(ഉറക്കെ ചൊല്ലുക)
ആരേ വന്നെൻ വീട്ടുപടിക്കൽ
എടയ്ക്കകൊട്ടിപ്പാടുന്നു!
എഴുപതുമഞ്ചും വർഷം ഭൂവിൽ
വസിക്കാൻ ഭാഗ്യംകിട്ടിയ ഭഗവൻ,
മംഗളം ഭവ, മംഗളം ഭവ,
മംഗളം ഭവ ജയ ജയ
ഇതാശിക്കാത്തോരാശംശ!
ഓരോ പുലരിയുമത്ഭുതമായി
ഗണിക്കുന്നിവാനായ് സന്തോഷം.
ഓർക്കുന്നൂ ഞാൻ പൂന്താനത്തിൻ
വാച്ച ഭാവന വിതർത്തുവച്ച
കലികാലഭാരതമഹിമ *1
(താളം മാറുന്നു)
നിറജന്മമെന്നു വരുത്തുവാൻ
നിറവി'ലെന്നു സുഖദോച്ചഭാഷണം.
താനോ മരിക്കില്ലെന്നു നിനച്ചേ *2
ഞെളിഞ്ഞു ഞൊളഞ്ഞു, കാമ-
ക്രോധലോഭങ്ങളാൽ മോഹമരികെ
ച്ചമയ്ക്കും നരകദ്വാരങ്ങൾ കാണാതെ.
ഇല്ലൊരു ദേവനും വരാൻ, ദേവിയും,
പുഷ്പമോ രക്തമോ സ്വീകരിക്കാൻ
ഇല്ല നൻ-ശാപ മുഹൂർത്തങ്ങളും;
അവരാരുമെന്നോടിടഞ്ഞുമില്ല.
ഗുപ്തമതേവം നിരാകരിച്ച്
സ്തോത്രം കരേറ്റുന്നു ഞാനെനിക്ക്.
നന്ദി ചൊല്ലട്ടെ സൂര്യന്, ഭൂമിക്ക്,
അവർ തന്ന പഞ്ചഭൂതങ്ങൾക്ക്,
ജനയിതാക്കൾക്ക്, പുത്ര-കളത്ര-
സുഹ്യത്തുക്കൾ,ക്കെന്നോടുതാനും.
അഹങ്കാരം തീർന്നഹംബോധം തെളിയാൻ
കാലമുണ്ടോയിനീം? "കിം കരോതി മേ?" *3
ആരേ വന്നെൻ വീട്ടുപടിക്കൽ
എടയ്ക്കകൊട്ടിപ്പാടുന്നു!
എഴുപതുമഞ്ചും വർഷം ഭൂവിൽ
വസിക്കാൻ ഭാഗ്യംകിട്ടിയ ഭഗവൻ,
മംഗളം ഭവ, മംഗളം ഭവ,
മങ്ങളം ഭവ, ജയ ജയ."
*1 ജ്ഞാനപ്പാന'യിലെ മദ്ധ്യഭാഗം:
കർമ്മങ്ങൾക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയെന്നറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാദ്ധിയാ നിർണ്ണയം...
അതുകൊണ്ടു വിശേഷിച്ചു ഭൂലോലം
പതിന്നാലിലുമുത്തമമെന്നല്ലോ..
യുഗം നാലിലും നല്ലൂ കലിയുഗം....
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും...
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു;
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലൊ ദൈവമേ!
ഭാരതഖണ്ഡത്തിൽ പിറന്നോരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പ്യൂകഴ്ത്തീടുന്നു മറ്റുള്ളോർ.
*2 മഹാഭാരത'ത്തിലെ യക്ഷപ്രശ്‌നം
കർമ്മങ്ങ്ൾക്കു വിളാഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയെന്നറിഞ്ഞാലും.
യക്ഷൻ: ഈ പൊയ്കയിൽനിനിന്നു വെള്ളം
കുടിക്കണമെങ്കിൽ
എന്റെയീ ചോദ്യത്തിന് ഉത്തരം നല്കുക
ആരാണ് ഏറ്റവും വലിയ മണ്ടൻ?
അവസാനം യുധിഷ്‌ഠിരൻ ചെന്നുചൊന്നൂ ശരിയുത്തരം.
*3 കർമ്മ-ജ്ഞാന-ഭക്തിയോഗങ്ങളെല്ലാം പഠിച്ചശേഷവും
ശിഷ്യൻ ഗുരുവിനോടു ചോദിക്കുന്നു:
ഞാൻ എന്താണു ചെയ്യേണ്ടത്?