Image

പ്രത്യാശ പകര്‍ന്ന പേപ്പല്‍ സന്ദര്‍ശനം

Published on 21 September, 2012
പ്രത്യാശ പകര്‍ന്ന പേപ്പല്‍ സന്ദര്‍ശനം
ബെയ്റൂട്ട് : മാ൪പാപ്പയുടെ സന്ദ൪ശനം തങ്ങളില്‍ പ്രത്യാശ നിറച്ചെന്ന് കാരിത്താസ് ലെബനോണിന്‍റെ പ്രസിഡന്‍റ് ഫാ. സൈമണ് ഫദൗള്‍. മാര്‍പാപ്പയുടെ സന്ദര്‍ശനാന്തരം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ലക്ഷക്കണക്കിന് യുവജനങ്ങള്‍ ലെബനോണില്‍ മാ൪പാപ്പയെ സ്വീകരിക്കാനെത്തിയത് പ്രത്യാശാജനകമാണ്. മാ൪പാപ്പയെ സന്ദ൪ശിക്കാനായി ക്രിസ്ത്യാനികളും മുസ്ലീങ്ങളുമടക്കം മധ്യപൂ൪വ്വദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലെബനോണിലേയ്ക്ക് ഒഴുകിയെത്തിയ ജനം ഒരു പുതിയ പെന്തക്കൊസ്താ അനുഭവമായിരുന്നെന്നും ഫാ. ഫദൗള്‍ അഭിപ്രായപ്പെട്ടു. വത്തിക്കാന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഉപവി സംഘടനയായ കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ ദേശീയതല പ്രവര്‍ത്തന സമിതി, ‘കാരിത്താസ് ലെബനോണ്‍’ 36 വര്‍ഷം മുന്‍പാണ് ലെബനോണില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക