സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാസ്സാക്കി ഇറാഖ് ഭരണകൂടം. പുതിയ നിയമപ്രകാരം രാജ്യത്ത് ഇനി സ്വവര്‍ഗാനുരാഗ പങ്കാളികള്‍ 10 മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഒന്നു മുതല്‍ മൂന്നു വർഷം വരെ തടവുശിക്ഷ ഈ നിയമ പ്രകാരം ട്രാന്‍സ്ജന്‍ഡറുകളും നേരിടേണ്ടിവരും.
1980കളില്‍ വന്ന ഈ ബില്ലിന്റെ പഴയപ്പതിപ്പില്‍ സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷയാണ് പരിഗണിച്ചിരുന്നത്. പക്ഷെ അന്ന് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും എതിർപ്പിനെത്തുടർന്ന് അത് നടപ്പായില്ല. പുതിയ നിയമം നടപ്പിലാക്കുന്നത് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയുടെ യു.എസ് സന്ദര്‍ശനം കാരണം നീട്ടിവെച്ചതായിരുന്നു. യു.എസ് സന്ദര്‍ശനത്തിനിടെ സ്വവര്‍ഗാനുരാഗം ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.