വൈസ് പ്രസിഡൻറ് മൈക്ക് പെൻസിനോട് വളരെ അടുത്ത അഞ്ച് വ്യക്തികളുടെ കോവിഡ് ഫലം പോസിറ്റീവായതായി റിപ്പോർട്ട്. ഇതിലൊരാൾ അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആണ് .
പെൻസിന്റെ 'ചീഫ് ഓഫ് സ്റ്റാഫായ' മാർക്ക് ഷോർട്ടിനു ശനിയാഴ്ച കോവിഡ് പോസിറ്റീവ് ആയെന്ന് വൈസ് പ്രസിഡൻറ് ഓഫീസിൽ നിന്ന് അറിയിച്ചു . അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചു കഴിഞ്ഞു.
ഇവരുമായി സമ്പർക്കത്തിലായവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. പെൻസും മാർക്കുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയിരുന്നതുകൊണ്ട് വൈറ്റ് ഹൗസിൽ ആലോചിച്ച് സിടിസി മാർഗരേഖ അനുസരിച്ച് വേണ്ടത് ചെയ്യുമെന്നാണ് അറിയുന്നത്.
മൈക്ക് പെൻസിന്റെ മുതിർന്ന രാഷ്ട്രീയ ഉപദേശകൻ മാർട്ടി ഒബ്സ്റ്റിനും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഒബ്സ്റ്റ് ഗവൺമെന്റിൽ ജോലി ചെയ്യുന്നിങ്കിലും പെൻസുമായി അടുത്ത് ഇടപഴകാറുള്ള വ്യക്തിയാണ്. വൈറസ് ലക്ഷണങ്ങൾ ഒബ്സ്റ്റ് പ്രകടിപ്പിച്ചിരുന്നോ എന്നു വ്യക്തമല്ല. വൈറ്റ് ഹൗസ് 'ചീഫ് ഓഫ് സ്റ്റാഫ്' മാർക്ക് മെഡോസ് ഓഫീസിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ
പുറത്തു വിടാതിരിക്കാനുള്ള ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. പ്രചാരണ റാലിയിൽ പങ്കെടുത്ത് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസിൽ മടങ്ങിയെത്തിയ ട്രംപ് , മാർക്ക് ഷോർട് രോഗബാധിതനായെന്ന വാർത്ത അദ്ദേഹം അറിഞ്ഞ് അധികം നേരം ആയില്ലെന്നും ക്വാറന്റൈനിൽ ആണെന്നാണ് കേട്ടതെന്നും മാത്രമായിരുന്നു പ്രതികരിച്ചത്.
പെൻസിന്റെ ഭ്രമണപഥത്തിൽ ഇത് ആദ്യ സംഭവമല്ല. അദ്ദേഹത്തിന്റെ വക്താവ് കെയ്റ്റി മില്ലറിന് മേയ് മാസത്തിൽ കോറോണവൈറസ് ബാധിക്കുകയും സുഖപ്പെടും ചെയ്തിരുന്നു. അവരുടെ ഭർത്താവും ട്രംപിന് പ്രസംഗങ്ങൾ എഴുതി നൽകുന്ന നയോപദേശകൻ സ്റ്റീഫൻ മില്ലറിനും ഈ മാസം ആദ്യം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.