ലണ്ടന്‍:ആഗോള സന്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗം ഉള്‍ക്കൊള്ളുന്ന 15 രാജ്യങ്ങള്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മ രൂപീകരിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, ചൈന, ജപ്പാന്, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി). ഈ മേഖലയിലെ ചൈനയുടെ സ്വാധീനത്തിന്റെ വിപുലീകരണമായാണ് കരാറിനെ കാണുന്നത്.
ഏഷ്യപസഫിക് വ്യാപാര കരാറില്‍ നിന്ന് പിന്മാറിയ യുഎസിനെ കരാറില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റയുടനെ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് (ടിപിപി) അമേരിക്ക പിന്‍വാങ്ങിയിരുന്നു. 12 രാജ്യങ്ങളെ ഉള്‍പ്പെടുത്താനായിരുന്നു കരാര്‍, ഈ മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന ശക്തിയെ ചെറുക്കുന്നതിനുള്ള മാര്‍ഗമായി ട്രംപിന്റെ മുന്‍ഗാമിയായ ബറാക് ഒബാമ ഇതിനെ പിന്തുണച്ചിരുന്നു.
ആര്‍സിഇപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2012 ല്‍ ആരംഭിച്ചു. വിയറ്റ്നാം ആതിഥേയത്വം വഹിച്ച അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) യോഗത്തിലാണ് ഞായറാഴ്ച കരാര്‍ ഒപ്പിട്ടത്.
എട്ടുവര്‍ഷത്തെ കഠിനാധ്വാനത്തിനുശേഷം, ഇന്നത്തെ കണക്കനുസരിച്ച്, ഒപ്പുവയ്ക്കാനുള്ള ആര്‍സിഇപി ചര്‍ച്ചകള്‍ ഔദ്യോഗികമായി ഉരുത്തിരിഞ്ഞുവെന്ന് വിയറ്റ്നാം പ്രധാനമന്ത്രി ഗുയിന്‍ സുവാന്‍ ഫൂക്ക് പറഞ്ഞു.കരാറിന്റെ പകര്‍പ്പുകള്‍ ഒപ്പിട്ട് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചു.കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ നിന്ന് കരകയറാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കരാറിനെ ബഹുരാഷ്ട്രവാദത്തിന്റെയും സ്വതന്ത്ര വ്യാപാരത്തിന്റെയും വിജയം എന്നാണ് ചൈനീസ് പ്രധാനമന്ത്രി ലി കെകിയാങ് വിശേഷിപ്പിച്ചത്.
ഇന്ത്യയും ചര്‍ച്ചയുടെ ഭാഗമായിരുന്നു, എന്നാല്‍ കുറഞ്ഞ താരിഫ് പ്രാദേശിക ഉല്പാദകരെ വേദനിപ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കറാറില്നിന്നും പിന്മാറി.
ഭാവിയില്‍ ഇന്ത്യയ്ക്ക് ചേരാനുള്ള വാതില്‍ തുറന്നുകിടക്കുകയാണെന്ന് കരാര്‍ ഒപ്പിട്ടവര്‍ പറഞ്ഞു.ആര്‍സിഇപി അംഗങ്ങള്‍ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. അതായത് ആഗോള മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 29 ശതമാനം. യുഎസ്, മെക്സിക്കോ,കാനഡ കരാറിനേക്കാളും യൂറോപ്യന്‍ യൂണിയനേക്കാളും വലുതായിരിക്കും. പുതിയ സ്വതന്ത്ര വ്യാപാര കരാര്‍.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍