സിഡ്‌നിയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ രണ്ടു പേരെ കത്തിക്കു കുത്തിയ കേസിൽ 16 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾ ഭീകരവാദി ആണെന്നും ന്യൂ സൗത്ത് വെയ്ൽസ് പോലീസ് സ്ഥിരീകരിച്ചു.
അസിറിയൻ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ് മാർ മാരി ഇമ്മാനുവൽ ശുശ്രൂഷ നടത്തുമ്പോഴാണ് ഡാനി മൻസൂർ എന്ന യുവാവ് ആക്രമണം നടത്തിയതെന്നു മാധ്യമങ്ങൾ പറയുന്നു. പള്ളിയിൽ ഏകദേശം 2,000 പേർ ഉണ്ടായിരുന്നു.
എന്നാൽ സാമൂഹ്യ മാധ്യമങ്ങളെ തത്കാലത്തേക്കു നിരോധിച്ചെന്നു പോലീസ് അറിയിച്ചു. സാമൂഹ്യ അരാജകത്വം ഉണ്ടാവുന്ന രീതിയിൽ റിപ്പോർട്ടിങ് നടത്തുന്നതു തടയാനാണ് നിരോധനം.
തിങ്കളാഴ്ച രാത്രി 07:10 നാണു വെക്കിലിയിൽ ബോക്സ് റോഡിനും വെൽക്കം സ്ട്രീറ്റിനും സമീപത്തുള്ള പള്ളിയിൽ ആക്രമണം ഉണ്ടായത്. 53 വയസുള്ള ഒരാൾക്ക് തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇടപെടാൻ ശ്രമിച്ച 39കാരനു ചുമലിൽ കുത്തു കൊണ്ട് മുറിവേറ്റു.
അക്രമിയെ ജനം ഇടപെട്ടു കീഴടക്കി. അയാളുടെ മേൽ ഭീകരാക്രമണ കുറ്റം ചുമത്തിയെന്നു പോലീസ് അറിയിച്ചു. ജീവപര്യന്തം തടവ് വരെ ലഭിക്കാം. ജാമ്യം നിഷേധിച്ചിട്ടുണ്ട്.
Youth held in Sydney stabbing has terror links