Image

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്: നാളെ കലാശക്കൊട്ട്

Published on 23 April, 2024
തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്: നാളെ   കലാശക്കൊട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയംശേഷിക്കുന്നത്.

നാളെ വൈകിട്ട് 6നാണു കലാശക്കൊട്ട്. ഒന്നര മാസം നീണ്ടുനിന്ന പ്രചാരണത്തിനാണ് നാളെ സമാപനമാകുന്നത്.

ഇന്നും നാളെയുമായി സംസ്ഥാനത്തുടനീളം സ്ഥാനാർത്ഥികളുടെ അവസാനവട്ട മണ്ഡല പര്യടനങ്ങള്‍ നടക്കും. നാളെ വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിക്കും. വ്യാഴാഴ് നിശബ്ദ പ്രചാരണമാണ്. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേരളത്തില്‍ 13 സീറ്റ് യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ വർഷം നേടിയ ഒരു സീറ്റില്‍നിന്നും ഇത്തവണ സീറ്റ് വർധിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ആലപ്പുഴ മാത്രമാണ് സിപിഎമ്മിന് നേടാനായത്. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂർ, കണ്ണൂർ, വടകര എന്നീ മണ്ഡലങ്ങളാണ് ഇടതിന്റെ പ്രതീക്ഷ. ബിജെപി ഇത്തവണ ചില മണ്ഡലങ്ങളില്‍ കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിനു പുറമേ വെള്ളിയാഴ്ച 13 സംസ്ഥാനങ്ങളില് നിന്നായി 88 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും അന്നാണ് തിരഞ്ഞെടുപ്പ്. ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും യുപി, മഹാരാഷ്ട്ര, അസം, ബിഹാര്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ത്രിപുര, ബംഗാള്, ജമ്മു ആൻഡ് കശ്മീര് എന്നിവിടങ്ങളില് നിന്നെല്ലാമുള്ള മണ്ഡലങ്ങളിലും 26 ന് പോളിങ് നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക