ആധുനിക
അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു ആഭ്യന്തര പ്രശ്നം ആണ് വെളുത്ത
വർഗക്കാരുടെ തീവ്രവാദം. ലോകത്തിൻറ്റെ പല ഭാഗങ്ങളിലും എപ്പോൾ ഒക്കെ
തീവ്രവാദികൾ തലപൊക്കിയാലും അവരെ നേരിടുവാനും ഇല്ലായ്മ്മ ചെയ്യുവാനും
സന്നാഹങ്ങൾ ഒരുക്കുന്ന അമേരിക്ക, സ്വന്തം മണ്ണിൽ വളർന്നു വന്ന
വെള്ളക്കാരുടെ മേൽക്കോയ്മയെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാൻ
പരാജയപ്പെട്ടു, അതാണ് ഇന്ന് പ്രവ്ഡ് ബോയിസ് മുതലായ തീവ്രവാദികൾ
വെല്ലുവിളിയായി മാറിയത്. അമേരിക്കൻ മിലിട്ടറിയിൽ മാത്രമല്ല അമേരിക്കൻ ലോ
എൻഫോർസ്സ്മെന്റ്റ് വിഭാഗങ്ങളിലും ഇവരെ അനുക്കൂലിക്കുന്നവർ അനേകം ഉണ്ട്
എന്നതും ആശങ്കയും ഭയവും ഉളവാക്കുന്നു.
നാഷണൽ ഡിഫെൻസ് ഓതറയിസേഷൻ
ആക്റ്റ് പ്രകാരം; ആഭ്യന്തര തീവ്രവാദികളുടെ നീക്കങ്ങൾ, ആശയങ്ങൾ, പ്രവർത്തികൾ
ഒക്കെ പഠിച്ചു റിപ്പോർട്ട് ചെയ്യേണ്ടത് എഫ് ബി ഐ യുടെ കടമയാണ്. ഇ
റിപ്പോർട്ട് 4 മാസം താമസിച്ചാണ് ഇ വർഷം പുറത്തു വന്നത്. എങ്കിലും എഫ് ബി ഐ
-യുടെ റിപ്പോർട്ട് പ്രകാരം വെള്ളക്കാരുടെ മേധാവിത്ത തീവ്രവാദികൾ ആണ്
ഏറ്റവും വളരുകയും ശക്തി പ്രാപിക്കുകയും ചെയ്ത ആഭ്യന്തര തീവ്രവാദി വിഭാഗം.
ജോ
ബൈഡൺ ഭരണത്തിന് നേരിടേണ്ട വലിയ ഭീഷണിയും ഇവർതന്നെ. ഡിപ്പാർട്മെന്റ്റ് ഓഫ്
ഹോം ലാൻഡ് സെക്യുരിറ്റിയും ഇതേ നിഗമനത്തിൽ തന്നെ എത്തിച്ചേർന്നു.
ഗവർമെൻറ്റിൻറ്റെ എല്ലാ തലത്തിലും ഇ ഭീഷണി നേരിടുവാൻ തയ്യാറായെങ്കിൽ
മാത്രമേ ആഭ്യന്തര സമാധാനവും മറ്റു വർഗക്കാരുടെ ജീവനും സുരഷിതമാകുകയുള്ളു.
തീവ്രവാദികൾ അടിമത്തം തിരികെ കൊണ്ടുവരണം എന്ന് ഉറക്കെ
പ്രഖ്യാപിക്കുന്നവർ കൂടിയാണ്. ചൈന, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ
നിന്നും അമേരിക്കയിൽ കുടിയേറിയവർക്കും അവരുടെ കുട്ടികൾക്കും ഭീഷണിയാണ്
ഇക്കൂട്ടർ. റിപ്പപ്ലിക്കൻസിൻറ്റെ കൂടെ നിന്നതുകൊണ്ടോ പ്രവ്ഡ് ബോയിസിൽ
ചേർന്നതുകൊണ്ടോ ഇവരുടെ ജീവൻ സുരക്ഷിതം എന്ന് കരുതുന്നത് വെറും രാഷ്ട്രീയ
അജ്ഞത ആണ്. കുറെ തീവ്രവാദികളെ ജെയിലിൽ അടച്ചാലും തീവ്രവാദികൾ
കൂടുകയേയുള്ളൂ.
2020- ൽ, അമേരിക്കയിൽ നടന്ന ആഭ്യന്തര ടെററിസ്റ്റ്
കുറ്റകൃത്യങ്ങളിൽ 67% ഉം ഈ തീവ്രവാദികൾ ആണ് ചെയ്തത് എന്ന് സെന്റ്റർ ഫോർ
സ്ട്രറ്റീജിക് റിപ്പോർട്ട് ചെയ്തു. ശക്തിയേറിയ തോക്കുകൾ, ബോംബുകൾ,
വാഹനങ്ങൾ എന്നിവ ഇവർ ഉപയോഗിച്ചു. ഇത് ഐ സി സ് രീതിയാണ്.
ആൾക്കൂട്ടങ്ങളിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റി ഉള്ള തീവ്ര, ഭീകര ആക്രമണം;
2016 ൽ നയിസ്, ബെർലിൻ, 2017 ൽ ലണ്ടൻ, വിർജീനിയ & ന്യൂയോർക്,
എന്നിവിടങ്ങളിൽ നടന്നു. മിച്ചിഗൻ, വിർജീനിയ സ്റ്റേറ്റുകളിലെ ഗവർണർമാരെ
കിഡ്നാപ്പ് ചെയ്യുവാൻ നടത്തിയ ശ്രമം എഫ് ബി ഐ പരാജയപ്പെടുത്തി.
തീവ്രവാദ
ഗ്രുപ്പുകൾ കൂടുതൽ ശക്തി പ്രാപിക്കുന്നു എന്നത് ഭയത്തോടെ വീക്ഷിക്കണം.
1995 ൽ തിമോത്തി മക് വേ ഒക്കലഹോമയിൽ ഫെഡറൽ ബിൽഡിങ് ട്രക് ബോംബ് ഉപയോഗിച്ച്
നശിപ്പിച്ചത് ഓർക്കുക. വെള്ളക്കാർ അല്ലാത്തവരെ കൊന്ന് വർഗീയ ആക്രമണം
തുടങ്ങുക എന്നത് ആയിരുന്നു അവരുടെ ഉദ്ദേശം. 25 വർഷം കഴിഞ്ഞിട്ടും
അമേരിക്കയിൽ ഒരു ആന്തരിക രക്ത രൂഷിത കലാപത്തിൻറ്റെ സാധ്യത കൂടുതൽ ആണ്.
വെള്ളക്കാരുടെ
തീവ്ര ഗ്രുപ്പുകളിൽ വെള്ളക്കാർ അല്ലാത്തവരും ഉണ്ട്, മലയാളികളും ഉണ്ട്.
അക്രമ പ്രവണത ഉള്ളവർ ആണ് ഇത്തരം ഗ്രുപ്പുകളിൽ ചേരുന്നത്. ഐ സി സിൽ
ലോകത്തിൻറ്റെ പല ഭാഗങ്ങളിലും ഉള്ള ചെറുപ്പക്കാർ ഉണ്ടായിരുന്നു. ഇവരെ
കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ തിരിച്ചറിയുവാൻ സാധിക്കും. വേണ്ട വിധത്തിൽ
മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഇവരെ തിരിച്ചറിയുവാൻ സാധ്യമാണ്. തന്തയും
തള്ളയും കൂടി മക്കളെ വളർത്തണം എന്ന് വ്യക്തം.
ബഡടൻ ഭരണത്തിന്
നേരിടേണ്ട ഏറ്റവ്വും രൂക്ഷ പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. അടുത്ത കാലത്തൊന്നും ഈ
തീവ്രവാദികൾ ഇല്ലാതെയാവുകയും ഇല്ല. അറസ്റ്റ്, ജയിൽ ശിക്ഷ, അടിച്ചമർത്തൽ -
ഇവയൊന്നും പരിഹാരവും അല്ല. അൽ ഖായിദ , ഐ സി സ് എന്നിവയെ ഇല്ലാതാക്കാൻ 20
വർഷത്തിൽ അധികമായി ശ്രമിക്കുന്നു എന്നാൽ ഇന്നും അവർ നിലനിൽക്കുന്നു.
ക്യാറ്റ് ഓഫ് നയൻ ലയിവ്സ്- പോലെയാണ് ടെററിസം. അടിച്ചമർത്തുംതോറും അവ
ശക്തി പ്രാപിക്കുന്നു. - ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരംപേർ ഉയരുന്നു
എന്നത് പോലെയാണ് ഭീകരരും.
സമൂഹം, കുടുംബം, സുഹൃത്തുക്കൾ
ഇവയിൽനിന്നും അകലുന്ന വ്യക്തികൾ ഒറ്റകൊമ്പൻ ആണ്. അവരുടെ ഉള്ളിലെ മാനസിക
പിരിമുറുക്കം അവരെ പ്രെഷർ കുക്കർ പോലെയാകുന്നു. ചിലപ്പോൾ ഒറ്റക്കും,
ചിലപ്പോൾ അവരെപ്പോലെയുള്ളവരോട് കൂടിയും സമൂഹത്തിൽ അക്രമങ്ങൾ ചെയ്യുവാൻ അവർ
താത്പര്യപ്പെടുന്നു. മാനസിക, ശാരിരിക ചികിത്സ തീവ്രവാദികൾക്കു ആവശ്യം
ആണ്. തുടർച്ചയായ സ്റ്റഡി ക്ളാസ്സുകൾ നടത്തി അവരുടെ ചിന്താ രീതികൾക്ക്
മാറ്റം വരുത്താം. തെറ്റായ വാർത്തകൾ, നുണകൾ, വംശനാശ ഭയം, മറ്റുള്ളവരോട്
വെറുപ്പ് - ഇവയൊക്കെ തലയിൽ കുത്തിത്തിരുകിയാണ് തീവ്രവാദികളെ റിക്രൂട്ട്
ചെയുന്നത്. സാമൂഹവൽക്കരണം, കൂടുതൽ നല്ല അറിവ് അവർക്ക് കൊടുക്കുക ഇവയിലൂടെ
അവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരണം. തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നത്
അവരെ കൂടുതൽ വഷളാക്കും.
വർണ്ണ വെറിയെ അവഗണിക്കരുത്. അവരുമായി ആശയ
വിനിമയം ഉണ്ടാക്കണം. ശത്രുവുമായി അടുത്ത് ഇടപഴകിയാൽ മാത്രമേ ശത്രുവിനെ
നമുക്ക് മനസ്സിൽ ആക്കാൻ സാധിക്കയുള്ളു. തീവ്രവാദികൾ പൊതുവേ ഭയത്തിൽ നിന്നും
ഉത്ഭവിച്ചവർ ആണ്. അവർ മറ്റു വർണ്ണക്കാരെ ഭയപ്പെടുന്നു. മറ്റുള്ളവരെ
ഭയക്കേണ്ട എന്ന് അവരെ മനസിൽ ആക്കാൻ അവരുമായി അടുത്ത് ഇടപഴകണം. അവരുടെ
നീക്കങ്ങൾ മനസ്സിലാക്കി അവയെ നേരിടണം. എഡ്യൂക്കേറ്റിങ് ആണ് അവരെ നേരിടുവാൻ
പറ്റിയ നല്ല തന്ത്രം. ഗവർമെൻ്റെ തലത്തിൽ മാത്രമല്ല ഓരോ പൗരനും അവരുടെ
അറിവിൽ ഉള്ള തീവ്രവാദികളുമായി ആശയ വിനിമയം നടത്തണം, നമ്മെ ഭയക്കേണ്ട ആവശ്യം
ഇല്ല, നമ്മൾ അവരുടെ ശത്രുക്കൾ അല്ല എന്ന് അവർക്കു ബോധ്യമാകുമ്പോൾ അവരുടെ
പിരിമുറുക്കത്തിന് അയവ് ഉണ്ടാകും. രാജ്യത്തിൻറ്റെ ഭദ്രതക്കും വളർച്ചക്കും
സമാധാനത്തിനും ജനാധിപത്യത്തിൻറ്റെ തുടർച്ചക്കും ഭീഷണിയാണ് ഈ
തീവ്രവാദം.