മലയാള സിനിമയിൽ ഇനി പാടില്ലെന്നഗായകൻ വിജയ് യേശുദാസിന്റെ പ്രസ്താവനമലയാളികൾക്കിടയിൽ വിവാദങ്ങളുടെ വേലിയേറ്റം ഉണ്ടാക്കി.
അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തിൽ സംഗീത സംവിധായകര്ക്കുംഗായകര്ക്കും അര്ഹിക്കുന്നവരുമാനം കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്നതീരുമാനമെടുത്തെന്നു
വിവാദംചൂടുപിടിക്കുന്നതിനിടെ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ മറ്റൊരു പ്രസ്താവനയുമായി രംഗത്തുഎത്തി. ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കാൻ സിനിമാ സംഗീത സംവിധായകന്റെ വരുമാനംമാത്രം കൊണ്ടാവില്ലന്നായിരുന്നു അദ്ദേഹത്തിന്റ വാദം.കഴിഞ്ഞ ദിവസംവനിത ഓണ്ലൈന്നല്കിയ അഭിമുഖസംഭാഷണത്തിലായിരുന്നു എം.ജയചന്ദ്രന് ഇപ്രകാരമുള്ള ഒരു സംഭാഷണവുമായിഎത്തിയത്.
ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സിനിമയിൽ നിന്നുള്ള വരുമാനംതികയാതെ വരുമ്പോഴാണ് റിയാലിറ്റി ഷോകളുള്പ്പെടെയുള്ളമറ്റു പരിപാടികള്‍ നോക്കുന്നത്. അത് മലയാളത്തിലെസംഗീത സംവിധായകരുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ കുറഞ്ഞ വേതനംവാങ്ങുന്നവർ സംഗീത സംവിധായകരാണ്. തമിഴ്, തെലുങ്ക്,കന്നട,ഹിന്ദി, തുടങ്ങിയഭാഷകളൊക്കെ വെച്ചു നോക്കുമ്പോള്‍ അവിടെപാടുന്ന ഗായകർക്കും സംഗീത സംവിധായകരുംപറ്റുന്ന പ്രതിഫലത്തിന്റെ പത്തു ശതമാനം പോലുംമലയാളത്തിൽ ലഭിക്കുന്നില്ല എന്ന ഗതികെട്ട അവസ്ഥയിലാണെന്നുംഅദ്ദേഹം കൂട്ടി ചേർത്തു.