കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദും ലവ് ജിഹാദും ഉണ്ടെന്നും ഇവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമുള്ള പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തുടര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ പല വിധത്തിലുള്ള മലക്കം മറിച്ചിലുകളാണ് ഉണ്ടായത്.
ഇതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് മുഖ്യമന്ത്രിയുടേയതായിരുന്നു, ആദ്യ ദിവസം ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ പാലാ രൂതാധ്യക്ഷന്റെ മത പാണ്ഡിത്യത്തെ പുകഴ്ത്തിയും ഒപ്പം മിതമായ രീതിയിയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ അറിവോടെ തന്നയാണ് വി.എന്‍ വാസവന് പാലാ അരമനയില്‍ എത്തിയതെന്നും വ്യക്തം. ഇവിടെ അദ്ദേഹം പാലാ രൂപതാധ്യക്ഷനെ പ്രശംസിക്കുകയും അദ്ദേഹത്തിന് തെറ്റ് പറ്റില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. സിപിഎം സെക്രട്ടറി എ. വിജയരാഘവന്റെ ആദ്യ പ്രതികരണവും ബിഷപ്പിനെ പൂര്‍ണ്ണമായി തള്ളാതെയായിരുന്നു.
ഇതിന് പിന്നാലെ കേരളത്തിലെ ക്യാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുറിപ്പിലും ഉള്‍പ്പെടുത്തി.
എന്നാല്‍ വളരെ പെട്ടെന്നായിരുന്നു സിപിഎമ്മില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ കണക്കുകള്‍ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനത്തോടെയാണ് പാലാ രൂപതാധ്യക്ഷന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞത്.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ് മുന്നണിയുടെ അഭിപ്രായമെന്ന് എ. വിജയരാഘവനും പറഞ്ഞു. പിതാവിനെ സന്ദര്‍ശിച്ചതിലെ പിണക്കം തീര്ക്കാര് വി.എന്‍ . വാസവന് താഴത്തങ്ങാടി ഇമാമിനെ സന്ദര്‍ശിക്കുകയും ചെയ്തു.
രണ്ടു വിത്യസ്ത നിലപാടുകള്‍ക്കിടയിലെ ഇടവേളയില്‍ സിപിഎമ്മില്‍ എന്തു സംഭവിച്ചു എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രിയടക്കം മുഴുവന്‍ നേതാക്കളും ബിഷപ്പിനെ തള്ളിക്കളഞ്ഞതിന് പിന്നില്‍ ആരാണ് ഇടപെട്ടതെന്നും വ്യക്തമല്ല.