ഓ സി ഐ കാർഡുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ കൗൺസലിംഗിനു ഇന്ത്യൻ പൗരന്മാർക്കു തുല്യമായ പരിഗണന ലഭിക്കണമെന്നു കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2024-2025 ലേക്കുള്ള മെഡിക്കൽ, ഡെന്റൽ, എൻജിനിയറിങ് പ്രവേശനങ്ങൾക്കു ഇതു ബാധകമായിരിക്കും.
ഓ സി ഐ കാർഡ് ഉള്ളവരെ ഇന്ത്യൻ പൗരന്മാർക്കു തുല്യമായി പരിഗണിക്കുന്നതിൽ വിരോധമില്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാർ, സ്വകാര്യ കോളജുകളിൽ ഇത് ബാധകമാകും.
ഓ സി ഐ കാർഡ് ഉടമകളെ എൻ ആർ ഐ സീറ്റിലോ സൂപ്പർഅനുവറി സീറ്റിലോ മാത്രമേ പരിഗണിക്കാവൂ എന്ന വാദം വിവാദമായതോടെയാണ് ഈ വിഷയം കോടതിയിൽ എത്തിയത്. നീറ്റ്, ജീ മെയ്ൻസ്, ജീ അഡ്വാൻസ്‌ഡ് തുടങ്ങിയ കോഴ്‌സുകൾക്ക് കോടതി നിർദേശം ബാധകമാകും.
OCI students to be treated on par with Indians