Image

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന നീരവ് മോദിയുടെ അപേക്ഷ ന്യൂയോര്‍ക്ക് കോടതി തള്ളി

Published on 19 October, 2021
വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന നീരവ് മോദിയുടെ അപേക്ഷ ന്യൂയോര്‍ക്ക് കോടതി തള്ളി
വാഷിങ്ടണ്‍: സാമ്ബത്തിക തട്ടിപ്പിന് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്ബനിയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന അപേക്ഷ കോടതി തളളി. ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതിയാണ് ഹര്‍ജി തളളിയത്.  

നീരവ് മോദിയുടെ ബിനാമി കമ്ബനികളായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്, എ ജാഫി, ഫാന്‍റസി എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാര്‍ഡ് ലെവിന്‍ നീരവ് മോദിക്കെതിരായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നീരവ് മോദിയെ കൂടാതെ മിഹിര്‍ ബന്‍സാലി, അജയ് ഗാന്ധി എന്നിവരും കേസില്‍ ഉള്‍പ്പെടും. ഇവരുടെ തട്ടിപ്പിനെ തുടര്‍ന്ന് സാമ്ബത്തിക നഷ്ടത്തിന് ഇരയായവര്‍ക്ക് 15 മില്ല്യണ്‍ ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് ലെവിന്‍ കോടതിയെ അറിയിച്ചിരുന്നു. 

ലെവിന്‍ കോടതിയില്‍ സമര്‍പ്പിച്ച റിേപ്പാര്‍ട്ടുകള്‍ തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നീരവ് മോദിയുടെ ഹരജി. വഞ്ചന, വിശ്വാസപരമായ ചുമതലകളുടെ ലംഘനം തുടങ്ങിയവയാണ് നീരവ് മോദിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നും മറ്റും കോടികള്‍ തട്ടുന്നതിനായി നീരവ് മോദി കമ്ബനിയില്‍ വ്യാജ വില്‍പ്പന രേഖകള്‍ സൃഷ്ടിച്ചതായും ഓഹരി വിലയും കമ്ബനി മൂല്യവും ഉയര്‍ത്തിക്കാട്ടാന്‍ കൃത്രിമമായി ശ്രമിച്ചുവെന്നും 60 പേജ് വരുന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര പറഞ്ഞു.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയശേഷം ഇംഗ്ലണ്ടിലേക്ക് കടക്കുകയായിരുന്നു നീരവ് മോദി. നിലവില്‍ യു.കെയിലെ ജയിലിലാണ് നീരവ് മോദി. അതേസമയം നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക