Image

ആർക്കാണ് നന്ദി പറയേണ്ടത്? രചനകൾ ക്ഷണിക്കുന്നു

Published on 18 November, 2025
ആർക്കാണ് നന്ദി പറയേണ്ടത്? രചനകൾ ക്ഷണിക്കുന്നു

ഈ മാസം നാലാമത്തെ വ്യാഴാഴ്ച അമേരിക്കയിൽ താങ്ക്സ്ഗിവിങ് ആഘോഷിക്കപ്പെടുന്നു. നമ്മുടെ ഓരോ ആഘോഷങ്ങളും പൂർവികരുടെ ഒരു അനുഭവം അല്ലെങ്കിൽ അവരുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടതാണ്. മേയ്ഫ്‌ളവർ  കപ്പലിൽ വന്നിറങ്ങിയ തീർത്ഥാടകർ പ്ലിമത് എന്ന കോളനി സ്ഥാപിച്ച് ജീവിതം ആരംഭിച്ചെങ്കിലും പുതിയ രാജ്യവും കാലാവസ്ഥയും അവരെ കഷ്ടപെടുത്തി. എന്നാൽ വമ്പനുഗ് എന്ന റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ (Wampanoag Tribe) സഹായത്തോടെ തീർത്ഥാടകർ അവരുടെ ജീവിതം കെട്ടിപ്പടുത്തു.

അങ്ങനെ വർഷം 1621 ലെ ഒരു കൊയ്ത്തുകാല വിളവെടുപ്പോടൊത്ത് തീർത്ഥാടകരും ഗോത്രവർഗ്ഗക്കാരും ടർക്കി കോഴിയെ കൊന്നു വിരുന്നുണ്ടപ്പോൾ ആദ്യം ദൈവത്തിന് നന്ദിപറയുകയുണ്ടായി. അത് പിന്നെ പ്രതിവർഷം ഒരു ആഘോഷമായി കൊണ്ടാടിവരുന്നു.

നമ്മെ സഹായിച്ചവരും നമുക്ക് നന്മകൾ ചെയ്തവരും ഓർമ്മിക്കപ്പെടേണ്ടവർ തന്നെ. എല്ലാവരിലും ഉപരിയായി നമ്മൾ ഈശ്വരനെ ഓർക്കുന്നു. അതെല്ലാം ഓരോ വ്യക്തിയുടെ വിശ്വാസങ്ങൾ. എന്തായാലും നന്ദി പറയുന്നതും, നല്ലത് ഓർക്കുന്നത് നന്മയാണെന്നു വിശ്വസിക്കാം. ഇ-മലയാളിയുടെ വായനക്കാർക്ക് ഇതേക്കുറിച്ച് ലേഖനങ്ങളോ, കഥകളോ, കവിതകളോ എഴുതി അയക്കാവുന്നതാണ്. ഇപ്പോൾ മുതൽ നവംബർ 26 വരെ അയക്കാവുന്നതാണ്. 
ഇമെയിൽ editor@emalayalee.com or ggjey1@gmail.com.

എല്ലാവർക്കും  ഐശ്വര്യപൂർണ്ണമായ നന്ദിദിനം നേരുന്നു,

സ്നേഹത്തോടെ 
ഇ-മലയാളി ടീം

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-18 05:27:15
എന്റെ പ്രതികരണങ്ങൾ post ചെയ്യുന്ന ഈ. malayalee -ക്ക്‌ ഞാൻ നന്ദി നേരുന്നു ; വായിക്കുന്നവർക്കും. Happy നന്ദി ദിനം.🙏🙏🙏 Rejice John
Sudhir Panikkaveetil 2025-11-18 14:42:12
അമേരിക്കൻ മലയാളി എഴുത്തുകാർ നന്ദി പറയേണ്ടത് ഇ മലയാളിക്കു തന്നെയാണ്. ശ്രീ റെജിസ് അത് ആദ്യം നിർവഹിച്ചു. ഞാനും ഇ മലയാളിക്ക് എല്ലാ വിധ നന്മകളും നേരുന്നു. നന്ദി അറിയിക്കുന്നു.
vayanakaaran 2025-11-18 19:40:35
മൊത്തം മലയാളി ജനസംഖ്യയിൽ 95 ശതമാനം മതപരമായ കാര്യങ്ങളിലും 3 ശതമാനം രാഷ്ട്രീയകാര്യങ്ങളിലും തല്പരരാണ്, വെറും രണ്ടു ശതമാനമാണ് എഴുത്തിലും വായനയിലും തല്പരർ. തന്മൂലം നന്ദി പറയാൻ വരുന്നവരും കുറവായിരിക്കും. ഇവിടെ മലയാളം പത്രങ്ങൾ ഉണ്ടെന്നു അറിയാത്ത എത്രയോ പേരെ എനിക്കറിയാം. പള്ളിക്കാര്യങ്ങളിൽ വളരെ സമയവും പണവും ചിലവാക്കുന്നവരിൽ ചിലർ എഴുത്തുകാരെ കുറിച്ച് പറയുന്നത് ജോലിയും തൊഴിലുമില്ലാത്ത കുറെ കൂട്ടം എന്നാണു. അതുകേട്ട് ഡാളസ്സിൽ നിന്ന് ഒരു ആന ചിന്നം വിളിച്ച് ഭയപ്പെടുത്താൻ നോക്കിയെങ്കിലും ജനം അതിനെ കുഴിയാന എന്ന് വിളിച്ച് പരിഹസിച്ചു. എന്നാലും മനയ്ക്കലെ പാപ്പാനെ കാണുമ്പോൾ ചിലരൊക്കെ ആന വാൽ കിട്ടുമോ എന്ന് ചോദിച്ച് മുന്നോട്ട് വരുന്നുണ്ട്
ജോണ്‍ വേറ്റം 2025-11-19 05:18:03
ലോകമെമ്പാടുമുള്ള മയാളികളെ സാഹിത്യപ്രവര്‍ത്തനത്തിലൂടെ സാഹിത്യാസ്വാദനത്തിലേക്ക് നയിക്കുന്ന ഇ മലയാളിക്കും ഉദ്യോഗസ്ഥര്‍ക്കും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക