ഡല്‍ഹി: തെരഞ്ഞെടുപ്പില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ആരാധനാലയങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി ആനന്ദ് എസ്.
ജോന്ദാലെ എന്ന അഭിഭാഷകൻ ഡല്‍ഹി ഹൈകോടതിയിലാണ് ഹർജി നല്‍കിയത്.
മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ വോട്ടർമാർക്കിടയില്‍ മതപരമായും ജാതീയമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു. ഏപ്രില്‍ ഒൻപതിന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, എതിർ രാഷ്ട്രീയ പാർട്ടികള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ അഭിപ്രായം പറയുകയും ചെയ്യുന്നുവെന്നും ഹരജിയില്‍ പറയുന്നു. അതിനാല്‍, ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.