ഹാസ്യ കഥാപ്രസംഗങ്ങളിലൂടെയും സിനിമയിലൂടെയും ആയിരങ്ങളെ ചിരിപ്പിച്ച
ഹാസ്യകഥാപ്രസംഗത്തിന്റെ കുലപതി വി.ഡി രാജപ്പന് ഇന്ന് കരയുന്നു.
ചികിത്സയ്ക്കുപോലും വകയില്ലാതെ ഇന്ന് കോട്ടയത്തെ വീട്ടില്‍ നരകിക്കുകയാണ് വി.ഡി.
മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന്
വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച വി.ഡി രാജപ്പന്റെ
ഇന്നത്തെ അവസ്ഥ അറിയാന്‍ കഴിഞ്ഞ ദിവസം നടനും സംവിധാനയകനുമായ ഗിന്നസ് പക്രു
എത്തിയിരുന്നു.
ഇപ്പോള്‍ അദ്ദേഹത്തിന് ആവശ്യം കേരളത്തിന്റെ അംഗീകാരമാണ്.
ഒരു കലാകാരന് ജീവിച്ചിരിക്കുമ്പോഴാണ് അംഗീകരിക്കപ്പെടേണ്ടത്. അസുഖത്തിന്റേയും
അരക്ഷിതാവസ്ഥയുടേയും നാളുകളും ചിരിക്കാന്‍ ശ്രമിക്കുകയാണ് വി.ഡി രാജപ്പന്.
കഴിഞ്ഞയിടെ ഒരു അമേരിക്കന്‍ സംഘടന അദ്ദേഹത്തെ സന്ദര്‍ശിച്ച് സഹായം
നല്‍കിയിരുന്നു.
ചാർളി ചാപ്പിളിൻ ഒരിക്കൽ പറഞ്ഞു അദ്ദേഹം കരഞ്ഞാലും ജനം ചിരിക്കും അതുകൊണ്ട് അദ്ദേഹം മഴയത്താണ് കരയാറുള്ളത് കാരണം ഒന്ന് വാവിട്ടു കരയാമല്ലോ? ഫോമായെപ്പോലുള്ള സംഘടനകൾ ഒരു കാരുണ്യ പദ്ധതികൾ ആരംഭിക്കുകയും ഇത്തരക്കാരെ സഹായിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ പേരുംപെരുമക്കും കോട്ടംതട്ടുകയില്ല. കേരളത്തിൽ നിന്ന് തുടർച്ചയായി ആർക്കും ഉപകാരമില്ലാത്ത സമ്പന്നരായ മന്ത്രിമാരെ കൊണ്ടുവരുന്നതിന് ചിലവാക്കുന്ന പണംമതി ഇതുപോലെയുള്ള ഒരു നിരാശ്രയനെ രക്ഷിക്കാൻ. അല്ലെങ്കിൽ അയ്യായിരം പേര് പങ്കെടുക്കാൻ പോകുന്ന ഫോമ അംഗങ്ങൾ ഒരു ഡോളർ വച്ച് കൊടുത്താൽ മതി ഇദ്ദേഹത്തെ സഹായിക്കാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല