ഓ സി ഐ കാർഡ് പുതുക്കുവാനുള്ള നിബന്ധനകൾ മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ സ്വാഗതം ചെയ്തു. പ്രവാസികൾ വളരെ നാളുകളായി ഉന്നയിച്ച ഈ ആവശ്യം സർക്കാർ നടപ്പാക്കുന്നതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്. പ്രവാസി സമൂഹം ഏറെ ആശ്വാസത്തോടെയാണ് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്.
ഇനി അടിയന്തരമായി രണ്ട് കാര്യങ്ങൾ കൂടി സർക്കാർ ചെയ്യേണ്ടതുണ്ട്. ഒന്ന്, ഓ.സി.ഐ. കാർഡുള്ളവരെ എൻ. ആർ. ഐ കൾക്ക് തുല്യരായി പരിഗണിക്കുന്നത് മാറ്റി ചില കാര്യങ്ങളിൽ വിദേശികളായി കണക്കാക്കുമെന്ന് അടുത്ത കാലത്തിറക്കിയ ഉത്തരവ് പിൻവലിക്കുക. രണ്ട്, പാസ്പോര്ട്ട് സറണ്ടർ എന്ന കടമ്പ കൂടി ഒഴിവാക്കുക. see also:
ഒസിഐ പുതുക്കൽ ലളിതവൽക്കരിക്കണമെന്ന് ഏറെക്കാലമായി പ്രവാസികൾ ആവശ്യപ്പെട്ടു വരുന്നതാണ് പുതുക്കലിനായി ഒട്ടേറെ രേഖകളുമായി കോണ്സുലേറ്റുകളിലും ഔട്ട് സോഴ്സിങ് ഏജൻസികളിലും കയറി ഇറങ്ങുന്ന സ്ഥിതിയായിരുന്നു. അതിനു വിരാമമിട്ടുകൊണ്ടുള്ള അധികൃതരുടെ നടപടി ആശ്വാസകരമാണ് .
നിസ്സാരമായി ചെയ്യേണ്ട നടപടികളാണ് ഓ സി ഐ റിന്യൂവൽ എന്ന് ചൂണ്ടിക്കാട്ടി അധികാരികളെ പല തവണ സമീപിച്ചിട്ടുള്ളതാണ്. പുതുക്കൽ നടപടി നിബന്ധനകൾ എത്ര നിസ്സാരമായി പരിഹരിക്കപ്പെടാവുന്നതാണെന്നു ഈ തീരുമാനം വ്യക്തമാക്കുന്നു. ഒട്ടേറെ നിവേദനങ്ങളും പ്രതിഷേധങ്ങളുമായി അധികാരികളെ സമീപിച്ചതിനു വൈകിയാണെങ്കിലും ഫലം കണ്ടെത്തിയത് പ്രവാസിസമൂഹത്തിന്റെ വിജയമാണ്. ഓ സി ഐ കാർഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള ഒട്ടേറെ ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കുവാൻ ഗവർമെന്റിന്റെ തീരുമാനം സഹായകമാവും. ഗവര്മെന്റിനു അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.
ഫോട്ടോ: പാസ്പോർട്ട് സറണ്ടർ ഫീസിനെതിരെ ന്യു യോർക്ക് കോൺസുലേറ്റിനു മുന്നിൽ ഫോമായുടെ നേതൃത്വത്തിൽ പത്തു വര്ഷം മുൻപ് നടത്തിയ സമരം. (photos: ഫിലിപ്പ് ചെറിയാൻ)