സാങ്കേതിക ഭീമൻ ഗൂഗിൾ 25 വയസിലേക്കു എത്തുകയാണ് തിങ്കളാഴ്ച. കാൽ നൂറ്റാണ്ടു മുൻപ് സൂസൻ വോജ്‌സിസ്‌കിയുടെ ഗരാജിൽ തിരച്ചിൽ ഉപകരണമായി ജന്മം കൊണ്ട ഗൂഗിൾ അവിടന്ന് ഏറെ ദൂരം സഞ്ചരിച്ചു.
കലിഫോർണിയയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പിഎച് ഡി വിദ്യാർഥികളായിരിക്കെ 1998 സെപ്റ്റംബർ 4 നു ലാറി പേജ്, സെർജി ബ്രിൻ എന്നിവർ ചേർന്നു സ്ഥാപിച്ചതാണ് ഗൂഗിൾ. ഇപ്പോൾ ആൽഫബെറ്റ് എന്ന കമ്പനിയുടെ ഭാഗം. അതിന്റെ മേധാവിയോ ഇന്ത്യക്കാരൻ സുന്ദർ പിച്ചായ്.
ഗൂഗിൾ സെർച്ചിൽ നിന്നു നിരവധി ഉത്പന്നങ്ങളിലേക്കു സ്ഥാപനം അതിവേഗം പടർന്നു എന്നു ചരിത്രം: ജിമെയിൽ, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ക്‌ളൗഡ്, ക്രോം, യുട്യൂബ്, വർക്‌സ്‌പേസ്, ആൻഡ്രോയിഡ്, ഗൂഗിൾ ട്രാൻസ്ലേറ്റ്, മീറ്റ്, പിക്സൽ സ്മാർട്ഫോൺ, ഗൂഗിൾ അസിസ്റ്റന്റ്, ബാർഡ് എ ഐ എന്നിങ്ങനെ വിപണിയിൽ മേലെക്കിട എന്ന മതിപ്പുണ്ടാക്കിയ ഉത്പന്നങ്ങൾ.
2004ൽ ഓഹരി വില്പന തുടങ്ങിയ കമ്പനി 2013ൽ $966 മില്യണു വേസ് (Waze) വാങ്ങി. 2015ൽ ഗൂഗിൾ ആൽഫബെറ്റിനു പൂർണ ഉടമസ്ഥതയുള്ള സബ്‌സിഡിയറി ആയി.
സാങ്കേതിക കുതിപ്പിൽ പിന്നോട്ടു പോകാത്ത ഗൂഗിൾ ബാർഡ് മോഡലുകളുമായി എ ഐ വിപണിയിൽ പ്രവേശിച്ചു. നിരവധി ഭാഷകളുമായി ബാർഡ് ഇപ്പോൾ 230 രാജ്യങ്ങളിലുണ്ട്.
യുഎസിൽ രണ്ടു പുതിയ ഡാറ്റാ സെന്ററുകൾ പണിയുമെന്നു മേയിൽ ഗൂഗിൾ അറിയിച്ചു.
Google turns 25