Image

കൊടും ഭീകരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ചൈന

ജോബിന്‍സ് Published on 11 August, 2022
കൊടും ഭീകരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ചൈന

ഭീകരവാദത്തിനെതിരായ നിലപാടുകളെ ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തു ചൈന. പാക്ക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിനാണ് ചൈന തടയിട്ടത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നേതാവായ അബ്ദുല്‍ റൗഫ് അസ്ഹറിന് ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് യുഎന്‍ രക്ഷാസമിതി മാറ്റിവച്ചു.

അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന നിലപാടെടുത്തു. ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. 
1999ലെ വിമാനറാഞ്ചലിന്റെ സൂത്രധാരന്‍മാരില്‍ ഒരാളെ ഇയാള്‍. 

കരിമ്പട്ടികയില്‍ പെടുത്താനുള്ള പ്രമേയം അംഗീകരിക്കണമെങ്കില്‍ രക്ഷാസമിതിയിലെ പതിനഞ്ചംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. എക്കാലത്തും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന പാകിസ്ഥാന്റെ സമ്മര്‍ദ്ദമാണ് ചൈനയുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. 

താലിബാന്‍ ഭരണം നടത്തുന്ന അഫ്്ഗാനുമായും ചൈനയ്ക്കു മികച്ച ബന്ധമാണുള്ളത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക