Image

തെന്മല പോലീസ് പീഡനം ; ഹൈക്കോടതിയില്‍ കുറ്റം സമ്മതിച്ച് പോലീസ്

ജോബിന്‍സ് Published on 27 November, 2021
തെന്മല പോലീസ് പീഡനം ; ഹൈക്കോടതിയില്‍ കുറ്റം സമ്മതിച്ച് പോലീസ്
തെന്മലയില്‍ യുവാവിനെ അതിക്രൂരമായി അന്യായമായി മര്‍ദ്ദിച്ച് കേസില്‍ ഹൈക്കോടതിയില്‍ കുറ്റം സമ്മതിച്ച് പോലീസ്. ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞെന്ന പരാതി നല്‍കാനെത്തിയ രാജീവ് എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. രാജീവിനെ തെന്‍മല എസ്എച്ച്ഒ വിശ്വംഭരന്‍ കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി മൂന്നിമാണ് പരാതിയുമായി രാജീവ് തെന്‍മല സ്റ്റേഷനിലെത്തുന്നത്. കരണത്തടിച്ച പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.

അടിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് അത് നീക്കം ചെയ്യാന്‍ രാജീവിനെയും കസ്റ്റഡിയിലെടുത്ത് മൊബൈല്‍ കടകള്‍ കയറിയിറങ്ങി. വീട്ടിലെത്തി ഭീഷണിപ്പെടുത്തി, ജോലിയില്ലാതാക്കി. മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസം പൂഴ്ത്തി.

ഇത്രയും ക്രൂരതകള്‍ക്ക് ശേഷമാണ് നിയമപാലകര്‍ ഇപ്പോള്‍ കുറ്റം സമ്മതിച്ചിരിക്കുന്നത്. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എസ്എച്ചഒയ്‌ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ചോദിച്ചു. പരാതിക്കാരന് നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഇടപെടലില്‍ എസ്എച്ച്ഒ വിശ്വംഭരനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക