വയനാട്: താൻ വിജയിച്ചാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കി മാറ്റും എന്ന എന്‌ഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ടി സിദ്ദിക്ക്.
സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം ആക്കാൻ സാധിക്കില്ലെന്നും, അതിനുള്ള പ്രാപ്തിയും, കഴിവും സുരേന്ദ്രനില്ലെന്നും സിദ്ധിഖ് വിമർശിച്ചു. ജനശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് ഈ പ്രദേശത്തിന് സുല്‍ത്താൻ ബത്തേരി എന്ന പേര് വന്നതെന്നാണ് കെ സുരേൻ്രൻ പറഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കി മാറ്റാനാകും പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാചീനകാലത്ത് ഈ സ്ഥലത്തിന് ഗണപതി വട്ടം എന്നായിരുന്നു പേര്. 1984ല്‍ ബിജെപി നേതാവായിരുന്ന പ്രമേദ് മഹാജൻ വയനാട് സന്ദർശിച്ചപ്പോള്‍ ഇത് സുല്‍ത്താൻ ബത്തേരി അല്ല ഗണപതി വട്ടം ആണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.