പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന കഥകളിരംഗത്ത് തന്റേതായ സിംഹാസനം ഉറപ്പിച്ച്, ചുവന്ന താടിയുൾപ്പടെ കഥകളിയിലെ എല്ലാ വേഷങ്ങളും കെട്ടിയാടിയ കലാകേരളത്തിന്റെ അഭിമാനമായ പാറുക്കുട്ടിയമ്മ...
സ്ഥാപിതതാല്പര്യങ്ങളും സ്തുതിപാഠകരും സിവിലിയൻ ബഹുമതികളുടെ സമവാക്യങ്ങൾ ചമയ്ക്കുന്ന ലോകത്ത് തഴയപ്പെട്ടുപോയെങ്കിലും ഈ കലാകാരിക്ക് ആധുനിക കഥകളിയുടെ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുണ്ട്... കലാമണ്ഡലത്തിലുൾപ്പടെ ഇന്ന് സ്ത്രീകൾ ആത്മവിശ്വാസത്തോടെ കഥകളിയുടെ കലാമുദ്രകൾ ഉപാസിക്കുന്നതിൽ ചവറ പാറുക്കുട്ടി എന്ന 'കഥകളിയമ്മ' നൽകിയ കരുത്തുകൂടിയുണ്ട്...
ആ ഓർമ്മകളുടെ കേളികൊട്ട് കഥകളി ആസ്വാദകരുടെ ഹൃദയത്തിൽ എന്നുമുണ്ടാകും...
ചവറ പാറുക്കുട്ടിയമ്മയുടെ
ദീപ്ത സ്മരണകൾക്ക് പ്രണാമം..