Image

മോഷണക്കേസില്‍ ജയിലിലായ യുവാവ് നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ ജീവനൊടുക്കിയ നിലയില്‍

Published on 19 April, 2024
മോഷണക്കേസില്‍  ജയിലിലായ യുവാവ് നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ  ജീവനൊടുക്കിയ നിലയില്‍

കൊല്ലം : മോഷണക്കേസ് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കിയ നിലയില്‍. മോഷണക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്.

കേസിലെ യഥാര്‍ഥ പ്രതിയെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്. അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറില്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച ചെയ്‌തെന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതി റിമാന്‍ഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു.കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുത്തു. അപമാന ഭാരം കുടുംബത്തെ തളര്‍ത്തി. അതിനിടെ 2020ല്‍ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണവും ഇയാള്‍ വെളിപ്പെടുത്തി. ഇതോടെയാണ് രതീഷിനെ കോടതി മോചിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക