Image

വാളയാര്‍ പീഡന കേസ് : സിബിഐയുടെ കുറ്റപത്രം പോക്‌സോ കോടതി തള്ളി

ജോബിന്‍സ് Published on 10 August, 2022
വാളയാര്‍ പീഡന കേസ് : സിബിഐയുടെ കുറ്റപത്രം പോക്‌സോ കോടതി തള്ളി

വാളയാര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്‌സോ കോടതി തള്ളി. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന പോലീസ് കണ്ടെത്തല്‍ ശരിവെച്ചു കൊണ്ടായിരുന്നു സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇപ്പോള്‍ കോടതിയുടെ നടപടി. 

കേസില്‍ പുനരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ തന്റെ  മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവര്‍ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.. രണ്ടാമത്തെ പെണ്‍കുട്ടിയുടെ  മരണത്തില്‍ മധുവും , പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതികളാണ്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക