ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി ജയിൽ നാടകീയ രംഗങ്ങളുടെ വ്യാഴാഴ്ചയ്ക്കു ഒരുങ്ങി. ഇ ടി 12 മണിക്കാണ് ഡൊണാൾഡ് ട്രംപ് എത്തുന്നത്, 2020ലെ ജോർജിയ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ $200,000 കെട്ടിവച്ചു ജാമ്യം എടുക്കാൻ. ഇതാദ്യമായി അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസ് നടപടികൾ ടെലിവിഷൻ ക്യാമറകൾ പകർത്തുകയും ചെയ്യും.
ഫുൾട്ടൺ കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണി ഫാനി വില്ലിസ് 13 കുറ്റങ്ങളാണ് 77 വയസുള്ള ട്രംപിനു മേൽ ചുമത്തിയത്. 18 കൂട്ടു പ്രതികളുമുണ്ട്. ന്യൂ യോർക്കിലും മയാമിയിലും വാഷിംഗ്‌ടണിലും ഹാജരായപ്പോൾ ട്രംപിന്റെ വിരലടയാളമോ ഫോട്ടോയോ എടുത്തില്ല. എന്നാൽ ജോർജിയയിൽ അക്കാര്യത്തിൽ ഇളവില്ല.
നാലു ടെലിവിഷൻ ചാനലുകൾക്കു കോടതി നടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്യാൻ സുപ്പീരിയർ കോർട്ട് ജഡ്‌ജ് സ്കോട്ട് മക്അഫി അനുമതി നൽകി.
ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി 18 കൂട്ടു പ്രതികളെയും സാക്ഷികളെയും ഭീഷണിപ്പെടുത്താൻ പാടില്ല എന്ന വ്യവസ്ഥ ട്രംപ് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പോലും ഭീഷണി പാടില്ല.
കർശനമായ ജാമ്യ വ്യവസ്ഥകൾ കൂട്ടുപ്രതികൾക്കുമുണ്ട്. എന്നാൽ 19 പ്രതികൾക്കും ജയിലിൽ 72 മണിക്കൂർ കഴിയണം എന്ന വ്യവസ്ഥ ഒഴിവാക്കി.
കോടതി സമുച്ചയത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. യുഎസ് മാർഷലുകൾ ആണ് അവിടെ സുരക്ഷ ഉറപ്പാക്കുന്നത്. കോടതിക്കു ചുറ്റും ഉയർത്തിയ വേലിക്കെട്ടുകൾ ശനിയാഴ്ച വരെ ഉണ്ടാവും.
Trump arrival awaited at Fulton County jail