ന്യുയോർക്ക്: ഫോമയുടെ 2022-24 കമ്മിറ്റിയിൽ ട്രഷററായി ജോഫ്രിൻ ജോസിനു യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഫോമയുടെ ജോ. ട്രഷറാറായി മികച്ച പ്രവർത്തനം കാഴ്ച വച്ച ജോഫ്രിൻ, ട്രഷറർ സ്ഥാനത്തേക്ക് ഏറ്റവും അർഹനായ വ്യക്തിയാണെന്ന് വൈ .എം.എ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച ജോഫ്രിൻ വിവിധ സംഘടനകളുടെ സാരഥി എന്ന നിലയിലും സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്നു.
ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കൻ കമ്മറ്റി- റോക്ക്‌ലാണ്ട് പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്‌റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ മുന്‍ സെക്രട്ടറി, പ്രസിഡന്റ് വൈ.എം.എ. സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഇപ്പോൾ ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സ് നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
ഫോമാ ഇതേ വരെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും അത് അടുത്ത തലത്തിലെത്തിക്കുകയാണ് ഓരോ തവണത്തേയും ഭാരവാഹികളുടെ കടമ എന്നും ജോഫ്രിൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ടു വരുന്ന മറ്റുള്ളവരുമൊത്ത് സംഘടനയുടെ നന്മക്കായി നിസ്വാർത്ഥ സേവനമാണ് താൻ ലക്ഷ്യമിടുന്നത്.
മൂവാറ്റുപുഴ ആയവന സ്വദേശിയായ ജോഫ്രിന്‍ പഠനകാലത്ത് മികച്ച പ്രഭാഷകനായിരുന്നു. വിവിധ സമ്മാനങ്ങളും നേടി. മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാമന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നു മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (1998) നേടി. ഏതാനും നാള്‍ ഐ.എസ്.ആര്‍.ഒയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നു ബോംബെയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറും, മൂന്നാര്‍ ഗവണ്‍മന്റ് കോലജില്‍ അസോസിയേറ്റ് പ്രൊഫസറുമായി.
2001-ല്‍ അമേരിക്കയിലെത്തി. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി തുടക്കം. വെകാതെ ബാല്യകാല സുഹ്രുത്ത് മുൻ ഫോമാ ട്രഷറർ ഷിനു ജോസഫുമൊത്ത് ബിസിനസ് രംഗത്തു പ്രവേശിച്ചു.