Image

ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവം; സൈന്യം എത്തിയത് തീവ്രവാദികളെകുറിച്ച് വിവരം ലഭിച്ചതുകൊണ്ടെന്ന് അമിത് ഷാ

Published on 06 December, 2021
ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവം; സൈന്യം എത്തിയത് തീവ്രവാദികളെകുറിച്ച് വിവരം ലഭിച്ചതുകൊണ്ടെന്ന്  അമിത് ഷാ
ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റിലാണ് അമിത് ഷാ പ്രസ്താവന നടത്തിയത്.

സംഭവത്തില്‍ ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അമിത് ഷാ പറഞ്ഞു. നാഗാലാന്‍ഡിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും  സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോണില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 21 കമാന്‍ഡോകള്‍ സംശയാസ്പദമായ പ്രദേശത്ത് എത്തിയതെന്നും അമിത് ഷാ പറഞ്ഞു.

ഒരു വാഹനം അവിടെയെത്തിയെന്നും നിര്‍ത്താന്‍ സൂചന നല്‍കിയെങ്കിലും അത് നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചെന്നും തീവ്രവാദികള്‍ സഞ്ചരിച്ച വാഹനം എന്ന സംശയത്തില്‍ സെന്യം വെടിയുതിര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു.

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്നണ് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക