Image

തോറ്റ എം എൽ ഏ പോലെ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 15 November, 2020
തോറ്റ  എം എൽ ഏ പോലെ (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
"തോറ്റ  എം എൽ ഏ , എന്നൊരു പ്രയോഗം തികച്ചും തെറ്റാണ് " എന്ന് മലയാളിക ളുടെ പ്രിയനടൻ ശ്രീനിവാസൻ പതിറ്റാണ്ടുകൾക്ക് മുമ്പേ രസകരമായി പഠിപ്പിച്ചു തന്നതല്ലേ. കാരണം എം എൽ ഏ ആകാൻ മത്സരിച്ച സ്ഥാനാർത്ഥി തോറ്റാൽ, തോറ്റ എം എൽ ഏ  എന്ന് പറയരുതെന്നേ അപ്പോൾ ആവശ്യപ്പെട്ടുള്ളു, അതിന്റെ പൊരുൾ  നമ്മളും ശരി വെച്ചു.

പക്ഷെ ഇപ്പോൾ അമേരിക്കയിൽ കഥ നേരെ തിരിച്ചാണ്, പ്രസിഡന്റ് ട്രമ്പ് തോറ്റെന്നു മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു കഴിഞ്ഞു. അത് കേൾക്കുന്നതിന്  മുമ്പേ, ട്രമ്പിന്റെ പരാജയം  കണ്ടാലുടനെ പൊട്ടിക്കാൻ വാങ്ങി വെച്ചിരുന്ന പടക്കം മുഴുവൻ കുറെ രാജ്യങ്ങൾ പൊട്ടിച്ചു കൊണ്ട്, വരാനിരിക്കുന്ന പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദനങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. ഇത് കാണുമ്പോൾ തോറ്റ പ്രസിഡന്റിന്റെ അനുയായികൾക്കും ദ്വേഷ്യവും നിരാശയും അടക്കാൻ വയ്യാതെ വീർപ്പു മുട്ടിക്കഴിയുന്നു

സാരമില്ലെന്നേ, ഇതുപോലെ തോറ്റു  തൊപ്പിയിട്ട് കഴിഞ്ഞ നാല് വര്ഷം ട്രമ്പിനെ തെറി പറഞ്ഞിരുന്നവരും ഇനി സ്വല്പം ആഘോഷിക്കട്ടെന്നേ . "എവെരി ഡോഗ് ഹാസ് ഏ  ഡേയ് " എന്നല്ലേ ആപ്ത വാക്യം. പക്ഷെ പ്രശ്നം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ട്രമ്പ് ഒരു പോപ്പുലർ പ്രസിഡന്റ് ആയിരുന്നു എന്ന് തെളിയിക്കത്തക്ക വിധം ഏതാണ്ട് പകുതിക്കടുത്ത് വോട്ടുകൾ നേടിയിട്ടുണ്ട്. പക്ഷെ ഇവര് തമ്മിലുള്ള വോട്ടുകളുടെ അന്തരം ചെറിയ കുറെ ലക്ഷങ്ങൾ ആയിരുന്നെങ്കിൽ, റീ കൗണ്ട്  ചിലപ്പോൾ പ്രയോജനകരമായിരുന്നേക്കാം.  അഞ്ചു ദശലക്ഷമെന്ന മുൻ‌തൂക്കം എത്രഎണ്ണിയാലും പത്തു ശതമാനത്തിനുമേൽ തള്ളിക്കളയാൻ യാതൊരു സാധ്യതയുമില്ല. 

റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം, തപാൽ വോട്ടുകൾ മുതൽ കള്ളവോട്ടുകളും സാങ്കേതിക തിരിമറിയലുകളുടെയും പേരിൽ  നിരവധി ആരോപണങ്ങൾ കോടതികളിലേക്കു പ്രവഹിക്കുന്നു. അവയെല്ലാം  തെളിയിക്കേണ്ട ചുമതലയും വാദികൾക്കുണ്ട്. പലയിടത്തും പ്രഥമദൃഷ്ട്യാ വേണ്ട തെളിവില്ലെന്ന്പറഞ്ഞുകൊണ്ട് ആരോപണങ്ങൾ ചവറ്റു കുട്ടയിൽ എറിഞ്ഞുവിടുന്നത് ട്രമ്പിനെ നിരാശനാക്കുന്നുണ്ട് . 

റിപ്പബ്ലിക്കൻ ആധിപത്യം നിലനിർത്തിയിരുന്ന പല സ്റ്റേറ്റുകളിലും വോട്ടുകൾ റീകൗണ്ട് ചെയ്യണമെന്ന വാദത്തിനു പിന്നിൽ തക്കതായ കാരണങ്ങൾ പറയാനുമുണ്ട് . ഏതായാലും ആശ്വാസത്തിന് , ജോർജിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 5 ദശലക്ഷം ബാലറ്റുകളിൽ ഓരോന്നും കൈകൊണ്ട് കണക്കുകൂട്ടുന്നതിനുള്ള അദ്ധ്വാന പ്രക്രിയ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ന്യായവും സുതാര്യവുമായിരുന്നുവെന്ന് റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജർ പറഞ്ഞു. 14,000 ത്തിലധികം വോട്ടുകൾക്ക് ബിഡെൻ മുന്നിലെത്തിയ ഫലം എങ്ങനെ മാറി മറിയുമെന്നു കാത്തിരിക്കാം. ഇത് നേടിയാൽപ്പോലും ജയത്തിനടുത്ത്പോലും ചെല്ലാനാവില്ലെങ്കിലും , തന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് അമേരിക്കക്കാരെ ബോധിപ്പിക്കാം  എന്ന് മാത്രം.

നേരെമറിച്ചു റിപ്പബ്ലിക്കൻ അണികൾക്ക് വളരെ പ്രതീക്ഷയേകിയ പെനിൽവേനിയ സ്റ്റേറ്റിൽ കേസ് തള്ളാൻ സ്റ്റേറ്റ് സെക്രട്ടറി കാത്തി  ബൂക്വാർ വ്യാഴാഴ്ച കോടതിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള തീവ്രവും അടിസ്ഥാനരഹിതവുമായ ശ്രമമാണിതെന്ന് വിശേഷിപ്പിച്ചു. ബൈഡന്റെ  വിജയത്തിന്റെ മാർജിൻ 0.5 ശതമാനം എന്നതിൽനിന്നും 59,500 വോട്ടുകളിൽ കൂടുതൽ കവിഞ്ഞു പോയിരിക്കുന്നതിനാൽ  പെൻ‌സിൽ‌വാനിയയിൽ ഒരു റീകൗണ്ട്  ചെയ്യില്ലെന്നും ബൂക്വാർ വെള്ളിയാഴ്ച പറഞ്ഞു.

വെള്ളിയാഴ്ച റിപ്പബ്ലിക്കൻമാർക്ക് മിഷിഗൺ, അരിസോണ, പെൻ‌സിൽ‌വാനിയ എന്നിവിടങ്ങളിൽ കോടതികളിൽ വമ്പിച്ച നഷ്ടം നേരിട്ടു, മറ്റൊരു പ്രധാന നിയമ സ്ഥാപനം പ്രസിഡന്റിന്റെ പ്രാതിനിധ്യത്തിൽ നിന്ന് പിന്മാറി.

റിപ്പബ്ലിക്കൻ   വോട്ടെടുപ്പ് നിരീക്ഷകരും ഒരു ഡെട്രോയിറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഉന്നയിച്ച ദുരുപയോഗ ആരോപണങ്ങൾ വിശ്വസനീയമല്ലെന്ന് ജഡ്ജി തിമോത്തി എം. കെന്നി പറഞ്ഞു. മിഷിഗനിലെ തിരഞ്ഞെടുപ്പിന് പുറത്തുള്ള ഓഡിറ്റ് നടത്തണമെന്ന വാശിയുടെ ആവശ്യം പ്രക്രിയയെ കാലതാമസം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.  

“അരിസോണയിലെ പ്രസിഡന്റ് ട്രംപിന്റെ ഓപ്ഷനുകൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിയമങ്ങളുണ്ട്, അതിനാൽ വ്യത്യസ്ത നിയമപരമായ സമീപനങ്ങളുണ്ട്,”  ട്രംപ് പ്രചാരണത്തിന്റെ വക്താവ് ടിം മുർതോഗ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ വോട്ടുകളും കണക്കാക്കപ്പെടുന്നുവെന്നും നിയമവിരുദ്ധമായ വോട്ടുകൾ   ഇല്ലെന്നും ഉറപ്പാക്കാൻ ഞങ്ങൾ ഇപ്പോഴും ദൃഢ നിശ്ചയത്തിലാണ്. ”

എന്നാൽ ട്രമ്പിന്റെ നീക്കങ്ങളുടെ  മൂലക്കല്ലുകൾ പറിക്കുന്ന എട്ടിന്റെ പണിയുമായി ചില പ്രമുഖ നിയമ സ്ഥാപനങ്ങൾ ട്രംപിന്റെ നിയമപരമായ ശ്രമങ്ങളിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.

ഈ ആഴ്ച, ഫീനിക്സ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ സ്നെൽ & വിൽമർ അരിസോണയിലെ റിപ്പബ്ലിക്കൻ ദേശീയ സമിതിയെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് പിന്മാറി. 15 സിറ്റികളിൽ  450 ലധികം അഭിഭാഷകരുള്ള ഈ സ്ഥാപനം പടിഞ്ഞാറൻ അമേരിക്കയിലെ ഏറ്റവും വലിയ സ്ഥാപനമാണ്.

2016 ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് പ്രചാരണത്തെ പ്രതിനിധീകരിച്ച പ്രമുഖ വാഷിംഗ്ടൺ ആസ്ഥാനമായ ജോൺസ് ഡേ, തിരഞ്ഞെടുപ്പിന് ശേഷമുള്ള വെല്ലുവിളികളിൽ പ്രചാരണത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് തള്ളിപ്പറഞ്ഞുകഴിഞ്ഞു.

ഒഹായോയിലെ കൊളംബസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോർട്ടർ റൈറ്റ് മോറിസ്, ആർതർ എന്നിവരിൽ നിന്നുള്ള രണ്ട് അഭിഭാഷകർ പെൻ‌സിൽ‌വാനിയയിൽ ട്രംപ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്ന ഇവര് തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് ഫെഡറൽ സ്യൂട്ടിൽ നിന്ന് പിന്മാറാൻ വ്യാഴാഴ്ച വൈകി ഒരു പ്രമേയം ഫയൽ ചെയ്തു. 

“ഇടതുപക്ഷ ജനക്കൂട്ടം ട്രമ്പിന്റെ  പ്രചാരണത്തെ പ്രതിനിധീകരിക്കുന്ന ചില അഭിഭാഷകരുടെ മേൽ ഭീഷണി ഇറക്കി, അവർ കുലുങ്ങി,” അദ്ദേഹം പറഞ്ഞു, "ട്രമ്പ്  ടീം നിശ്ചയ ദാർഢ്യമുള്ളവരാണ്, എല്ലാ അമേരിക്കക്കാർക്കും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നട്ടെല്ലുള്ള അറ്റോർണിമാരുമായി മുന്നോട്ട് പോകും.”

വെള്ളിയാഴ്ച സംസ്ഥാന കോടതിയിൽ പരാജയങ്ങൾ ഉണ്ടായിരുന്നിട്ടും, പെൻ‌സിൽ‌വാനിയയിലെ ട്രംപിന്റെ ഫെഡറൽ കേസ് ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ല, തിരഞ്ഞെടുപ്പ് ഫലങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് സംസ്ഥാന അധികാരികളെ തടയുന്ന അടിയന്തര ഉത്തരവ് തേടുന്നു.

ഇങ്ങനെ അധികാരം കൈമാറിയില്ലെകിൽ രാജ്യത്തെ അനിശ്ചിതത്തിലേക്കു തള്ളി വിടാനൊന്നും ട്രമ്പ്  ഉദ്ദേശിക്കുന്നില്ല 

“ഈ അഡ്മിനിസ്ട്രേഷൻ ഒരു ലോക്ക് ഡൗണിലേക്ക് പോകില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും - ഏത് ഭരണനിർവ്വഹണമാകുമെന്ന് ആർക്കറിയാം, സമയം പറയുമെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ദിവസം മുഴുവൻ ട്രംപും സഖ്യകക്ഷികളും നിയമപരമായ തോൽവികൾ നേരിട്ടു.

ഇതിനിടെ പെൻ‌സിൽ‌വാനിയയിൽ‌, ഫിലാഡൽ‌ഫിയ, മോണ്ട്ഗോമറി കൗണ്ടികളിലെ 9,000 മെയിൽ‌ ബാലറ്റുകൾ‌ എണ്ണുന്നത് തടയുന്നതിനുള്ള ആറ് വ്യത്യസ്ത ശ്രമങ്ങൾ‌ പരാജയപ്പെട്ടത. ട്രമ്പിന്  വെറും മാനനഷ്ടമായി മാറി.

ഭരണവും ഇതോടൊപ്പം കൊണ്ടുപോകുന്നുണ്ട് . കൊറോണ വൈറസിനുള്ള വാക്സിൻ തേടുന്നതിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം സ്വല്പം കീഴടങ്ങിയതുപോലെ സംസാരിച്ചെന്നും പറയപ്പെടുന്നു. ഒരു ഘട്ടത്തിൽ അദ്ദേഹം തെന്നിമാറി ഭാവിയിലെ ബിഡെൻ ഭരണകൂടത്തെക്കുറിച്ച് പരാമർശിക്കുന്നതായി  തോന്നിത്തുടങ്ങി.

എരിവും പുളിയും തേച്ചു പിടിപ്പിക്കാൻ അതേസമയം, ജോർജിയയിൽ ബിഡൻ വിജയിച്ചതായി എഡിസൺ റിസർച്ച് പ്രവചിക്കുന്നു, അതേസമയം ട്രംപ് നോർത്ത് കരോലിനയിൽ വിജയിച്ചു, 

ട്രംപ് 2016 ൽ നേടിയ അതേ എണ്ണം ഇലക്ട്രൽ  കോളേജ് വോട്ടുകൾ നേടിയതായി ബൈഡൻ  ഇപ്പോൾ ഉറപ്പിച്ചു പറയുന്നു, അതേസമയം ജനകീയ വോട്ടിൽ പ്രസിഡന്റിനെ 5 ദശലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയതാണ് കണക്കുകൾപറയുന്നത്‌ .

ഈ വർഷത്തെ തിരഞ്ഞെടുപ്പ് “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണ്” എന്ന് ഫെഡറൽ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ സംയുക്ത പ്രസ്താവന ഇറക്കി. എങ്കിലും  രാജ്യമെമ്പാടുമുള്ള ഫലങ്ങൾ വൻ ബാലറ്റ് തട്ടിപ്പിലൂടെ കളങ്കപ്പെട്ടുവെന്ന തന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെക്കുറിച്ച് ട്വിറ്ററിൽ ട്രംപ് ധിക്കാരിയായി തുടരുന്നതായി മറുപക്ഷം കൊട്ടോഘോഷിക്കുന്നു. ഒരു വശത്ത് ഏറ്റവും സുതാര്യമാണ് എന്ന് അവകാശപ്പെടുമ്പോഴും  , ആരോപണങ്ങൾ ഒട്ടും കുറവല്ല. ചാരത്തിനടിയിലും കനലുകൾ നീറിപ്പുകയുന്നുണ്ട്.

മറ്റൊരു സുപ്രാധാന വാർത്ത " ജർമ്മനിയിലെ ഡൊമിനിയൻ സോഫ്റ്റ്വെയർ സെർവർ കമ്പനിയിൽ റെയ്ഡ്! മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അല്ലന്റെ വൾക്കൺ ക്യാപിറ്റൽ, ബിൽ ഗേറ്റ്സ്, സോറോസ്, ഡെമോക്രാറ്റ് പാർട്ടി കണക്ഷനുകൾ സ്കൈറ്റ് കമ്പനി ഉടമകളിൽ ഉൾപ്പെടുന്നു.

വോട്ടുകൾ മാറ്റുന്നതിൽ ഡൊമീനിയൻ സെർവർ ഉൾപ്പെട്ടിരുന്നു. ഈ സെർവർ പിടിച്ചെടുക്കുന്നതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നീതിന്യായ വകുപ്പുമായും ജർമ്മൻ സർക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നു."

ട്രമ്പിനെ സംബന്ധിച്ചിടത്തോളം, ഡെമോക്രാറ്റ്‌ ഭരണത്തിന്റെ അപാകതകൾ കണ്ടു മടുത്ത് അമേരിക്കയെ പരിരക്ഷിച്ചു അമേരിക്ക ഗ്രെയ്റ്റ്  ആക്കാൻ റിപ്പബ്ലിക്കനായി അവതരിച്ചിറങ്ങിയതാണ്. വൻ  ധനനഷ്ടവും മാനഹാനിയും പേറി "തോറ്റ പ്രസിഡന്റ് " ആയി, വിട്ടുകൊടുത്താൽ തൽക്കാലം രക്ഷപെട്ടു നിൽക്കാം . ഇനിയും  ഒരങ്കത്തിന്‌ ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവും ഒന്നും ബാക്കിയില്ല. " ആരാണ്ടേ ചുമന്നാൽ ചുമന്നവനെയും നാറും എന്ന് മലയാളി പറഞ്ഞേക്കും. പക്ഷേ ജനാധിപത്യം 200 ലധികം വർഷങ്ങൾ കണ്ടറിഞ്ഞ അമേരിക്കൻ പൗരൻ അങ്ങനെ ഉപേക്ഷിച്ചു കളയുകയില്ല. തോറ്റ പ്രസിഡന്റിനെ  തന്റെ പ്രജകൾക്ക്  വേണ്ടെങ്കിൽ, വെറുതെ ഈ കുരിശ് ഇനിയും പിടിച്ചു വാങ്ങാതിരിക്കട്ടെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക