ചറില്‍ എം എയും പി എച്ച് ഡിയും എടുത്ത ചിന്താ ജെറോമെന്ന കമ്മ്യൂണിസ്റ്റുകാരിയുടെ ഇംഗ്‌ളീഷ് പ്രസംഗം ഉയര്‍ത്തിയ ചിരിയുടെ മാലപ്പടക്കം ഇന്നും പൊട്ടിതീര്‍ന്നിട്ടില്ല. അതുപോലെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പലായിരുന്ന ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ഇംഗ്‌ളീഷ് പ്രസംഗവും നര്‍മ്മബോധമുള്ളവര്‍ക്ക് വേണ്ടുവോളം ആസ്വദിക്കാന്‍ കഴിഞ്ഞു.അവരുടെ വിദ്യാഭ്യാസ യോഗ്യതയും സംശയം ഉയര്‍ത്തുന്നു.

അമേരിക്കയിലും യൂറോപ്പിലുമുള്ള സമ്പന്നരായ മലയാളികളെ കേരളത്തില്‍ മുതല്‍മുടക്കി വ്യവസായങ്ങള്‍ തുടങ്ങാന്‍ പിണറായി ക്ഷണിക്കയുണ്ടായി. നോക്കുകൂലിയെന്ന അത്ഭുതപ്രതിഭാസം അപ്രക്ഷമായെന്നും തൊഴിലാളി സമരങ്ങള്‍മുഖേന നിങ്ങളുടെ സംരഭങ്ങള്‍ പൂട്ടേണ്ടിവരികില്ലെന്നും അദ്ദേഹം പ്രലോഭിപ്പിച്ചു. ബാങ്കില്‍നിന്നും ലോണെടുത്ത് വ്യവസായംതുടങ്ങാന്‍ കെട്ടിടവും യന്ത്രസാമഗ്രികളും തയ്യാറാക്കി ഉദ്യോഗസ്ഥരുടെ കോഴക്കൊതിമൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഒരു ഗള്‍ഫുമുതലാളിയുടെ കഥ കഴിഞ്ഞദിവസമാണ് മനോരമയില്‍ വായിച്ചത്. അതുപോലെ ഒരു ബസ്സുമുതലാളി തൊഴിലാളി സമരംമൂലം തന്റെബസ്സോടിക്കാന്‍ കഴിയാതെ പ്രതിക്ഷേധസൂചകമായി അതിന്റെ മുന്നില്‍ ലോട്ടറികച്ചവടം നടത്തുന്ന പടവും വാര്‍ത്തയും കണ്ടപ്പോള്‍ വരവേല്‍പ് എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥയാണ് ഓര്‍ത്തത്. റയില്‍പാളത്തില്‍ തലവെയ്ക്കാന്‍ കേരളത്തില്‍ മുതല്‍മുടക്കണോയെന്ന് പ്രവാസിമലയാളികള്‍ രണ്ടുവട്ടം ആലോചിക്കണം. പിണറായിയുടെ വാക്കുകേട്ട് കേരളത്തിലേക്ക് പോയാല്‍ അടുത്ത ഇലക്ഷനില്‍ സി പി എമ്മിന് അധികാരം നഷ്ടപ്പെട്ടാല്‍ നോക്കുകൂലിയും ചെങ്കൊടിനാട്ടലും പണിമുടക്കുകളും തിരികെവരും എന്നതില്‍ സംശയമില്ല. അന്നായിരിക്കും നിങ്ങള്‍ റയില്‍പാളത്തില്‍ തലവെയ്ക്കുന്നതിനെപറ്റി ആലോചിക്കുക.

പിണറായി തന്റെ ഭരണനേട്ടമായി അവകാശപ്പെട്ട നാഷണല്‍ ഹൈവേയും ഗെയില്‍ പൈപ്പുലൈനും കേന്ദ്രഗവണ്മെന്റ് പദ്ധതികളാണ്. കേരളസര്‍ക്കാര്‍ പത്തുപൈസപോലും മുടക്കിയിട്ടില്ലാത്ത പദ്ധതികള്‍ തന്റെഭരണത്തിന്റെ നേട്ടമാണന്ന് ഉളുപ്പില്ലതെ പറഞ്ഞ വിജയന്‍ എന്താണ് അമേരിക്കന്‍ മലയാളികളെപറ്റി  വിചാരിച്ചത്., ഞങ്ങള്‍ ഒട്ടും വിവരമില്ലാത്തവരാണന്നോ?

samnilampallil@gmail.com

 

Join WhatsApp News
Jose kavil 2023-06-22 01:54:27
ഇത്രയും അദ്ദേഹത്തെ നാറ്റണ മായിരുന്നോ? എണ്ണിഎണ്ണി തെളിവുകൾ നിരത്തി കള്ളം തെളിയിക്കുന്ന രീതി അഥവാ തള്ള് പുറത്താക്കി യ ഒരു എഴുത്ത് കൊള്ളാം.എല്ലാ പൂച്ചും പുറത്തായി .ഇനി ഞങ്ങൾ പറയാം കടക്കൂ പുറത്തെന്ന് .കേന്ദ്രം കൊടുത്ത കിറ്റും തള്ളി തള്ളി സ്വന്തമാക്കി കുറച്ചു പുട്ടുമടിച്ചു ശൂ ശൂ ശാ.പ്രളയഫണ്ട് ദുരിതാശ്വാസനിധി എല്ലാം അടിച്ചുമാറ്റിയിട്ടും ഇവിടെ കീ വിളിക്കാൻ കുറെ പ്രാന്തൻ പ്രാഞ്ചിയേട്ടൻമാർ കോട്ടും റെന്റിനെടുത്ത് കവച്ചു നിന്നതും പാട്ടക്കസേര കൊടുത്തതും കണ്ടു നിന്നവർക്ക് കോമഡി
Mr Critic 2023-06-22 02:41:27
Excellent conclusion of Pinarayi’s visit of US and Cuba
റപ്പായി കൊഞ്ഞനംകുടി 2023-06-22 06:16:34
ശ്രീ സാം നിലമ്പള്ളി കുറച്ചുകാലമായി 100% വും മോഡിക്കും മോഡി ഗവൺമെന്റിനും അനുകൂലമായി സ്തുതിക്കൽ തള്ളോട് തള്ളുമായിരുന്നു. . ആ തള്ളിനോട് എനിക്കും മറ്റ് അനവധി വ്യക്തികൾക്കും വിയോജിപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ, പിണറായിയുടെ ടൈം സ്ക്വയർ, ലോക കേരളസഭ ധൂർത്തും തള്ളലും വ്യക്തമാക്കിക്കൊണ്ട് ശരിയായി സത്യം പറഞ്ഞതിന് സാം നിലമ്പള്ളി ഒരു കൈയ്യടിയും ഒരു പൊന്നാടയും അർഹിക്കുന്നു. നിലമ്പള്ളി സാർ പറഞ്ഞത് ശരിയാണ്. പൊന്നാട പാഴ്സൽ ആയി അയച്ചേക്കാം. കേരളത്തിലെ ജനങ്ങൾ പട്ടിണിയിലും പരിവട്ടത്തിലും നട്ടം തിരിയുമ്പോൾ പിണറായി രാജാവ് ഖജനാവിലെ പണം ധൂർത്തടിച്ച് പരിവാരസമേതം പല്ലക്കിൽ എഴുന്നള്ളി. ഇവിടത്തെ ഫോമ പൊക്കാനാ തുടങ്ങിയ സംഘടനകളിലെ ജലസ്വാധീനം ഇല്ലാത്ത പല്ല് കൊഴിഞ്ഞ സിംഹങ്ങളും, കാര്യമായ ഒരു പിടിപാടും ഇല്ലാത്ത പല്ല് മുളച്ചു വരുന്ന പരിചയസമ്പത്ത് ഇല്ലാത്ത കൊച്ചു സിംഹങ്ങളും കൂടി എതിരേറ്റു. നാട്ടിലെ മാധ്യമങ്ങളോ, ഇവിടത്തെ മാധ്യമങ്ങളോ അവരുടെ ധൂർത്തടി ന്യായമില്ലാത്ത ചെയ്തികളെ വിമർശിച്ചത് ഇവർക്കൊന്നും പിടിച്ചില്ല. ഇവരിലെ ചില ചോട്ടാ പ്രാഞ്ചിയേട്ടന്മാരും, പ്രാഞ്ചി അനിയന്മാരും (എട്ട അനിയന്മാർ എന്നർത്ഥം) കേരളത്തിലെ നാട്ടുകാരെയും, അമേരിക്കൻ മലയാളികളെയും, മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നതും ചീത്ത വിളിക്കുന്നതും ആയ ചില വീഡിയോകളും, ഫെയ്സ്ബുക്ക് ലൈവുകളും കണ്ടു. അതിലൊക്കെ എഴുന്നള്ളി ചിരിക്കുന്നത് വെറും മുട്ട പൊക്ക് അർത്ഥമില്ലാത്ത ന്യായങ്ങൾ മാത്രം. നമ്മുടെ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി, അതിഥി, അതിഥി ദേവോ ഭവ എന്നൊക്കെ ഉരുവിടുന്നത് കണ്ടു. ഏത് നമ്മുടെ മുഖ്യമന്ത്രി ആയിക്കോട്ടെ, ഏത് നമ്മുടെ പ്രധാനമന്ത്രി ആയിക്കോട്ടെ, ഏത് നമ്മുടെ മുട്ടൻ തിരുമേനി മുട്ടൻ സ്വാമി ആയിക്കോട്ടെ നാട്ടിൽ തിന്മ ചെയ്ത നാടിനെ മുടിപ്പിച്ച് ഭരണം നടത്തിയ ആരായാലും നമ്മൾ വസിക്കുന്ന അമേരിക്കൻ നാട്ടിൽ വന്നാൽ നമ്മൾ തലയിൽ എടുത്തു വെച്ച് അവരുടെ പാപഭാരം ചുമക്കേണ്ട കാര്യം നമുക്കില്ല, വേണ്ടി വന്നാൽ നമ്മൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കണം. അല്ലാതെ എയർപോർട്ട് മുതൽ അവരുടെ പെട്ടിയും ചുമ്മി കൊണ്ട്, അവർ പറയുന്ന ഏത് തെറ്റിനെയും വാനോളം പുകഴ്ത്തി, അവരുടെ ആ സംഘാടകസമിതിയിൽ, സ്ഥാനം കിട്ടി, അതിൽ ഉൾപ്പെടുത്തി, അവരോടൊപ്പം ഇരുന്ന് ഫോട്ടോ വീഡിയോ എടുക്കാൻ ചാൻസ് തന്നു എന്ന് കരുതി സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന അമേരിക്കയിലെയും കേരളത്തിലെയും സാധാ ജനങ്ങളെ അധിക്ഷേപിക്കരുത് ചീത്ത വിളിക്കരുത്, നിങ്ങളുടെ പണംകൊണ്ടാണ് അവര് അന്നം കഴിക്കുന്നതെന്ന് വീരവാദം മുഴക്കരുത്. ഈ പ്രാഞ്ചികളും, ഇത്തരം മുഖ്യന്മാരെയും പ്രമാണിമാരെയും, രാഷ്ട്രീയ വഞ്ചകരേയും പൊതുജനങ്ങളെ കൊള്ളയടിക്കുന്നവരെയും ചുമക്കുന്നവർ എല്ലാ തത്വജ് ശാസ്ത്രവും മറന്ന് അവരെ തോളിലേറ്റുന്നവർ, അവർക്ക് വേണ്ടി തൊള്ള തുറക്കുന്നവർ ഒരുപക്ഷേ അവരുടെ ചില സാമ്പത്തിക ബിനാമികൾ പോലും ആണോ എന്ന് പൊതുജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ നിർവാഹമില്ല. പരിപാടികൾ സ്പോൺസർ ചെയ്യാൻ, കൂട്ടത്തിൽ തലോടി ഇരിക്കാൻ, സ്പോൺസർ ആകാൻ, ഒരു വലിയ നോട്ടീസ് ഇറക്കിയിരുന്നത് ഞങ്ങളെല്ലാം കണ്ടതാണ്. അത് നിഷേധിക്കാൻ പറ്റുമോ? പിന്നീട് പറയുന്നു എല്ലാം ഫ്രീ ആണെന്ന്. ടൈം സ്ക്വയറിൽ പോയി കുത്തിയിരിക്കുന്ന മുഖ്യനെ കണ്ടപ്പോൾ അവിടെ കൂടിയിരുന്ന ജനങ്ങൾ വിചാരിച്ചു ഷൂട്ടിട്ട് ഏതോ ഡാൻസ് പെർഫോം ചെയ്യാൻ പോവുകയാണ് എന്ന്. കാരണം ഓരോ തരത്തിലുള്ള പെർഫോമൻസ് വേദിയാണ്. ഷഡി ഇട്ടവർ, പാമ്പിന് തോളിൽ ചുറ്റിയവർ, ശരീരംആസകലം, ആസനം ഉൾപ്പെടെ പച്ചകുത്തി ചായം തേച്ചവർ. പിന്നെ മുഖ്യനെ പ്ലാസ്റ്റിക് ഇരുത്തിയതിൽ ഒരു കുഴപ്പവുമില്ല അതിനു വിമർശിക്കുന്നില്ല. അതുപോലെ വൻ തുകയല്ലാതെ സാധാ സ്പോൺസർഷിപ് നടത്തിയതിനെയും വിമർശിക്കുന്നില്ല. അതെല്ലാം ഇവിടെ സാധാരണമാണ് അങ്ങനെയാണല്ലോ പരിപാടിക്ക് ഫണ്ട് ഉണ്ടാക്കുന്നത്. എന്നാൽ കണക്ക് കാണിക്കണം അക്കൗണ്ട് കാണിക്കണം. മാർക്ക് തട്ടിപ്പ്, സ്വജനപക്ഷപാതം, മാധ്യമങ്ങളെ മറുനാടൻ ഷാജൻ അടക്കമുള്ളവരെ ജയിലിൽ അടയ്ക്കൽ, സ്വന്തം കാര്യം മാത്രം നോക്കി സിന്ദാബാദ് വിളിക്കൽ നടത്തുന്ന നമ്മുടെ മുഖ്യൻ ആയാലും നമ്മൾ അങ്ങനെ ചുമക്കേണ്ടതില്ല. അമേരിക്കയിൽ വസിക്കുന്ന നമ്മൾ അമേരിക്കൻ പ്രസിഡണ്ട് എന്ത് തിന്മ ചെയ്താലും നമ്മൾ വിമർശിക്കാറില്ലേ? എന്നിട്ടും അങ്ങേർ നമുക്കെതിരെ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാറില്ലല്ലോ? അതിനാൽ നാട്ടിലെ ഏതു വമ്പൻ ആണെങ്കിലും കൊമ്പൻ ആണെങ്കിലും അരിക്കുമ്പൻ ആണെങ്കിലും, കാഷ്ടിച്ചതാണെങ്കിൽ, അതായത് പച്ചയ്ക്ക് പറഞ്ഞാൽ, തൂറിയതാണെങ്കിൽ തലയിൽ ചുമന്നാൽ നമ്മളെയും നാറും. അമേരിക്കയിലെ കുട്ടി സഖാക്കളും, അവരുടെ മാധ്യമങ്ങളും, അവരെ തലയിലെടുത്ത്, ആ നാറ്റക്കേസുകൾ സഹിക്കാൻ ബാധ്യസ്ഥരാണ് അവരത് ചെയ്തോട്ടെ. അല്ലാതെ അമേരിക്കയിൽ നോൺ പ്രോഫിറ്റ് സ്റ്റാറ്റസിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയോ സംഘടന നേതാക്കളോ അവരുടെ ജനറൽബോഡിയുടെ അപ്പ്രൂവൽ ഇല്ലാതെ ഇത്തരം രാഷ്ട്രീയ നാറ്റക്കേസുകളെ നമ്മുടെ സ്വന്തമായാൽ പോലും നമ്മൾ ചുമലിൽ ഏറ്റരുത്. സംഗതി കഴുകി വൃത്തിയാക്കി ക്ലീനാക്കി നല്ലവൻ ആണെങ്കിൽ കേറ്റി ഒരു മുത്തം കൊടുത്താലും കുഴപ്പമില്ല. ഏതാണെങ്കിലും ഈ മലയാളിക്ക്, സാം നിലമ്പളിക്കും ഒരു ഒരു നീണ്ട കൈകൊട്ട് തരുന്നു. . അഭിനന്ദനങ്ങൾ.
ഒരു റപ്പായി പിന്താങ്ങി 2023-06-22 18:46:38
ഹലോ റപ്പായി കൊഞ്ഞനംകൂടി, ഈ മലയാളിയുടെ പ്രതികരണ കോളത്തിൽ താങ്കളുടെ പ്രതികരണം 100% വും ശരിയാണ്. താങ്കൾ എല്ലാവരെയും പൊളിച്ചടുക്കി തകർത്തു വാരിയിട്ടുണ്ട്. സാം നിലമ്പള്ളിയുടെ ഒരു ലേഖനത്തിന് പ്രതികരണം ആയിട്ടാണ് താങ്കൾ എഴുതിയത് എങ്കിലും, അദ്ദേഹത്തെ ഒക്കെ 100 ഇരട്ടി കടത്തി വെട്ടി നിലം പരിശാക്കി ലോക കേരള സഭ എന്ന ഉടായിപ്പിനെയും, ആ ഉടായിപ്പുകാരുടെ നാണംകെട്ട ചന്തി താങ്ങികളെയും, അവരുടെ മുടു മുടന്തൻ ന്യായങ്ങളെയും വലിച്ചുകീറി ശിഥിലമാക്കി തേച്ച് ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്. റപ്പായി കൊഞ്ഞനം കുടിക്ക്, താങ്കളുടെ ഒരു തൂലികാനാമം ആയിരിക്കാം അത് എങ്കിൽ കൂടെ ആയിരമായിരം അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ. ഇങ്ങനെ വീണ്ടും വീണ്ടും താങ്കൾ ധീരമായി പ്രതികരിക്കണം. ഒരു റപ്പായി പിന്താങ്ങി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക