സൂര്യനസ്തമിക്കുന്ന വേളയായീ,
പെരുവഴിയിരുട്ടിലായി ..
തിരിച്ചു നടക്കാം നമുക്കിനി ,
സ്വയം കൂട്ടിയ കനലുമായി..
സ്വയം കുരുതി കൊടുത്തിട്ടീ,
പ്രണയ പാതയിൽ വന്നവർ നാം ..
ഓലപ്പുരയിലെ ചിമ്മിനി വലയത്തിൽ ,
വീർപ്പുമുട്ടി കിടക്കും കിടാവുപോൽ..
ഇല്ല പൊട്ടിച്ചിരി ,ഇല്ല ഞെരക്കങ്ങളും,
ഇല്ല സ്നേഹത്തിൻ അട്ടഹാസങ്ങളും ...
നീണ്ട മൗനത്തിലെൻ രാപ്പാടി ,
വർണ്ണ ചിറകറ്റു വീണു പോയി ...
ഇനിയെന്തിനു വലിക്കണമീ.. വണ്ടി,
യാത്രക്കാരില്ലാത്ത പേടകമായി..
മൗനങ്ങൾ ചേക്കേറുമാ മരത്തിൽ ,
താഴെയായി നില്പതെന്തിനു ഞാൻ ..
നിൻ മൗനങ്ങൾ ചേക്കേറിയെൻ ചില്ലകൾ ,
കൂട്ടിയിട്ടഗ്നിക്കിരയാക്കിടാം ഞാൻ ..
അതിൻ ചാരമെൻ കൈകളാൽ വാരി ,
കാറ്റിൻ ചിറകിൽ പറത്തിടാം ...