ഇസ്ലാമബാദ്: പാക് ജയിലില്‍ ക്രൂര ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരൻ സരബ്ജിത് സിംങിന്റെ കൊലയാളി അമീര്‍ സര്‍ഫറാസ് ലാഹോറില്‍ വെടിയേറ്റു മരിച്ചതിനു പിന്നില്‍ ഇന്ത്യയെ സംശയിക്കുന്നുവെന്ന് പാക്ക് ആഭ്യന്തരമന്ത്രി മൊഹ്‌സീന്‍ നഖ്‌വി .
അമീർ കൊല്ലപ്പെട്ടതും, മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണെന്ന് നഖ്‌വി ആരോപിച്ചു. ഇന്ത്യയെ പാക്ക് മണ്ണില്‍ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും സംശയിക്കുന്നുവെന്നും, കൂടുതല്‍ പ്രസ്താവനകള്‍ അന്വേഷണങ്ങള്‍ അവസാനിച്ചതിനു ശേഷം നടത്തുമെന്നും നഖ്‌വി പറഞ്ഞു. ഇതിനോട് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.