മഴയോ പൂമിഴിയോ
മരമോ എന്മനമോ
പെയ്തുതോരാത്തത്!
കാനനമോ കോകിലമോ
കാർമുകിലോ
കാറ്റലയോ
കാട്ടരുവിയോ
കാതരയോ
കവിത മൂളാത്തത്!
മാമയിലോ
മാരിവില്ലോ
മാധവമോ
മാനസമോ
അരങ്ങിലേറാത്തത് !
സൗഹൃദമോ സങ്കടമോ
സാമഗാനമോ
സരസസല്ലാപമോ
കരളിലലിവായത് !
അറിവീല കണ്ണാ നിൻ
മായാവിലാസങ്ങൾ,
അറിയേണ്ടതുമില്ല,
നീയെന്നിൽ നടനമാടുമ്പോൾ!