പ്രശസ്ത ഭോജ്‌പുരി നടിയും ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ലോക് സഭാ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയുമായ കാജൽ നിഷാദിനെ ഞായറാഴ്ച രാത്രി അടിയന്തരമായി ലക്‌നോവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്ലഡ് പ്രെഷർ കൂടിയെന്നും ഹൃദയത്തിനു ചില പ്രശ്നങ്ങൾ ഉണ്ടെന്നുമുള്ള സംശയങ്ങളുടെ പേരിലാണ് 41 വയസുള്ള നടിയെ പ്രചാരണത്തിനിടയിൽ ഗോരഖ്പൂരിലെ ആശുപത്രിയിൽ കൊണ്ടുപോയതെന്നു അവരുടെ ഭർത്താവ് സഞ്ജയ് നിഷാദ് പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിനിടെ അവർ ബോധം കെട്ടു വീണിരുന്നു.
ശരീരത്തിൽ ജലാംശം കുറവായിരുന്നുവെന്നു അന്നു ഡോക്ടർമാർ കണ്ടെത്തി. എന്നാൽ ഞായറാഴ്ച്ച അവർ നെഞ്ചു വേദന അനുഭവപ്പെട്ടതായി പറഞ്ഞു. ഹൃദയതാളത്തിൽ മാറ്റം ഉണ്ടായതായി ഇ സി ജിയിൽ കണ്ടു. ഹൃദയാഘാതം ഉണ്ടായി എന്ന സൂചനയുണ്ടെന്നു ഡോക്ടർ യാസിർ അഫ്സൽ പറഞ്ഞു. അതിനെ തുടർന്നാണ് അവരെ ലക്‌നോവിലേക്കു കൊണ്ടുപോയത്.
ടെലിവിഷനിൽ നിരവധി ജനപ്രീതിയുള്ള വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് കാജൽ നിഷാദ്. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ ഗോരഖ്പൂരിൽ മത്സരിച്ചിരുന്നു. ബി ജെ പി എം പിയും നടനുമായ രവി കിഷന് എതിരെയാണ് ഇക്കുറി മത്സരം.
Actor-SP candidate rushed to Lucknow hospital