ആലപ്പുഴ: കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണില്‍ സി.പി.എമ്മിന്റെ 27 ാം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സഖാവും പുന്നപ്ര വയലാര്‍ സമരനായകനുമായ വി. എസ് അച്യുതാനന്ദന് വിതുമ്പി. വികാരങ്ങളുടെ വേലിയേറ്റത്തില്‍ വി.എസിന്റെ കണ്ണുകള്‍ നിറഞ്ഞു. പതാക ഉയര്‍ത്തിയ ശേഷം സീറ്റില്‍ പോയിരുന്ന് അദ്ദേഹം കണ്ണ് തുടച്ചു.
സമ്മേളനതലേന്ന് പാര്‍ട്ടി വിരുദ്ധനായി തന്നെ പരസ്യമായി പ്രഖ്യാപിച്ച പിണറായി വിജയന്റെ പ്രവൃത്തി വി.എസിനെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു. വി.എസിന്റെ മനോനില പാര്‍ട്ടി വിരുദ്ധമാണെന്ന് വ്യാഴാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പ്രമേയം പാസ്സാക്കുകയും പിണറായി അത് പരസ്യമായി വിളിച്ചു പറയുകയും ചെയ്തു. മുമ്പുണ്ടാകാത്ത വിധം പിണറായിക്കെതിരെ വി.എസ് ക്ഷോഭിച്ചത് ഇക്കാരണത്താലായിരുന്നു.
പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വി.എസ് , പി.ബി ക്ക് കത്ത് നല്‍കുകയും അത് ചോര്‍ന്ന് പത്രത്തില്‍ വരികയും ചെയ്തതാണ് പൊടുന്നനെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. സമ്മേളനം പൂര്‍ണമായും വി.എസ്സിന്റെ കത്തിലേക്ക് വഴുതി വീഴുമോ എന്ന് പാര്‍ട്ടി ഭയപ്പെട്ടു. വി.എസ്സിനെ കടുത്ത ഭാഷയില്‍ അവഹേളിക്കുന്ന പ്രമേയം അംഗീകരിച്ച് പ്രസിദ്ധീകരണത്തിന് നല്‍കുകയാണ് ഇതിനു സി.പി.എം കണ്ട പോംവഴി. അതാകട്ടെ വെളുക്കാന്‍ തേച്ചു പാണ്ടായ അവസ്ഥയാണ് ഉണ്ടാക്കിയത്.
പിണറായിയുടെ പ്രവൃത്തിയോടെ ഈ സമ്മേളനത്തിലും ശ്രദ്ധാകേന്ദ്രം വി.എസ് തന്നെയായി. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്ത് വി.എസ് ആയിരുന്നു. അന്നൊക്കെ വി.എസിനെ അനുകൂലിക്കുന്ന ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പാര്‍ട്ടി ഏതാണ്ട് പൂര്‍ണമായി പിണറായിക്ക് അധീനപ്പെട്ട സ്ഥിതിയാണ്. വി.എസ്സിന്റെ ആളുകളെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയോ അവശേഷിക്കുന്നവര്‍ വി.എസ്സിനെ വിട്ട് ഔദ്യോഗിക പക്ഷത്ത് ചേക്കേറുകയോ ചെയ്തു . എന്നിട്ടും ഒറ്റയാള്‍ പോരാട്ടത്തിനു രണ്ടും കല്പിച്ച് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് വി എസ്.
ഗൾഫിലെയും അമേരിക്കയിലെയും എൻ. ആർ. ഐ മാരെ ലക്ഷ്യമിട്ട് ഒരു മൂച്ച്യൽ ഫണ്ടും അക്കാലത്തുണ്ടാക്കിയിരുന്നു. അതിന്റെ പേരിൽ നായനാരും ഗൌരിയമ്മയും ചേർന്ന് ഒരമേരിക്കൻ സന്ദർശനവും നടത്തി. അമേരിക്കയും മുതലാളിത്വവും വെറുപ്പായിരുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചീഫു് അമേരിക്കയിൽ ബിസിനസ്സ് നടത്താൻ പോയത് എല്ലാവരും ഉറ്റു നോക്കിയിരുന്നു.
മലയാളികൾ കൂടുതൽ ഉള്ള ബെൽറോസിൽ (ന്യൂയോർക്ക്) അദ്ദേഹവും കൂട്ടരും ആഗതരായി. "മൂന്നാം ലോകത്തു" നിന്നു അക്കാലത്ത് അമേരിക്കയിൽ വരുന്നവർക്കുണ്ടാവുന്ന എക്സയിറ്റുമെന്റൊന്നും നായനാര്‍ കാണിച്ചില്ല. മുഖത്തു ആകെ ഒരു പുച്ഛമായിരുന്നു സഖാവിനെന്നു തോന്നി. ഒരു മലയാളി നടത്തിയിരുന്ന ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറിന്റിൽ വെച്ചു സമ്മേളനവും നടന്നു. കോഴിയിറച്ചിയും, ലാമ്പ്, ബീഫക്കറികളും ചേർന്ന സദ്യയും ഉണ്ടായിരുന്നു. പക്ഷേ നായനാര്‍ കഞ്ഞീം പയറും മതിയെന്ന് ശഠിച്ചതുകൊണ്ട് അതുടനെ ഏർപ്പാടാക്കി കൊടുത്തു. കൂട്ടത്തിൽ ഇരുന്നു കഞ്ഞികുടിക്കുന്ന ഫോട്ടോ എടുക്കാൻ അന്നത്തെ ന്യൂയോർക്ക് മലയാളി നേതാക്കന്മാർ ഇടിയും തള്ളും ഉണ്ടാക്കി. ഗൌരിയമ്മ ഒരു ചിക്കൻ കാലെടുത്തു കടിച്ചു, പിന്നെ തിരിച്ചും മറിച്ചും നോക്കിയ ശേഷം താത്തു വെച്ചു, 'ഇതിലും നല്ലതു കേരളത്തിലുണ്ടല്ലോ' എന്ന ഭാവത്തിൽ.
പിന്നീട് വിജയ രാഘവന്റെ സ്ഥലപ്രമുഖരുമായുള്ള ബിസിനസ്സ് മീറ്റിംഗും ഉണ്ടായി. പത്തു മുപ്പതു പേരുണ്ടായിരുന്നിരിക്കണം എല്ലാം ജോലി തേടിവന്ന ലോക്കൽ മലയാളികൾ. എവിടെ നിന്നോ ഒരു സായിപ്പും വന്നു കേറിയിരുന്നു. ഒരുപാടു ഫോട്ടോകൾ മീറ്റിംഗ് സമയത്ത് വിജയ രാഘവൻ സ്വയവും, ഫോട്ടോഗ്രാഫർ മുഖേനെയും എടുക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു. താമസിയാതെ അവരെല്ലാം നാട്ടിലേക്കു മടങ്ങിപ്പോയി.
കേരളത്തിന്റെ വളർച്ചയുടെയും പുരോഗതിക്കും വേണ്ട പ്രവർത്തികളുടെ പത്രക്കുറിപ്പുകളും, ലേഖനങ്ങളും പരന്നൊഴുകിയെങ്കിലും സൗദീ- കുവെയിറ്റ് തുടങ്ങിയ മിഡിൽ ഈസ്റ്റേണ്‍ രാജ്യങ്ങളിൽ കൂലിപ്പണി വിപുലമായി ലഭിച്ചിരുന്നതു കൊണ്ട് കേരളത്തിൽ പട്ടിണി അധികമില്ലാതെ കാര്യങ്ങൾ അക്കാലത്ത് നീങ്ങിയെന്നതായിരുന്നു സത്യം. നായനാർ - ഗൌരിയമ്മ മ്യുച്ചൽ ഫണ്ടൊക്കെ എങ്ങനെ പെർഫോം ചെയ്തുവെന്ന് പിന്നെ കേട്ടിട്ടും ഇല്ല. എന്നാൽ "ഇൻഫോ പാർക്ക്", " ഇൻഫോ സിറ്റി", "സൈബർ സിറ്റി" എല്ലാം ഉണ്ടായി. ഇപ്പോൾ രജത ജൂബിലി ആഘോഷിക്കുമ്പോൾ 325 കമ്പനികളിലായി 45000 പേർക്ക് തൊഴിലു കിട്ടിയെന്നു പറയുന്നു!
കോരന്റെ കുമ്പിളിലെ കഞ്ഞിപോലെ ഈ പ്രസ്ഥാനങ്ങൾ പ്രയോജനപ്പെട്ടു വെങ്കിലും, മാറിമാറി വന്ന മന്ത്രി സഭകൾ എല്ലാം ഇത്തരത്തിൽ പല സംരംഭങ്ങളുടെ പേരിൽ വിദേശത്തു കോടിക്കണക്കിനു രൂപാ - ഡോളർ എന്നു പറയട്ടെ - വിദേശ ബാങ്ക് അക്കൌണ്ടുകളിൽ നിക്ഷേപിച്ചു കൂട്ടി. ഇന്ത്യയിൽ പകുതിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നതായി കണക്കുകൾ പറയുന്നു. വിദേശത്തു കള്ളപ്പണ നിക്ഷേപം കുറ്റകരമാണെന്നും അങ്ങനെ ചെയ്തവരുടെ ലിസ്റ്റ് പുറത്താക്കുമെന്നും പറഞ്ഞു അടുത്ത കാലത്തു വിദേശത്തു പണം നിക്ഷേപിച്ചവരുടെ ലിസ്റ്റ് പുതിയ സർക്കാർ പ്രസിദ്ധീകരിച്ചു. അമ്പാനിമാരെപ്പോലെ വിദേശത്തു ബിസിനസ്സുകൾ നടത്തുന്ന കമ്പനികളുടെയും വ്യക്തികളുടെയും ലിസ്റ്റ് ആണ് പബ്ലീഷു ചെയ്തിരിക്കുന്നത്. അവരാരും തെറ്റു കാണിച്ചതായി തെളിയിക്കാൻ പറ്റില്ല. അവർ നിയമാനുസരണം ബിസിനസ്സുകൾ നടത്തുന്നവരും, ഗവര്മെന്റിനു ടാക്സു നൽകുന്നവരുമാണ്. കൂടുതൽ ഇൻവെസ്റ്റുമെന്റിനു വേണ്ടി വിദേശത്തു നിക്ഷേപങ്ങൾ നടത്തുന്നതു തെറ്റായി കാണാനാവില്ല. കള്ള നിക്ഷേപകർ ഇല്ല എന്നപോലെ ലിസ്റ്റ് ശൂന്യമായി എത്തിച്ചേരുന്ന അവസ്ഥയിൽ അത് കൈകാര്യം ചെയ്തു കേസ് തീരും. അപ്പോൾ നമുക്ക് കമ്മ്യൂണിസ്റ്റു പാർട്ടിക്കു അടുത്ത തവണ വോട്ടു ചെയ്യാൻ മടിക്കേണ്ടതുണ്ടോ? ജനങ്ങൾക്ക് സേവനം ചെയ്യാൻ അല്ലെങ്കിൽ വേറെ ആരുണ്ട്?