More Fomaa news: https://emalayalee.com/fomaa
ഫോമാ ബെസ്റ് കപ്പിൾ മത്സരം സുതാര്യമായും കാണികൾക്ക് ആസ്വാദ്യകരമായും നടത്താൻ കഴിഞ്ഞതിൽ സംഘാടക കമ്മിറ്റി സംതൃപ്തി പ്രകടിപ്പിച്ചു. ഒട്ടേറെ പരിമിതികളിലും യാതൊരു ആക്ഷേപത്തിനും ഇട നൽകാതെയാണ് മത്സരം നടത്തിയതെന്ന് കമ്മിറ്റി ചെയർ ബിജു തുരുത്തുമാലിൽ പറഞ്ഞു. പോൾസൺ കുളങ്ങര (കോ-ചെയർ) അനു സ്കറിയ (നാഷണൽ കമ്മിറ്റി കോർഡിനേറ്റർ) ജൂലി ബിനോയി, മേഴ്‌സി സാമുവൽ എന്നിവരായിരുന്നു കമ്മിറ്റിയിൽ.
മത്സരത്തിൽ മുൻ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡും ഭാര്യ സില്വിയയും കിരീടം ചൂടി. അറ്റലാന്റയിൽ നിന്നുള്ള വനിതാ പ്രതിനിധി കൂടിയായ ഷൈനി അബൂബക്കറും ഭർത്താവ് അബൂബക്കർ സിദ്ദിക്കും റണ്ണർ അപ്പായി.
സിയാറ്റിലിൽ നിന്നുള്ള ജോജോ-ഫെന്നി ദമ്പതികൾ മൂന്നാം സ്ഥാനം നേടി. ഫ്‌ലോറിഡയിൽ നിന്നുള്ള വിഷ്‌ണു പ്രതാപും നീന പ്രതാപും മോസ്റ്റ് പോപ്പുലർ വിജയികളായി.
സംവിധായകൻ കെ. മധു, സോഹൻ ലാൽ, അഖില ആനന്ദ്, മിനി സാജൻ എന്നിവർ ആയിരുന്നു ജഡ്ജുമാർ.
പല സെഗ്‌മെന്റുകളായായുള്ള മത്സരം ഏറെ ആകർഷകമായി. പങ്കെടുത്ത പത്തു ദമ്പതികൾ തങ്ങളുടെ കലാപ്രകടനങ്ങൾ ടാലന്റ് ടൈമിൽ അവതരിപ്പിച്ചു. ഭർത്താക്കന്മാരെ സാരി ഉടുപ്പിക്കുന്നതായിരുന്നു ഒരു സെഗ്മെന്റ്.
see also
ഷാജി എഡ്വേർഡും സിൽവിയയും മികച്ച ദമ്പതികൾ; ഷൈനിയും അബൂബക്കറും റണ്ണർ അപ്പ്