Image

ഷാരോണ്‍ വധക്കേസ് : സിഐയുടെ ന്യായീകരണം കോടതിയില്‍ പോലീസിന് തിരിച്ചടിയാകും

ജോബിന്‍സ് Published on 02 November, 2022
ഷാരോണ്‍ വധക്കേസ് : സിഐയുടെ ന്യായീകരണം കോടതിയില്‍ പോലീസിന് തിരിച്ചടിയാകും

ഷാരോണ്‍ കൊലക്കേസില്‍ പാറശ്ശാല പൊലീസിന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന സിഐയുടെ ന്യായീകരണം പ്രതിഭാഗം ആയുധമാക്കിയേക്കാമെന്ന് വിലയിരുത്തല്‍. ഷാരോണിന്റെ രക്തസാംപിളില്‍ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന വിശദീകരണം ഉള്‍പ്പെടെ തിരിച്ചടിയാകും. പൊലീസ് തലപ്പത്തെ അനുമതിയില്ലാതെയാണ് സി.ഐ. ഹേമന്ദ് ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

കേസ് തുടക്കത്തില്‍ അന്വേഷിച്ച പാറശാല പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാബിന് കൈമാറിയത്. റൂറല്‍ എസ്പിയുടെ ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെ തുടര്‍നീക്കങ്ങള്‍. ഇതിനിടെ പാറശാല പൊലീസ് വീഴ്ച സംഭവിച്ചില്ലെന്ന് ന്യായീകരിക്കാന്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ തെറ്റായി വ്യാഖ്യാനിച്ച് പാറശാല സിഐ ഹേമന്ദ് കുമാര്‍ മാധ്യമങ്ങള്‍ക്ക് ശബ്ദ സന്ദേശം അയച്ചു.

ഷാരോണിനു വിഷം നല്‍കി 7 ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞതെന്നും മെഡിക്കല്‍ കോളേജ് അധികൃതരാണ് വിവരം അറിയിച്ചതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയോ. ഷാരോണ്‍ തന്റെ മൊഴിയില്‍ ദുരൂഹത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് സി.ഐ വിശദീകരിക്കുന്നുണ്ട്.

sharon murder case ci voice messege will affect the case in court

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക