Image

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കും; 'ഇന്ത്യ'യെ നയിക്കാൻ 14 അംഗ കോര്‍ഡിനേഷൻ കമ്മിറ്റി

Published on 01 September, 2023
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കും; 'ഇന്ത്യ'യെ നയിക്കാൻ 14 അംഗ കോര്‍ഡിനേഷൻ കമ്മിറ്റി

പ്രതിപക്ഷപാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യെ നയിക്കാന്‍ 14 അംഗ ഏകോപന സമിതി രൂപീകരിച്ചു. സമിതിയില്‍ അധ്യക്ഷ സ്ഥാനമില്ല.

ഗാന്ധി കുടുംബത്തില്‍ നിന്നാരും സമിതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ 13 പേരുകളാന് പുറത്തുവിട്ടിട്ടുള്ളത്. സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറാണ് മുതിര്‍ന്ന അംഗം. കോണ്‍ഗ്രസില്‍ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ചയ് റണൗട്ട്. ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്,തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി,ആംആദ്മി എംപി രാഘവ് ചദ്ധ ,സമാജ്വാദി പാര്‍ട്ടി നേതാവ് ജവേദ് ഖാന്‍, ജനതാദള്‍ ദേശീയ പ്രസിഡന്റ് ലാലന്‍ സിങ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍,സിപിഐ നേതാവ് ഡി രാജ,നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ള, പിഡിപി മുതിര്‍ന്ന നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് മറ്റംഗങ്ങള്‍.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാക്കാന്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സീറ്റ് വിഭജനം ഉള്‍പ്പെടെ അജണ്ടയിലെത്തിയത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ നേരിടാനുള്ള പൊതു അജണ്ട ഉള്‍പ്പെടെ നിരവധി സുപ്രധാന കാര്യങ്ങളില്‍ യോഗം ഇന്നു തീരുമാനം കൈക്കൊള്ളും. അതേസമയം ലോഗോ ഇന്ന് പുറത്തിറക്കില്ല.

ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാര്‍ടിയിലെ 63 നേതാക്കളാണ് മുംബൈയില്‍ ഒത്തുകൂടിയത്.

സമ്മേളനത്തില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക