പ്രണയ കല്ലോലിനീ നീയെനിക്കേകിയ
പുളകിത യാമത്തിന്നോര്‍മ്മകളില്‍
പുഴയുടെ തീരത്തായിരവിലും പകലിലും
പഥികനായല്ലോ അലഞ്ഞിടുന്നു
പൊന്‍തിരികെട്ടൊരാ സന്ധ്യയിലൊക്കെയും
പുലരിയെപ്പോലെ ഞാന്‍ കാത്തിരിക്കെ
പുണരുവാന്‍ വെമ്പുന്നൊരെന്‍ മനമറിയാതെ
പോയി മറഞ്ഞു നീയകലെയായി
പടരുന്നെന്നുള്ളിലും കഠിനമീ വേദന
പടിയിറങ്ങാത്ത നിന്‍ ഭാവങ്ങളില്‍
പിടിതരാതങ്ങു നീയല്ലോ കടന്നുപോയ്
പകുതിയിലല്ലോ ഞാനേകനായി