Image

അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

Published on 16 September, 2021
അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ അന്തരിച്ചു
കണ്ണൂര്‍: അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍(87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പള്ളിക്കുന്നാണ് അഴീക്കോടന്‍ രാഘവന്‍്റെ വീട്. 1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബര്‍ 23നാണ്‌ ഇടതുമുന്നണി കണ്‍വീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്ബത്യ ജീവിതം.

തീഷ്‌ണ സമരപോരാട്ടങ്ങള്‍ നിറഞ്ഞ അഴീക്കോടന്‍ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചര്‍ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേര്‍പാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്‌ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് കുഞ്ഞു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ടീച്ചര്‍ തനിച്ച്‌ ഏറ്റെടുത്തു. 34 വര്‍ഷം പള്ളിക്കുന്ന്‌ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു.

പ്രധാനാധ്യാപികയായാണ്‌ വിരമിച്ചത്‌. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. 

മക്കള്‍: ശോഭ, സുധ(റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍) , മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്‌) , ജ്യോതി ( ഗള്‍ഫ് ) സാനു( ദേശാഭിമാനി, കണ്ണൂര്‍ ) മരുമക്കള്‍: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂള്‍) , ആലീസ്‌(ഗള്‍ഫ്‌) ,എം രഞ്‌ജിനി(അധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ ഇ ഗംഗാധരന്‍(മനുഷ്യാവകാശകമീഷന്‍ അംഗം). സഹോദരങ്ങള്‍: രവീന്ദ്രന്‍(പയ്യാമ്ബലം), പരേതയായ സാവിത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക