Image

ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

ശ്രീകുമാർ ഉണ്ണിത്താൻ Published on 18 August, 2026
ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

പെൻസിൽവാനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ തങ്ങളുടെ കലാപാടവം തെളിയിച്ചു. നൃത്തം, സംഗീതം, പ്രസംഗം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി കൂടുതൽ അടുത്തിടപഴകാനുള്ള വേദിയായി.ഫൊക്കാന ജോയിന്റ് അസ്സോസിയേറ്റ് ട്രഷറർ മിലി ഫിലിപ്പിനായിരുന്നു ഏകോപന ചുമതല.

ആറ് മുതൽ 11 വയസ്സ് വരെയും 12 മുതൽ 18 വയസ്സ് വരെയുമുള്ള രണ്ട് പ്രായവിഭാഗങ്ങളിലായാണ് പ്രധാന മത്സരങ്ങൾ നടന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, എലോക്യൂഷൻ തുടങ്ങിയ ഇനങ്ങളിൽ കുട്ടികളും കൗമാരക്കാരും മാറ്റുരച്ചു. ഫൊക്കാനയുടെ ഔദ്യോഗിക മത്സരഫലങ്ങൾ പ്രകാരം വിവിധ ഇനങ്ങളിലായി നിരവധി യുവകലാകാരന്മാർ മികവ് തെളിയിച്ചു.

മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയായ കലാതിലകപട്ടം ദേവിക പദ്മകുമാറും കലാപ്രതിഭപട്ടം ജേസൺ മാത്യുവും  സ്വന്തമാക്കി. വിവിധ മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ ഇരുവരും ശ്രദ്ധേയരായി.

ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ് ഒന്നിൽ സുദിതി സുബിൻ ഒന്നാം സ്ഥാനവും റിവ പനയ്ക്കൽ രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് രണ്ടിൽ നിവിയ ജോയ് ഒന്നാമതും ദേവിക പദ്മകുമാർ രണ്ടാമതുമെത്തി. സിനിമാറ്റിക് ഡാൻസിൽ ഗ്രൂപ്പ് ഒന്നിൽ ജേസൺ മാത്യുവും ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാറും ഒന്നാം സ്ഥാനത്തെത്തി; ജൂഡിത്ത് മാത്യു രണ്ടാം സ്ഥാനം നേടി. ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ വരിഷ് ശേഖർ, സുദിതി സുബിൻ, ജൂലിയാന ജേക്കബ് എന്നിവർക്ക് 'സ്പെഷ്യൽ റെക്കഗ്നിഷൻ' ലഭിച്ചു.

ലൈറ്റ് മ്യൂസിക്കിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനവും ജെബിൻ അജു ഉമ്മൻ രണ്ടാം സ്ഥാനവും നേടി. ക്ലാസിക്കൽ മ്യൂസിക്കിൽ ഗ്രൂപ്പ് ഒന്നിൽ വരിഷ് ശേഖറും സുദിതി സുബിനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാർ ഒന്നാമതെത്തി.

പ്രസംഗ മത്സരത്തിലും യുവപ്രതിഭകളുടെ മികച്ച പ്രകടനമാണ് അരങ്ങേറിയത്. ആറ് മുതൽ 11 വയസ്സ് വരെയുള്ള വിഭാഗത്തിൽ ജേസൺ മാത്യു ഒന്നാം സ്ഥാനവും സുദിതി സുബിൻ രണ്ടാം സ്ഥാനവും നേടി. 12 മുതൽ 18 വയസ്സ് വരെയുള്ള ഇംഗ്ലീഷ് പ്രസംഗത്തിൽ ഇവാൻ ചിറ്റിശ്ശേരി ഒന്നാമതെത്തിയപ്പോൾ മലയാളം പ്രസംഗത്തിൽ ജെബിൻ അജു ഉമ്മൻ ഒന്നാം സ്ഥാനം നേടി.

ഫൊക്കാനാ കൺവൻഷൻ ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിലാണ് നടന്നത്. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയ കൺവൻഷനിൽ ഇത്തരത്തിലുള്ള മത്സരങ്ങൾ കേരളീയ സംസ്കാരത്തെയും കലാപാരമ്പര്യത്തെയും പുതുതലമുറയിലേക്ക് കൈമാറുന്ന സജീവ വേദിയായി മാറി.

കലയുടെ വഴിയിലൂടെ കേരളവുമായി ബന്ധം പുതുക്കിയ ഈ യുവതാരങ്ങളുടെ നേട്ടങ്ങൾ, അമേരിക്കൻ മലയാളി സമൂഹത്തിന്റെ അടുത്ത തലമുറയിൽ വളരുന്ന കലാസമ്പത്തിന്റെയും സാംസ്കാരിക ആത്മബന്ധത്തിന്റെയും മനോഹരമായ അടയാളമായി മാറിയതായി യുവജന കലാമത്സരങ്ങൾ കോർഡിനേറ്റ് ചെയ്‌ത മില്ലി ഫിലിപ്പ് അറിയിച്ചു. മില്ലി ഫിലിപ്പ് Wilstar ITSolutions.ന്റെ ഓണർ കൂടിയാണ് .
 

Join WhatsApp News
Jayan Varghese 2026-08-19 03:56:28
എത്രയും പ്രിയപ്പെട്ട ഫൊക്കാനാ സാഹിത്യ അവാർഡ് കോർഡിനേറ്റർമാരായ കോരസൺ വർഗീസ് / ജോൺസൺ എന്നിവരോട് ഒരു ചോദ്യമുണ്ട്. ആത്മകഥ / അനുഭവക്കുറിപ്പുകൾ വിഭാഗത്തിൽ അവാർഡിനായി കൃതികൾ ക്ഷണിച്ച നിങ്ങൾ ലേഖനം / അനുഭവം എന്ന വിഭാഗത്തിനാണ് അവാർഡ് കൊടുത്തത് എന്ന് കാണുന്നു. അങ്ങിനെ ഒരു വിഭാഗം നിങ്ങൾ ക്ഷണിച്ചിരുന്നില്ല എന്നതിനാലും ക്ഷണിച്ചിരുന്നു വിഭാഗത്തിൽ അവാർഡ് കൊടുത്തിട്ടില്ല എന്നതിനാലും നിങ്ങൾ കൊട്ടിഘോഷിക്കുന്ന വിശ്വാസ്യതയും സത്യ സന്നദ്ധതയും സംശയങ്ങളുടെ കരിനിഴലിൽ നിൽക്കുകയാണ് എന്നതിനാൽ ബന്ധപ്പെട്ടവരിൽ നിന്ന് നീതി പൂർവ്വകമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു ? ജയൻ വർഗീസ്.
തോമാസ്‌കുട്ടി 2026-08-19 13:59:09
മനസ്സിലാക്കിക്കളഞ്ഞല്ലോ.... കൊച്ചുഗള്ളൻ ... ഇനിയെങ്കിലും ഈ അവാർഡിനു വേണ്ടിയുള്ള കരച്ചിൽ ഒന്ന് നിർത്തിക്കൂടെ.
Jayan Varghese 2026-08-19 17:19:32
അവാർഡിന് വേണ്ടിയുള്ള കരച്ചിലല്ല കൊച്ചുഗള്ളൻ തോമാസ് കുട്ടീ. ഫൊക്കാന പോലുള്ള ഒരു പ്രസ്റ്റീജിയസ് സംഘടനയുടെ ചുമതലക്കാരായി വരുന്നവർ വാക്കു പാലിക്കണമെന്നും അങ്ങിനെ ചെയ്തിട്ടില്ലെങ്കിൽ അവർ കൊച്ചുഗള്ളന്മാരായി അറിയപ്പെടേണ്ടി വന്നാൽ അത് ഫൊക്കാനയുടെ അന്തസ്സിനെ ബാധിക്കുമല്ലോ എന്ന ആശങ്കയുമാണ് പ്രതികരണത്തിന് ആധാരം. ഉത്തരവാദപ്പെട്ടവരുടെ ഒരു വിശദീകരണം കാത്തിരിക്കുകയാണ് ഫൊക്കാനയെ സ്നേഹിക്കുന്ന ഞാനും എന്നെപ്പോലുള്ളവരും. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക